Skip to main content

ഉറപ്പ്

മനസ് കൊണ്ട്
ഒരു മലയാകണം
അയാൾ

അവളോ
അവിടെ
ഉടൽ കൊണ്ട് തീർത്ഥാടനത്തിന്
വന്ന
ഒരുവൾ

കയറുന്ന ഉയരവും
അവൾ തന്നെ
കൊണ്ടുവരുന്നതാകണം

കുന്നിറങ്ങി ഊറിവരുന്നുണ്ട്
എന്നോ
അവരുടെ ആരവങ്ങൾ
മുകളിലേയ്ക്ക്
കൊണ്ടുപോയ
കുതിരകൾ

അവ ആദ്യം
അവൾക്കും
പിന്നെ മലയ്ക്കും
മല പതിയേ
എന്നോ
പെയ്ത മഴയ്ക്കും
വഴിമാറി കൊടുക്കുന്നു.

വഴുക്കുന്നുണ്ടാവണം
വഴികൾ

ഇരുട്ടിയിട്ടുണ്ടാവണം

അവന്റെ ചുണ്ടുകൾ
അവളുടെ പണ്ടത്തെ
വഴിവിളക്കുകൾ

ഇപ്പോഴതാരോ
ഊതിക്കെടുത്തിയിരിയ്ക്കുന്നു

അവർക്കിടയിൽ 
ചുംബനങ്ങൾ
ഇപ്പോൾ
വഴിതെറ്റിയ സഞ്ചാരികൾ

രാത്രികൾ
എന്നും
അവർക്കിടയിൽ
അതിശയങ്ങൾ
അവ
ആമ്പൽപ്പൂക്കളായി
വിരിഞ്ഞ് പോകുന്നതാകണം

എന്നിരുന്നാലും
ഞെട്ടു കൊണ്ട് വിയോജിക്കുവാനുള്ള
മൊട്ടിന്റെ മോഹത്തെ
കാലം പൂവാക്കി കൊടുത്തതാവണം

ഉടലരികുകൾ
മാത്രം അകലങ്ങളിലേയ്ക്ക്
വിരിഞ്ഞതാവണം

ശരിയാവണം
ഭ്രമണത്തിന്റെ മൊട്ട്
വിരിഞ്ഞതാവണം
ഭൂമി

നിലാവിന്റെ നീരാവി
അത്രമേൽ ഖനീഭവിച്ച്
ചന്ദ്രനുമായതാവണം

എഴുത്തിന്റെ ഇരുട്ടിൽ
വാക്കല്ല
വായന തന്നെയാണ് സത്യം

അത്രമേൽ ഇരുട്ടത്ത്
കിടന്ന് കളഞ്ഞുകിട്ടിയിട്ടുണ്ട്
വെയിലിന്റെ ഒരു കോശം
ഭൂമിയത്
ആകാശത്തിന്റെ മൈക്രോസ്കോപ്പിലൂടെ
നോക്കി
വലുതാക്കുന്നതാവണം
സൂര്യനാവുന്നതാവണം

മതി
നേരം വെളുത്തു വരുന്നു

കാത്തിരിപ്പിന്റെ പാതിയുമാതി
ഒരാൾക്കെങ്കിലും
തിരിച്ചു പോകേണ്ടതുണ്ട്

ഇനി
ഈ വൈകിയ വേളയിൽ
പൊട്ടാൻ വൈകുന്ന തെറ്റിന്
അവർക്ക്
കുമിളകളുടെ
ദൈവത്തെ ആരാധിക്കേണ്ടതുണ്ടാവും....
ഉറപ്പ്!

Comments

  1. മനസ്സുകൊണ്ട് മലയായവനിലേക്ക്
    തീർഥാടനം പോകുന്ന അവൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..