Skip to main content

ആറിന് വെറുമൊരു അഞ്ചിന്റെ കുറവുള്ളത്

 ഋതു ആറിലും
പെടാത്ത ആഴ്ചയിലെ
ഏഴാമത്തെ ദിവസമായിരുന്നു
അത്

ഓരോ പക്ഷിത്തൂവലിനും
ഓരോരോ കിളികളെ വെച്ച്
അനുവദിച്ചു കൊടുക്കുന്നുണ്ടായിരുന്നു
പ്രഭാതം

പക്ഷിയ്ക്കും
തൂവലിനുമിടയിൽ
വല്ലാത്തൊരു ഭാരത്തോടെ
അനുവാദവും
പറന്നു നടക്കുന്നുണ്ടായിരുന്നു

അത്രയും മൃദുലമായി
പ്രഭാതവും
പക്ഷിത്തൂവലുകളാക്കപ്പെടുന്നു
ദിവസങ്ങൾക്ക്
വെളിയിൽ
പറന്നു നടക്കപ്പെടുന്നു

ഓരോ പക്ഷികളും
വെവ്വേറെആകാശങ്ങളെ
ക്കുറിച്ചുള്ള
ആശങ്കകൾ
കൂടുകൂട്ടുന്നുണ്ടായിരുന്നു

ആകാശത്തെ വേർതിരിക്കുവാൻ
അതിരായി
അത്രമേൽ സമാധാനപരമായി
ആകാശത്തേയ്ക്ക്
മരങ്ങൾ
അനുവദിക്കപ്പെടുന്നു!

- 2 -

മരങ്ങൾക്ക്
പുറത്ത്
ഇലകൾക്ക് വെളിയിൽ
ചില്ലകളേക്കാൾ
ഉയരത്തിൽ
പുതിയ ശിഖരങ്ങൾ
മുകളിലേയ്ക്ക്
നിർമ്മിക്കുന്ന
കൂടുകൾ

അവ തൂവലുകൾ
പോലെ
കളികൾക്ക്
കൈമാറുന്ന
മരങ്ങൾ

തൂവലുകൾ നിറയേ
ചില്ലകൾ അനുവദിക്കപ്പെടുന്നു
ചില്ലകൾ നിറയേ
കിളികൾ
കിളികളുടെ
പുറം നിറയെ ഇലകൾ

അവയ്ക്ക് പുതുപുത്തൻ
ആകാശങ്ങൾ;
ചിറകുകൾക്ക് പുറത്ത്
അനുവദിക്കപ്പെടുന്നു

ആകാശത്തിന്റെ ചുണ്ട് തിരഞ്ഞവ
വീണ്ടും
കിളിക്കുഞ്ഞുങ്ങളാക്കപ്പെടുന്നു

അവയുടെ കൊക്കുകളിൽ
പുതിയ അസ്തമയം
ഉൽപ്പാദിപ്പിക്കപ്പെടുന്നു

ദിവസന്തോറും
സ്ഥിരമായി
മാറ്റിവെയ്ക്കപ്പെടുന്ന
ഉദയം എന്ന
അവയവം

ഭാരക്കുറവ് കൊത്തി
തിന്ന്
ആദിവാസിക്കുഞ്ഞുങ്ങളെ
പോലെ
മേഘങ്ങളാക്കപ്പെടുന്ന
കിളിക്കുഞ്ഞുങ്ങൾ

അവ മീനുകളെ അനുകരിക്കുകയും
വെള്ളത്തിന് അടിമകളാക്കപ്പെടുകയും
ചെയ്യുന്നു

കൂടുകൾക്ക്
താഴെ
വേരോളം
മാഞ്ഞ് പോകുന്ന
മരങ്ങൾ

പുറത്ത് കാണാത്ത വിധം
പറക്കാൻ മാത്രം
പുറത്ത് വരും വിധം
അവിശ്വസനീയമാം വണ്ണം
വേരുകളിൽ
കൂടു കൂട്ടിയിരിക്കുന്ന
കിളികൾ !

- 3 -

മേഘങ്ങൾക്ക് മുകളിൽ
മിന്നാമിന്നികളുടെ
വല കെട്ടി
വെളിച്ചത്തിന്റെ ഇരപിടിച്ച നിലയിൽ
കാണപ്പെടുന്ന
നക്ഷത്രങ്ങൾ

അവയ്ക്ക്
താഴെ
ഇര പിടിക്കുന്ന മരങ്ങൾ

അതിൽ കുരുങ്ങിയ
ഇരകളെ
കിളികളായി
മരങ്ങൾ
ആകാശത്തേയ്ക്ക് പറത്തുന്നു

കാറ്റിന്റെ പേരിൽ
പച്ച നിറത്തിൽ
പീഡിപ്പിക്കപ്പെടുന്ന
ഇലകൾ

അവ വല്ലാതെ ഉലയുന്നു
ഉലയുന്ന ഇലകളെ
മഴകൊണ്ട് കെട്ടിയിടപ്പെട്ട നിലയിൽ
കണ്ടെത്തുന്ന
കാറ്റ്

കാറ്റടിയ്ക്കുന്നിടത്തെല്ലാം
പെയ്തു തോർന്ന പോലെ
'തെളിയുന്ന'
മഴയ്ക്കുള്ള സാദ്ധ്യതകൾ

