Skip to main content

തിരിച്ചറിവുകൾ

ആകുലപ്പെടുവാനുള്ള
ഒരവസരവും
പാഴാക്കിക്കളയാത്തവരാവും
വാഴ്ത്തപ്പെട്ടവരാൾ
ഭൂമിയിൽ
മനുഷ്യരായി ഉയർത്തപ്പെട്ടിട്ടുണ്ടാവുക

ആകുലപ്പെടുവാൻ
ഒരു പക്ഷേ നാളെ
നമ്മളില്ലെങ്കിലൊ?
നമ്മളേക്കാൾ നന്നായി
ആകുലപ്പെടുവാൻ
മറ്റൊരാൾക്ക് കഴിയില്ല
എന്ന ധാരണ തന്നെയാവണം
നാളെയും
ജീവിച്ചിരിക്കുവാൻ
അവരെ പ്രേരിപ്പിക്കുന്നുണ്ടാവുക.

ആകുലതകൾ നിറഞ്ഞ
ഇന്നലെകൾ പിൻവലിയ്ക്കുവാൻ
നാളെയ്ക്ക് വേണ്ടി
ഇന്നെന്ന വരിയിൽ
കൂടുതൽ കൂടുതൽ
കാത്തുനിൽക്കുന്നവരാവുകയാണ്
ഓരോ നിമിഷവും
നമ്മൾ

വരിയിൽ നിൽക്കുന്നവരൊക്കെ
ഒരു പക്ഷേ
കാത്തുനിൽക്കുവാൻ
ആരുമില്ലാത്തവരാകണം

ഒറ്റപ്പെടലല്ലാതെ
അവർക്ക്
കൂടുതൽ ഒന്നും
പിൻവലിയ്ക്കുവാനുമുണ്ടാകില്ല

എന്നിട്ടും അവർ വരിനിൽക്കുന്നത്
നമ്മളിൽ ഒരാളായി
തോളോട് തോളുചേർന്ന്
നമ്മളോട് ഒട്ടി നിൽക്കുവാൻ
മാത്രമാവും

ഇപ്പോൾ നിങ്ങൾക്ക് കാണാനാവും
കാത്തുനിന്നു
കിളികളെ പിൻവലിച്ചു
പറന്നുപോകുന്ന ഒരാൾ

വരി നിന്ന് കാലുകൾ പിൻവലിച്ച്
നടന്നു പോകുന്ന വേറൊരാൾ

പുഴ പിൻവലിച്ച്
ഒഴുകി പോകുന്നവർ

കുടയുമായി വന്ന്
മഴ പിൻവലിച്ച്
നനഞ്ഞു കൊണ്ട്
തിരിച്ചു പോകുന്ന പലർ

ഒരാളായി വന്ന്
അക്കങ്ങൾ പിൻവലിച്ചു
പലരായി ചിതറി പോകുന്ന ചിലർ

തനിയ്ക്ക് പിന്നിൽ നിൽക്കുവാനുള്ള
ഒരു വരിയെ തന്നെ
ഒറ്റയ്ക്ക് വന്ന്
പിൻവലിയ്ക്കുന്ന
മറ്റൊരാൾ

ചിറകുകളിൽ
തൂവലുകളുമായി വന്ന്
പറക്കുവാനുള്ള ആകാശത്തെ പിൻവലിച്ചു
തിരിച്ചുപോകുന്ന കിളികൾ

എന്നാലും

കാത്തു നിന്നു
സ്വന്തം ഒറ്റപ്പെടലിനെ
തന്റെ തന്നെ ഒരു വരിയെപോലെ
പിൻവലിച്ചുകൊണ്ട് പോകുന്ന
ഒരാളെ കണ്ടുമുട്ടുന്നത് വരെ
കാഴ്ച്ചകൾ തുടരും

പിന്നെ
മനുഷ്യനെന്ന നിലയിൽ
എന്തും പിൻവലിയ്ക്കാൻ മാത്രം
കഴിയുന്ന
ഒരു മെഷീനായി
സ്വയം മാറുന്നത്
അത്രമേൽ വൈകി
തിരിച്ചറിയും വരെ .......

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം