Skip to main content

ആരാധന



ഞാനൊരിക്കലും തെറ്റിച്ചു
നടന്നിട്ടില്ല

കുപ്പായമോ
അതിന്റെ കുടുക്കോ
സ്ഥാനം തെറ്റിച്ചിട്ടിട്ടില്ല

മറ്റൊരാളുടെ കുപ്പായക്കുടുക്ക്
അനുവാദമില്ലാതെ
അഴിച്ചിട്ടില്ല

തെറ്റുകാരൻ അവനാണ്
ഞങ്ങളുടെ തുന്നൽക്കാരൻ

അയാൾ
അറ്റമില്ലാത്ത നൂലിൽ
തിരിച്ചിട്ട തുന്നൽ യന്ത്രങ്ങളിൽ
തല തിരിഞ്ഞിരുന്നു മാത്രം
എപ്പോഴും
ഞങ്ങളുടെ കുപ്പായങ്ങൾ
തുന്നുന്നു

സ്വന്തമായി
ഞങ്ങൾക്ക്
വസ്ത്രങ്ങളില്ല

സ്വന്തമായി അയാൾക്ക് യന്ത്രങ്ങളും

ആകെയുള്ളത്
നഗ്നതയ്ക്ക്
സ്ത്രീധനം പോലെ
കിട്ടിയ സ്വാതന്ത്ര്യമാണ്

സ്വാതന്ത്ര്യത്തേക്കാൾ
നഗ്നമായി
ഞങ്ങളുടെ നാട്ടിൽ ഒന്നുമില്ല

അത് ഞങ്ങളിൽ നിന്നും
മറച്ചുപിടിക്കുവാൻ
ഞങ്ങളെ ഓരോരുത്തരേയും കൊണ്ട്
മറ്റാരുടേയോ
അളവിൽ തുന്നിയ വസ്ത്രങ്ങൾ
കാലാകാലങ്ങളായി ഞങ്ങളെ
നിർബന്ധമായി
ധരിപ്പിക്കുന്ന
ചടങ്ങാണ്
ജനാധിപത്യം

ജനങ്ങളെന്ന നിലയിൽ
ഞങ്ങളോരോരുത്തരുടേയും
നഗ്നത കുറഞ്ഞു വരുന്ന
സാഹചര്യത്തിൽ

ശിശിരകാലമരങ്ങളെ മാതൃകയാക്കി
ശരീരങ്ങളിൽ നിന്നും
വസ്ത്രങ്ങൾ അഴിച്ചു വാങ്ങി,
താഴേയ്ക്ക്
തിരിച്ചു തുന്നിയ കീശകളെ
കുപ്പായമായി പ്രഖ്യാപിക്കുവാനുള്ള
നടപടികൾ
ഏതാണ്ട്
പൂർത്തിയായിക്കഴിഞ്ഞിരിക്കുകയാണ്

അതിനിടയിൽ,

നഗ്നമാക്കപ്പെട്ട ഇടവേളയിൽ
സ്വന്തം ഉടലിൽ
ആത്മഹത്യയുടെ ശിൽപ്പം
കൊത്തിക്കൊണ്ടിരുന്ന
ഒരു കൂട്ടം ആൾക്കാർ,
അത് പൂർത്തിയാക്കാതെ;
കൈയ്യിൽ കിട്ടിയ
കച്ചിൽ തുരുമ്പിനെ
യുദ്ധകാല അടിസ്ഥാനത്തിൽ
ആരാധിക്കുന്ന തിരക്കിലാണ്!

Comments

  1. കൈയ്യിൽ കിട്ടിയ
    കച്ചിൽ തുരുമ്പിനെ
    യുദ്ധകാല അടിസ്ഥാനത്തിൽ
    ആരാധിക്കുന്ന തിരക്കിലാണ്!
    ആശംസകള്‍

    ReplyDelete
  2. ആകെയുള്ളത് നഗ്നതയ്ക്ക്
    സ്ത്രീധനം പോലെ കിട്ടിയ സ്വാതന്ത്ര്യം...

    അത് ഞങ്ങളിൽ നിന്നും മറച്ചുപിടിക്കുവാൻ
    ഞങ്ങളെ ഓരോരുത്തരേയും കൊണ്ട്
    മറ്റാരുടേയോ അളവിൽ തുന്നിയ വസ്ത്രങ്ങൾ
    കാലാകാലങ്ങളായി ഞങ്ങളെ നിർബന്ധമായി
    ധരിപ്പിക്കുന്ന ചടങ്ങാണ് ജനാധിപത്യം ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...