Skip to main content

ആറിന് വെറുമൊരു അഞ്ചിന്റെ കുറവുള്ളത്

 ഋതു ആറിലും
പെടാത്ത ആഴ്ചയിലെ
ഏഴാമത്തെ ദിവസമായിരുന്നു
അത്

ഓരോ പക്ഷിത്തൂവലിനും
ഓരോരോ കിളികളെ വെച്ച്
അനുവദിച്ചു കൊടുക്കുന്നുണ്ടായിരുന്നു
പ്രഭാതം

പക്ഷിയ്ക്കും
തൂവലിനുമിടയിൽ
വല്ലാത്തൊരു ഭാരത്തോടെ
അനുവാദവും
പറന്നു നടക്കുന്നുണ്ടായിരുന്നു

അത്രയും മൃദുലമായി
പ്രഭാതവും
പക്ഷിത്തൂവലുകളാക്കപ്പെടുന്നു
ദിവസങ്ങൾക്ക്
വെളിയിൽ
പറന്നു നടക്കപ്പെടുന്നു

ഓരോ പക്ഷികളും
വെവ്വേറെആകാശങ്ങളെ
ക്കുറിച്ചുള്ള
ആശങ്കകൾ
കൂടുകൂട്ടുന്നുണ്ടായിരുന്നു

ആകാശത്തെ വേർതിരിക്കുവാൻ
അതിരായി
അത്രമേൽ സമാധാനപരമായി
ആകാശത്തേയ്ക്ക്
മരങ്ങൾ
അനുവദിക്കപ്പെടുന്നു!

- 2 -

മരങ്ങൾക്ക്
പുറത്ത്
ഇലകൾക്ക് വെളിയിൽ
ചില്ലകളേക്കാൾ
ഉയരത്തിൽ
പുതിയ ശിഖരങ്ങൾ
മുകളിലേയ്ക്ക്
നിർമ്മിക്കുന്ന
കൂടുകൾ

അവ തൂവലുകൾ
പോലെ
കളികൾക്ക്
കൈമാറുന്ന
മരങ്ങൾ

തൂവലുകൾ നിറയേ
ചില്ലകൾ അനുവദിക്കപ്പെടുന്നു
ചില്ലകൾ നിറയേ
കിളികൾ
കിളികളുടെ
പുറം നിറയെ ഇലകൾ

അവയ്ക്ക് പുതുപുത്തൻ
ആകാശങ്ങൾ;
ചിറകുകൾക്ക് പുറത്ത്
അനുവദിക്കപ്പെടുന്നു

ആകാശത്തിന്റെ ചുണ്ട് തിരഞ്ഞവ
വീണ്ടും
കിളിക്കുഞ്ഞുങ്ങളാക്കപ്പെടുന്നു

അവയുടെ കൊക്കുകളിൽ
പുതിയ അസ്തമയം
ഉൽപ്പാദിപ്പിക്കപ്പെടുന്നു

ദിവസന്തോറും
സ്ഥിരമായി
മാറ്റിവെയ്ക്കപ്പെടുന്ന
ഉദയം എന്ന
അവയവം

ഭാരക്കുറവ് കൊത്തി
തിന്ന്
ആദിവാസിക്കുഞ്ഞുങ്ങളെ
പോലെ
മേഘങ്ങളാക്കപ്പെടുന്ന
കിളിക്കുഞ്ഞുങ്ങൾ

അവ മീനുകളെ അനുകരിക്കുകയും
വെള്ളത്തിന് അടിമകളാക്കപ്പെടുകയും
ചെയ്യുന്നു

കൂടുകൾക്ക്
താഴെ
വേരോളം
മാഞ്ഞ് പോകുന്ന
മരങ്ങൾ

പുറത്ത് കാണാത്ത വിധം
പറക്കാൻ മാത്രം
പുറത്ത് വരും വിധം
അവിശ്വസനീയമാം വണ്ണം
വേരുകളിൽ
കൂടു കൂട്ടിയിരിക്കുന്ന
കിളികൾ !

- 3 -

മേഘങ്ങൾക്ക് മുകളിൽ
മിന്നാമിന്നികളുടെ
വല കെട്ടി
വെളിച്ചത്തിന്റെ ഇരപിടിച്ച നിലയിൽ
കാണപ്പെടുന്ന
നക്ഷത്രങ്ങൾ

അവയ്ക്ക്
താഴെ
ഇര പിടിക്കുന്ന മരങ്ങൾ

അതിൽ കുരുങ്ങിയ
ഇരകളെ
കിളികളായി
മരങ്ങൾ
ആകാശത്തേയ്ക്ക് പറത്തുന്നു

കാറ്റിന്റെ പേരിൽ
പച്ച നിറത്തിൽ
പീഡിപ്പിക്കപ്പെടുന്ന
ഇലകൾ

അവ വല്ലാതെ ഉലയുന്നു
ഉലയുന്ന ഇലകളെ
മഴകൊണ്ട് കെട്ടിയിടപ്പെട്ട നിലയിൽ
കണ്ടെത്തുന്ന
കാറ്റ്

കാറ്റടിയ്ക്കുന്നിടത്തെല്ലാം
പെയ്തു തോർന്ന പോലെ
'തെളിയുന്ന'
മഴയ്ക്കുള്ള സാദ്ധ്യതകൾ

- 4 -

രണ്ടുടൾ പൂക്കുന്ന
കുടയ്ക്ക് താഴെ
ഉയരം കുറച്ച് മഴ പെയ്തിരുന്നു

ദ്രവരൂപത്തിൽ താക്കോലുകൾ
പൂക്കുന്ന
ഉടൽ കിലുക്കങ്ങൾക്ക്
താഴെ
ആഴത്തിന്റെ പടവുകളിറങ്ങി
കടൽ

തലയിണയിലെ അക്വേറിയത്തിൽ
നീന്തുന്ന മീനുകൾ
വെള്ളത്തിന് വെളിയിൽ വന്ന്
ഉറങ്ങാത്തവരുടെ
ഉറക്കമുറങ്ങിക്കൊടുത്തിരുന്നു

ഉണരുന്നവർ
പതുപതുത്ത
വെളുത്തതൂവലുകൾ ഉള്ള
പകൽ പൊതിഞ്ഞെടുക്കുന്നു

എന്നിട്ടും


ഉറങ്ങുന്നവർക്കുള്ള
ചികിത്സ എന്ന നിലയിൽ
ഇടിയും മിന്നലുമുള്ള
മഴയുടെ ആവിർഭാവം

- 5 -

രോഗി എന്ന നിലയിൽ
മിന്നലിന്റെ തേൻ നുണഞ്ഞ
മഴത്തുള്ളികളെ
മുലകളാക്കുന്നതിനിടയിൽ
ഈശ്വരൻ കൈയ്യോടെ പിടിക്കപ്പെടുന്നു!

Comments

  1. ആ അഞ്ചിന്റെ കുറവ്
    തന്നെയാണ് ഒരു വല്ലാത്ത കുറവ്..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...