Skip to main content

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത


കൂട്ടത്തിലിരിയ്ക്കുമ്പോൾ
നിരന്തരമായ അവഗണന
ആവശ്യപ്പെടുകയും

അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ
ജീവിച്ചിരിയ്ക്കുവാനാവാത്ത
അവസ്ഥയിലേയ്ക്ക്
എത്തിച്ചേരുകയും
ചെയ്തിരിയ്ക്കുന്ന
ഒരാളും,
കഴിഞ്ഞ മാസത്തിലെ
ഒരു
തീയതിയും.
അങ്ങിനെ
ഒറ്റയ്ക്കിരിക്കണം,
അവഗണിക്കപ്പെടണം,
എന്ന് തോന്നിയിട്ടാവണം;
വിജനമായ പാർക്കിൽ ചെന്ന്
ഒരാൾ
തനിച്ചിരിയ്ക്കുന്നത് പോലെ
കലണ്ടറിൽ നിന്നും
ഇറങ്ങിവന്ന്
ഒരു തീയതി
അയാളുടെ അരികിലിരിയ്ക്കുന്നു.
കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക്
യാത്ര ചെയ്യുന്ന ഒരാൾ
എന്ന നിലയിൽ
പൊടുന്നനെ
വിജനമായ ഒരിടമാകുന്ന
അയാൾ
കാറ്റടിയ്ക്കുമ്പോൾ
ഇളകുന്ന കലണ്ടറിൽ
ഒഴിഞ്ഞുകിടക്കുന്ന
ആ തീയതിയുടെ കള്ളി
അവിടെ
ഏതെങ്കിലും
കൂടില്ലാത്ത കിളി
ചേക്കേറുമോ,
കൂടു കൂട്ടുമോ;
എന്ന ഭയം
പുതിയ മാസമാവുന്നു
ആ മാസത്തിൽ
തീയതിയാവാനുള്ള
ഒരു സാധ്യത
തള്ളിക്കളയാനാവാത്ത വിധം
അയാളുടെ
ജീവിതമാവുന്നു
കൈയ്യിലാകെയുള്ളത്
മണ്ണിന്റെ ഒരിത്തിരി വിത്താണ്
വിരലുകൾ കിളിർത്തുവന്നത്
ഉടയോന്റെ നെഞ്ച് നടാൻ
നിമിഷങ്ങളെണ്ണി
കാത്തുവെച്ചത്
കവിത എന്നത്
അവഗണിക്കപ്പെടുവാനുള്ള
എഴുത്തപേക്ഷയാവുന്നിടത്ത്,
അവഗണന
ഒരു തീയതിയാവണം
അണയ്ക്കുവാനാവാത്ത വിധം
ഏത് നിമിഷവും
തീ പടർന്നുപിടിയ്ക്കുവാൻ
സാധ്യതയുള്ളത്
തീ പിടിക്കുമോ
ചിന്തകളുടെ ചിതയാവുമോ
എന്നൊന്നും അറിയില്ല
എന്തായാലും
അന്നാവണം
അയാളും
ആ തീയതിയും
അടുത്ത ഒരു കൊല്ലത്തേയ്ക്ക്
ജീവിതം
സ്വകാര്യമായി
പുതുക്കേണ്ടിയിരുന്നത്!

Comments

  1. കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക്
    യാത്ര ചെയ്യുന്ന ഒരാൾ....
    ആശംസകള്‍

    ReplyDelete
  2. കവിത എന്നത്
    അവഗണിക്കപ്പെടുവാനുള്ള
    എഴുത്തപേക്ഷയാവുന്നിടത്ത്,
    അവഗണന
    ഒരു തീയതിയാവണം
    അണയ്ക്കുവാനാവാത്ത വിധം
    ഏത് നിമിഷവും
    തീ പടർന്നുപിടിയ്ക്കുവാൻ
    സാധ്യതയുള്ളത്..!

    ReplyDelete
  3. Kazchapadukalude varnashobhaku ente aashamsakal

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...