Skip to main content

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത


കൂട്ടത്തിലിരിയ്ക്കുമ്പോൾ
നിരന്തരമായ അവഗണന
ആവശ്യപ്പെടുകയും

അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ
ജീവിച്ചിരിയ്ക്കുവാനാവാത്ത
അവസ്ഥയിലേയ്ക്ക്
എത്തിച്ചേരുകയും
ചെയ്തിരിയ്ക്കുന്ന
ഒരാളും,
കഴിഞ്ഞ മാസത്തിലെ
ഒരു
തീയതിയും.
അങ്ങിനെ
ഒറ്റയ്ക്കിരിക്കണം,
അവഗണിക്കപ്പെടണം,
എന്ന് തോന്നിയിട്ടാവണം;
വിജനമായ പാർക്കിൽ ചെന്ന്
ഒരാൾ
തനിച്ചിരിയ്ക്കുന്നത് പോലെ
കലണ്ടറിൽ നിന്നും
ഇറങ്ങിവന്ന്
ഒരു തീയതി
അയാളുടെ അരികിലിരിയ്ക്കുന്നു.
കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക്
യാത്ര ചെയ്യുന്ന ഒരാൾ
എന്ന നിലയിൽ
പൊടുന്നനെ
വിജനമായ ഒരിടമാകുന്ന
അയാൾ
കാറ്റടിയ്ക്കുമ്പോൾ
ഇളകുന്ന കലണ്ടറിൽ
ഒഴിഞ്ഞുകിടക്കുന്ന
ആ തീയതിയുടെ കള്ളി
അവിടെ
ഏതെങ്കിലും
കൂടില്ലാത്ത കിളി
ചേക്കേറുമോ,
കൂടു കൂട്ടുമോ;
എന്ന ഭയം
പുതിയ മാസമാവുന്നു
ആ മാസത്തിൽ
തീയതിയാവാനുള്ള
ഒരു സാധ്യത
തള്ളിക്കളയാനാവാത്ത വിധം
അയാളുടെ
ജീവിതമാവുന്നു
കൈയ്യിലാകെയുള്ളത്
മണ്ണിന്റെ ഒരിത്തിരി വിത്താണ്
വിരലുകൾ കിളിർത്തുവന്നത്
ഉടയോന്റെ നെഞ്ച് നടാൻ
നിമിഷങ്ങളെണ്ണി
കാത്തുവെച്ചത്
കവിത എന്നത്
അവഗണിക്കപ്പെടുവാനുള്ള
എഴുത്തപേക്ഷയാവുന്നിടത്ത്,
അവഗണന
ഒരു തീയതിയാവണം
അണയ്ക്കുവാനാവാത്ത വിധം
ഏത് നിമിഷവും
തീ പടർന്നുപിടിയ്ക്കുവാൻ
സാധ്യതയുള്ളത്
തീ പിടിക്കുമോ
ചിന്തകളുടെ ചിതയാവുമോ
എന്നൊന്നും അറിയില്ല
എന്തായാലും
അന്നാവണം
അയാളും
ആ തീയതിയും
അടുത്ത ഒരു കൊല്ലത്തേയ്ക്ക്
ജീവിതം
സ്വകാര്യമായി
പുതുക്കേണ്ടിയിരുന്നത്!

Comments

  1. കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക്
    യാത്ര ചെയ്യുന്ന ഒരാൾ....
    ആശംസകള്‍

    ReplyDelete
  2. കവിത എന്നത്
    അവഗണിക്കപ്പെടുവാനുള്ള
    എഴുത്തപേക്ഷയാവുന്നിടത്ത്,
    അവഗണന
    ഒരു തീയതിയാവണം
    അണയ്ക്കുവാനാവാത്ത വിധം
    ഏത് നിമിഷവും
    തീ പടർന്നുപിടിയ്ക്കുവാൻ
    സാധ്യതയുള്ളത്..!

    ReplyDelete
  3. Kazchapadukalude varnashobhaku ente aashamsakal

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...