Skip to main content

തോർന്ന മഴയുടെ മൊത്തവ്യാപാരി

ഉടലെടുക്കാതെ
ഒരാൾ
കടലെടുത്ത കരയുടെ
തീരത്തുകൂടെ
തനിയേ
നടന്നു പോകുന്നു

അയാൾ എടുക്കാതെ
പോയ
ഉടലിൽ നിറയെ
കത്തിക്കിടക്കുന്ന
തെരുവ് വിളക്കുകൾ

അവയിൽ നിന്നും ഇറ്റുവീഴുന്ന
വിയർപ്പിന്റെ മണമുള്ള
ബൾബിന്റെ തുള്ളികൾ

ആയ കാലത്ത്
അയാൾ
ധാരാളം ചെമ്പരത്തി മൊട്ടുകൾ
കത്തിച്ച് വലിയ്ക്കുകയും
ചുവന്ന നിറമുള്ള പുക
പുറത്തുവിടുകയും
ചെയ്തിരുന്നു

അവസാന കാലത്ത്
ഒരു
നിറമില്ലാത്ത ചുമയിലേയ്ക്കോ
കാലി ചായയിലേയ്ക്കോ
പോലും
പോയിരുന്നത്
പുക കുത്തിയായിരുന്നു

നല്ല നിലയിൽ ജീവിച്ചിരുന്നപ്പോൾ
അയാളുടെ
ഉടലിന് പുറത്തായിരുന്നു
എന്നും
ശ്വാസകോശവും അന്നനാളവും

അന്നൊക്കെ
വ്യാവസായിക അടിസ്ഥാനത്തിൽ
നാക്കിൽ
മുള്ളുകൾ
വളർത്തിയിരുന്നതായും
അവ
വൻതോതിൽ
മറിച്ച്
പനിനീർച്ചെടികൾക്ക്
കൊടുത്തിരുന്നതായും
എതിരാളികൾ
പറഞ്ഞു നടന്നിരുന്നു

എപ്പോഴും
മുൻ കാലുകൾ ഉയർത്തി മാത്രം
സഞ്ചരിച്ചിരുന്ന
രണ്ട് കുതിരകളിൽ
ഒരേ സമയം നാലുദിശകളിലേയ്ക്ക്
പാഞ്ഞു പോയിരുന്നത്
കണ്ടവരുണ്ട്

അന്നൊക്കെ
അയാൾ
തോർന്ന മഴയുടെ
മൊത്തവ്യാപാരിയായിരുന്നു

ഇന്നയാൾ
ആർക്കും വേണ്ടാത്ത
ഭൂമിയുടെ ഗോളാകൃതിയുടെ
വെറും
ചില്ലറ വ്യാപാരി!

Comments

  1. ആയ കാലത്ത് അയാൾ
    ധാരാളം ചെമ്പരത്തി മൊട്ടുകൾ
    കത്തിച്ച് വലിയ്ക്കുകയും ചുവന്ന നിറമുള്ള പുക
    പുറത്തുവിടുകയും ചെയ്തിരുന്നു

    അവസാന കാലത്ത് ഒരു
    നിറമില്ലാത്ത ചുമയിലേയ്ക്കോ
    കാലി ചായയിലേയ്ക്കോ പോലും
    പോയിരുന്നത് പുക കുത്തിയായിരുന്നു...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...