Skip to main content

വിശ്വസിക്കുമോ നീ

ഒരു ചുംബനത്തിനും
പാകമായിട്ടില്ല
എന്റെ ചുണ്ടുകൾ

നിർഭാഗ്യവശാൽ
ഒരു പരിചയത്തിനും
തിരിച്ചറിയുവാനായിട്ടില്ല
എന്റെ ചിരികൾ

ഞാനിന്നും
എന്റെ നൃത്തത്തിന്റെ
ഉറവ

സ്വന്തം ഭ്രാന്തിന്റെ
ഖനി

എന്നിട്ടും അവളിലേക്കുള്ള
ഓരോ വഴിയും
എന്റെ തന്നെ താഴുകളാവുന്നു

താക്കോലുകൾ പോലെ
കിലുങ്ങുന്ന
എന്റെ
കാലടികൾ
നടന്നു തീരുമ്പോൾ
ഓരോ തവണയും
എന്നിലേയ്ക്ക് മാത്രമെത്തുന്നു.

വിശ്വസിക്കുമോ നീ?

നമ്മൾ
ഒരിക്കലും കണ്ടുമുട്ടില്ല
എന്ന തെറ്റ്
എന്നേ
ചെയ്തു കഴിഞ്ഞവർ

ഇനി ചെയ്യുവാൻ
തെറ്റുകളില്ലാതെ
എല്ലാ പരിശുദ്ധിയോടും കൂടി
പ്രണയത്തിന്റെ
നുണയിലേയ്ക്ക്
പുതുക്കപ്പെടുന്നവർ!

Comments

  1. പ്രണയത്തിന്റെ നുണയോ???

    ReplyDelete
  2. ഇനി ചെയ്യുവാൻ തെറ്റുകളില്ലാതെ
    എല്ലാ പരിശുദ്ധിയോടും കൂടി പ്രണയത്തിന്റെ
    നുണയിലേയ്ക്ക് എന്നുമെന്നും പുതുക്കപ്പെടുന്നവർ ...

    ReplyDelete
  3. നന്നായിട്ടുണ്ട് കവിത
    ആശംസകള്‍

    ReplyDelete
  4. Viswaasi kyumo née, .hridyam.......

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...