- 4 -

രണ്ടുടൾ പൂക്കുന്ന
കുടയ്ക്ക് താഴെ
ഉയരം കുറച്ച് മഴ പെയ്തിരുന്നു

ദ്രവരൂപത്തിൽ താക്കോലുകൾ
പൂക്കുന്ന
ഉടൽ കിലുക്കങ്ങൾക്ക്
താഴെ
ആഴത്തിന്റെ പടവുകളിറങ്ങി
കടൽ

തലയിണയിലെ അക്വേറിയത്തിൽ
നീന്തുന്ന മീനുകൾ
വെള്ളത്തിന് വെളിയിൽ വന്ന്
ഉറങ്ങാത്തവരുടെ
ഉറക്കമുറങ്ങിക്കൊടുത്തിരുന്നു

ഉണരുന്നവർ
പതുപതുത്ത
വെളുത്തതൂവലുകൾ ഉള്ള
പകൽ പൊതിഞ്ഞെടുക്കുന്നു

എന്നിട്ടും


ഉറങ്ങുന്നവർക്കുള്ള
ചികിത്സ എന്ന നിലയിൽ
ഇടിയും മിന്നലുമുള്ള
മഴയുടെ ആവിർഭാവം

- 5 -

രോഗി എന്ന നിലയിൽ
മിന്നലിന്റെ തേൻ നുണഞ്ഞ
മഴത്തുള്ളികളെ
മുലകളാക്കുന്നതിനിടയിൽ
ഈശ്വരൻ കൈയ്യോടെ പിടിക്കപ്പെടുന്നു!

Comments

  1. ആ അഞ്ചിന്റെ കുറവ്
    തന്നെയാണ് ഒരു വല്ലാത്ത കുറവ്..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

പക്ഷികളുടെ തീയേറ്റർ

മാറ്റിനി പോലെ പക്ഷികളുടെ തീയേറ്ററിൽ കാണിക്കുന്ന സിനിമയാണ് ആകാശമെങ്കിൽ നീല കഴിഞ്ഞും നീലക്ക് മുമ്പും മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും  ഒട്ടിക്കും പോസ്റ്റർ  ശൂന്യതയിൽ പറന്നുവന്ന ചിറക്  നിലത്തിട്ട് ചവിട്ടിക്കെടുത്തി പറക്കലിലേക്ക്  വൈകിക്കയറുന്ന പക്ഷി രതിയിലേക്ക് വൈകിക്കയറും പക്ഷികൾ എവിടേയും ഉടലുകൾ നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു കറുപ്പിലും വെളുപ്പിലും കാണിക്കും ഭാഷയുടെ ഡോക്യുമെൻ്റെറി എഴുതുന്നതിന്ന് മുമ്പോ എഴുതിയതിന് ശേഷമോ എവിടെയും തട്ടി കവിതയാവുന്നില്ല ഉടൽ കുത്തിക്കെടുത്തി രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു ബഹുനില കെട്ടിടങ്ങളിലെ ജാലകങ്ങൾ പോലെ നോക്കി നിൽക്കേ നഗരം പ്രണയങ്ങൾ അണക്കുന്നു വെളിച്ചം ഒളിപ്പിക്കുന്നു  ഓരോ ജാലകങ്ങളും ഓരോ പ്രണയങ്ങൾ ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ കുത്തിക്കെടുത്തി തുടങ്ങുന്നു എത്ര ധൃതിയിലും  ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം ഏതുഋതുവിലും പൂക്കൾ  കുത്തികെടുത്തുന്നില്ല കുത്തിക്കെടുത്തിയ ഏകാന്തതയുടെ പാടുകൾ വിഷാദമായി ഒരു സന്ധ്യ...

അസ്തമയം ഒരു ക്ഷമയാണെങ്കിൽ

ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക് ശേഷം ദൈവം തന്നെ പ്രതിമയാക്കുന്നത് പോലെ മനുഷ്യൻ്റെ ക്ഷമ  വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ വാക്കുകളുടേയും കൊത്തുപണികളുടേയും തുടർച്ചയെന്നോണ്ണം ഭാഷയുടെ ക്ഷമ വരികളിൽ  എടുത്തുവെക്കുന്നു അത് കവിതയാകുമോ കുളിരാകുമോ? എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു അസ്തമയത്തിൻ്റെ  പേജ്നമ്പർ ഉള്ള  ഒരു പുസ്തകമാവും സൂര്യൻ അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി  അടുത്തവരിയിൽ എൻ്റെ കവിത ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത് പോലെ ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട് അതിൻ്റെ വസന്തത്തെ എൻ്റെ ഏകാന്തത  കണ്ടെത്തുന്ന ദിവസം എന്ന അടയാളപ്പെടുത്തലാവണം  ഋതു ഉടലുകൾ വിരിയും ഋതു  എന്നായിട്ടുണ്ട് പൂക്കൾ അസ്തമയത്തിൻ്റെ പോസ്റ്ററും ജമന്തിയുടെ തീയേറ്ററും  നഗരം പതിയേ .സന്ധ്യയാകുന്നു വിഷാദത്തിൻ്റെ പശയിൽ അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ അതെരിയുമ്പോൾ ഞാനെഴുതുന്നു ഒരു പക്...