Skip to main content

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത


കൂട്ടത്തിലിരിയ്ക്കുമ്പോൾ
നിരന്തരമായ അവഗണന
ആവശ്യപ്പെടുകയും

അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ
ജീവിച്ചിരിയ്ക്കുവാനാവാത്ത
അവസ്ഥയിലേയ്ക്ക്
എത്തിച്ചേരുകയും
ചെയ്തിരിയ്ക്കുന്ന
ഒരാളും,
കഴിഞ്ഞ മാസത്തിലെ
ഒരു
തീയതിയും.
അങ്ങിനെ
ഒറ്റയ്ക്കിരിക്കണം,
അവഗണിക്കപ്പെടണം,
എന്ന് തോന്നിയിട്ടാവണം;
വിജനമായ പാർക്കിൽ ചെന്ന്
ഒരാൾ
തനിച്ചിരിയ്ക്കുന്നത് പോലെ
കലണ്ടറിൽ നിന്നും
ഇറങ്ങിവന്ന്
ഒരു തീയതി
അയാളുടെ അരികിലിരിയ്ക്കുന്നു.
കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക്
യാത്ര ചെയ്യുന്ന ഒരാൾ
എന്ന നിലയിൽ
പൊടുന്നനെ
വിജനമായ ഒരിടമാകുന്ന
അയാൾ
കാറ്റടിയ്ക്കുമ്പോൾ
ഇളകുന്ന കലണ്ടറിൽ
ഒഴിഞ്ഞുകിടക്കുന്ന
ആ തീയതിയുടെ കള്ളി
അവിടെ
ഏതെങ്കിലും
കൂടില്ലാത്ത കിളി
ചേക്കേറുമോ,
കൂടു കൂട്ടുമോ;
എന്ന ഭയം
പുതിയ മാസമാവുന്നു
ആ മാസത്തിൽ
തീയതിയാവാനുള്ള
ഒരു സാധ്യത
തള്ളിക്കളയാനാവാത്ത വിധം
അയാളുടെ
ജീവിതമാവുന്നു
കൈയ്യിലാകെയുള്ളത്
മണ്ണിന്റെ ഒരിത്തിരി വിത്താണ്
വിരലുകൾ കിളിർത്തുവന്നത്
ഉടയോന്റെ നെഞ്ച് നടാൻ
നിമിഷങ്ങളെണ്ണി
കാത്തുവെച്ചത്
കവിത എന്നത്
അവഗണിക്കപ്പെടുവാനുള്ള
എഴുത്തപേക്ഷയാവുന്നിടത്ത്,
അവഗണന
ഒരു തീയതിയാവണം
അണയ്ക്കുവാനാവാത്ത വിധം
ഏത് നിമിഷവും
തീ പടർന്നുപിടിയ്ക്കുവാൻ
സാധ്യതയുള്ളത്
തീ പിടിക്കുമോ
ചിന്തകളുടെ ചിതയാവുമോ
എന്നൊന്നും അറിയില്ല
എന്തായാലും
അന്നാവണം
അയാളും
ആ തീയതിയും
അടുത്ത ഒരു കൊല്ലത്തേയ്ക്ക്
ജീവിതം
സ്വകാര്യമായി
പുതുക്കേണ്ടിയിരുന്നത്!

Comments

  1. കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക്
    യാത്ര ചെയ്യുന്ന ഒരാൾ....
    ആശംസകള്‍

    ReplyDelete
  2. കവിത എന്നത്
    അവഗണിക്കപ്പെടുവാനുള്ള
    എഴുത്തപേക്ഷയാവുന്നിടത്ത്,
    അവഗണന
    ഒരു തീയതിയാവണം
    അണയ്ക്കുവാനാവാത്ത വിധം
    ഏത് നിമിഷവും
    തീ പടർന്നുപിടിയ്ക്കുവാൻ
    സാധ്യതയുള്ളത്..!

    ReplyDelete
  3. Kazchapadukalude varnashobhaku ente aashamsakal

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!