Skip to main content

പ്രണയം എന്ന് വിളിക്കുന്നതിനെ 'ചൊല്ലി' ഒരു പിൻകുറിപ്പ്

പ്രണയിക്കുന്ന രണ്ട് പേർ
എനിയ്ക്ക് മുന്നേ
നടന്നുപോകുന്നു

എപ്പോഴും
പ്രണയിക്കുന്നവർ
കാലത്തിന് മുന്നേ
നടന്നവരാകണം

അവർക്ക്
മുന്നേ നടന്നിട്ടുള്ളത്
അവരുടെ കാൽപ്പാടുകൾ
മാത്രമാവണം

നടക്കുന്നതിനിടയിൽ
അവർ തൊടുന്നു
പരസ്പരം പിടിക്കുന്നു
തമ്മിൽ നിൽക്കുന്നു

നിൽക്കുമ്പോൾ
അവരുടെ കാലടിപ്പാടുകളിൽ
തൂവലുകൾ കൊഴിച്ചിട്ട കിളികൾ
അവരുടെ ചുണ്ടുകൾ കൊണ്ട്
ചിലയ്ക്കുന്നു.
അവരുടെ വിരലുകളിൽ
കൂടുകൂട്ടുന്നു..

എത്ര പെട്ടെന്നാണ്
ആകാശം കുശുമ്പിന്റെ
പര്യായപദമാവുന്നത്

അവർക്കിടയിൽ
തോരാത്ത
ഒരു മഴ
പണിതുവെയ്ക്കുന്നത്

അതെന്തായാലും
അവരിലൊരാൾ
സ്പർശം കൊണ്ട് ഞാനാണ്

തങ്ങളിൽ അകലമുണ്ടെങ്കിലും
മറ്റേയാളുടെ ശൂന്യതയെ
നിന്നേക്കൊണ്ട്
പൂരിപ്പിക്കുവാനുള്ള
എന്റെ വിനീതശ്രമത്തെയാവണം
കാലം
പ്രണയമെന്ന് വിളിക്കുന്നത്! 

Comments

  1. പ്രണയഭാഷ്യം
    ആശംസകള്‍

    ReplyDelete
  2. അകലമുണ്ടെങ്കിലും
    മറ്റേയാളുടെ ശൂന്യതയെക്കൊണ്ട്
    പൂരിപ്പിക്കുവാനുള്ള വിനീതശ്രമത്തെയാവണം
    കാലം പ്രണയമെന്ന് വിളിക്കുന്നത് ...!

    ReplyDelete
  3. േപരറിയാത്ത നോഭരത്തെ പ്രമമെന്നാരോ വിളിച്ചു....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!