Skip to main content

വാക്കിനെക്കുറിച്ച് രണ്ട് വാക്ക്

കഴിഞ്ഞ ജന്മത്തിൽ
ആരോ
അതിക്രൂരമായി
കൊലപ്പെടുത്തിയ ഒരാളാവണം
അയാൾ

അത് കൊണ്ട് അയാൾ
ഞാനാവാം
ഞാൻ കൊല്ലപ്പെടുന്നത്
വരെ
നിങ്ങളാവാം

അത് വരെ
കൊലയാളി
സമയമാകാം

അത്രയും നിസ്സഹായതയോടെ
ആ മരണം
നോക്കിനിൽക്കേണ്ടി വന്ന
അയാളുടെ വെളുത്തകുതിര
കറുത്ത്
കുതറി
രാത്രിയായതാവാം

അങ്ങിനെ എത്രയോ
ജന്മങ്ങളുടെ
നക്ഷത്രവെളിച്ചങ്ങൾ
കടന്നാവണം
ആ രാത്രി
അക്ഷരാർത്ഥത്തിൽ
കുതിരയെ
അനുസ്മരിപ്പിക്കുന്ന
എന്റെ
കവിതയിലെ
കറുത്ത വാക്കുകളായത്

കറുത്തതായത് കൊണ്ട്
ഒരു മരണത്തിനും
വിട്ടുകൊടുക്കാതെ
പരിക്കേറ്റിട്ടും
എന്നേയും കൊണ്ട്
കവിതകളിലൂടെ
ധീരമായി
മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നുത്

അട്ടഹസിക്കുന്ന ഇരുട്ടിന്റെ
പരിഹാസം
നിങ്ങൾ കേൾക്കുന്നുണ്ടാവും

കാലുകൾ ഇല്ലാത്ത
കുതിര എന്ന നിലയിൽ
അർഥം കുറച്ചുയർത്തി
വെയ്ക്കുന്ന
വാക്കുകളുടെ ഒച്ചകൾ
കവിതകളാകുന്നതാവും

അവ പിന്നെ
കടന്നു പോകുന
വഴികളിൽ
പൂവുകളായി വിരിയുന്നതാവും

വീണ്ടും തളിർക്കുവാൻ
വായനയുടെ ആമ്പൽപ്പൂക്കളായി
വെള്ളത്തിൽ
മാത്രം വാടിവീഴുന്നതാവും

കുതിച്ചു പായുന്ന
വാക്കുകളുടെ
കറുത്തകുതിരകൾ
പൂട്ടിയ
രഥങ്ങളാവണം വിരലുകൾ

നഖങ്ങൾ അന്നത്തെ
കേട്ട് തഴമ്പിച്ച
കുളമ്പടിയൊച്ചകളാവണം

കുതിരകളെന്നെ നിലയിൽ
തളരാത്ത വാക്കുകൾ
ഓരോ വരികളിൽ വെച്ചും
വെട്ടേൽക്കുമ്പോഴും
പരിക്കേറ്റ്
താഴെവീഴുമ്പോഴും
എഴുത്തുകാരനെന്ന നിലയിൽ
ഇപ്പോൾ നിസ്സഹായനായി നോക്കി
നിൽക്കുന്നത്
ഞാനാവണം!

Comments

  1. കുറെ നാലായി ബ്ലോഗിലൊന്നും പോകാത്തതുകൊണ്ട് വായന നടക്കുന്നില്ല.

    ഇത് കൊള്ളാം ബൈജുഭായ്!!

    ReplyDelete
    Replies
    1. അജിത് ഭായ് സ്നേഹം സന്തോഷം

      Delete
  2. Replies
    1. സ്നേഹപൂർവ്വം ഓണാശംസകളും മാഷേ

      Delete
  3. ജന്മാന്തരങ്ങൾ താണ്ടി വന്ന വാക്കുകളോ!!!

    കൊള്ളാം
    ആശംസോൾസ്‌
    !.!

    ReplyDelete
  4. നിസഹായത അതാണ് സ്ഥായിയായ ഭാവം.

    ReplyDelete
  5. വാക്കിനെക്കുറിച്ച് രണ്ട് വാക്ക് ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.