Skip to main content

വാക്കിനെക്കുറിച്ച് രണ്ട് വാക്ക്

കഴിഞ്ഞ ജന്മത്തിൽ
ആരോ
അതിക്രൂരമായി
കൊലപ്പെടുത്തിയ ഒരാളാവണം
അയാൾ

അത് കൊണ്ട് അയാൾ
ഞാനാവാം
ഞാൻ കൊല്ലപ്പെടുന്നത്
വരെ
നിങ്ങളാവാം

അത് വരെ
കൊലയാളി
സമയമാകാം

അത്രയും നിസ്സഹായതയോടെ
ആ മരണം
നോക്കിനിൽക്കേണ്ടി വന്ന
അയാളുടെ വെളുത്തകുതിര
കറുത്ത്
കുതറി
രാത്രിയായതാവാം

അങ്ങിനെ എത്രയോ
ജന്മങ്ങളുടെ
നക്ഷത്രവെളിച്ചങ്ങൾ
കടന്നാവണം
ആ രാത്രി
അക്ഷരാർത്ഥത്തിൽ
കുതിരയെ
അനുസ്മരിപ്പിക്കുന്ന
എന്റെ
കവിതയിലെ
കറുത്ത വാക്കുകളായത്

കറുത്തതായത് കൊണ്ട്
ഒരു മരണത്തിനും
വിട്ടുകൊടുക്കാതെ
പരിക്കേറ്റിട്ടും
എന്നേയും കൊണ്ട്
കവിതകളിലൂടെ
ധീരമായി
മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നുത്

അട്ടഹസിക്കുന്ന ഇരുട്ടിന്റെ
പരിഹാസം
നിങ്ങൾ കേൾക്കുന്നുണ്ടാവും

കാലുകൾ ഇല്ലാത്ത
കുതിര എന്ന നിലയിൽ
അർഥം കുറച്ചുയർത്തി
വെയ്ക്കുന്ന
വാക്കുകളുടെ ഒച്ചകൾ
കവിതകളാകുന്നതാവും

അവ പിന്നെ
കടന്നു പോകുന
വഴികളിൽ
പൂവുകളായി വിരിയുന്നതാവും

വീണ്ടും തളിർക്കുവാൻ
വായനയുടെ ആമ്പൽപ്പൂക്കളായി
വെള്ളത്തിൽ
മാത്രം വാടിവീഴുന്നതാവും

കുതിച്ചു പായുന്ന
വാക്കുകളുടെ
കറുത്തകുതിരകൾ
പൂട്ടിയ
രഥങ്ങളാവണം വിരലുകൾ

നഖങ്ങൾ അന്നത്തെ
കേട്ട് തഴമ്പിച്ച
കുളമ്പടിയൊച്ചകളാവണം

കുതിരകളെന്നെ നിലയിൽ
തളരാത്ത വാക്കുകൾ
ഓരോ വരികളിൽ വെച്ചും
വെട്ടേൽക്കുമ്പോഴും
പരിക്കേറ്റ്
താഴെവീഴുമ്പോഴും
എഴുത്തുകാരനെന്ന നിലയിൽ
ഇപ്പോൾ നിസ്സഹായനായി നോക്കി
നിൽക്കുന്നത്
ഞാനാവണം!

Comments

  1. കുറെ നാലായി ബ്ലോഗിലൊന്നും പോകാത്തതുകൊണ്ട് വായന നടക്കുന്നില്ല.

    ഇത് കൊള്ളാം ബൈജുഭായ്!!

    ReplyDelete
    Replies
    1. അജിത് ഭായ് സ്നേഹം സന്തോഷം

      Delete
  2. Replies
    1. സ്നേഹപൂർവ്വം ഓണാശംസകളും മാഷേ

      Delete
  3. ജന്മാന്തരങ്ങൾ താണ്ടി വന്ന വാക്കുകളോ!!!

    കൊള്ളാം
    ആശംസോൾസ്‌
    !.!

    ReplyDelete
  4. നിസഹായത അതാണ് സ്ഥായിയായ ഭാവം.

    ReplyDelete
  5. വാക്കിനെക്കുറിച്ച് രണ്ട് വാക്ക് ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.