Skip to main content

വാക്കിനെക്കുറിച്ച് രണ്ട് വാക്ക്

കഴിഞ്ഞ ജന്മത്തിൽ
ആരോ
അതിക്രൂരമായി
കൊലപ്പെടുത്തിയ ഒരാളാവണം
അയാൾ

അത് കൊണ്ട് അയാൾ
ഞാനാവാം
ഞാൻ കൊല്ലപ്പെടുന്നത്
വരെ
നിങ്ങളാവാം

അത് വരെ
കൊലയാളി
സമയമാകാം

അത്രയും നിസ്സഹായതയോടെ
ആ മരണം
നോക്കിനിൽക്കേണ്ടി വന്ന
അയാളുടെ വെളുത്തകുതിര
കറുത്ത്
കുതറി
രാത്രിയായതാവാം

അങ്ങിനെ എത്രയോ
ജന്മങ്ങളുടെ
നക്ഷത്രവെളിച്ചങ്ങൾ
കടന്നാവണം
ആ രാത്രി
അക്ഷരാർത്ഥത്തിൽ
കുതിരയെ
അനുസ്മരിപ്പിക്കുന്ന
എന്റെ
കവിതയിലെ
കറുത്ത വാക്കുകളായത്

കറുത്തതായത് കൊണ്ട്
ഒരു മരണത്തിനും
വിട്ടുകൊടുക്കാതെ
പരിക്കേറ്റിട്ടും
എന്നേയും കൊണ്ട്
കവിതകളിലൂടെ
ധീരമായി
മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നുത്

അട്ടഹസിക്കുന്ന ഇരുട്ടിന്റെ
പരിഹാസം
നിങ്ങൾ കേൾക്കുന്നുണ്ടാവും

കാലുകൾ ഇല്ലാത്ത
കുതിര എന്ന നിലയിൽ
അർഥം കുറച്ചുയർത്തി
വെയ്ക്കുന്ന
വാക്കുകളുടെ ഒച്ചകൾ
കവിതകളാകുന്നതാവും

അവ പിന്നെ
കടന്നു പോകുന
വഴികളിൽ
പൂവുകളായി വിരിയുന്നതാവും

വീണ്ടും തളിർക്കുവാൻ
വായനയുടെ ആമ്പൽപ്പൂക്കളായി
വെള്ളത്തിൽ
മാത്രം വാടിവീഴുന്നതാവും

കുതിച്ചു പായുന്ന
വാക്കുകളുടെ
കറുത്തകുതിരകൾ
പൂട്ടിയ
രഥങ്ങളാവണം വിരലുകൾ

നഖങ്ങൾ അന്നത്തെ
കേട്ട് തഴമ്പിച്ച
കുളമ്പടിയൊച്ചകളാവണം

കുതിരകളെന്നെ നിലയിൽ
തളരാത്ത വാക്കുകൾ
ഓരോ വരികളിൽ വെച്ചും
വെട്ടേൽക്കുമ്പോഴും
പരിക്കേറ്റ്
താഴെവീഴുമ്പോഴും
എഴുത്തുകാരനെന്ന നിലയിൽ
ഇപ്പോൾ നിസ്സഹായനായി നോക്കി
നിൽക്കുന്നത്
ഞാനാവണം!

Comments

  1. കുറെ നാലായി ബ്ലോഗിലൊന്നും പോകാത്തതുകൊണ്ട് വായന നടക്കുന്നില്ല.

    ഇത് കൊള്ളാം ബൈജുഭായ്!!

    ReplyDelete
    Replies
    1. അജിത് ഭായ് സ്നേഹം സന്തോഷം

      Delete
  2. Replies
    1. സ്നേഹപൂർവ്വം ഓണാശംസകളും മാഷേ

      Delete
  3. ജന്മാന്തരങ്ങൾ താണ്ടി വന്ന വാക്കുകളോ!!!

    കൊള്ളാം
    ആശംസോൾസ്‌
    !.!

    ReplyDelete
  4. നിസഹായത അതാണ് സ്ഥായിയായ ഭാവം.

    ReplyDelete
  5. വാക്കിനെക്കുറിച്ച് രണ്ട് വാക്ക് ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!