Skip to main content

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി
അടക്കി തുടങ്ങിയ
അസ്തമയസന്ധ്യ

ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ
കണ്ണ് പൊത്തി  
വൈകുവോളം കളിച്ചിട്ടും
 കൊതി തീരാത്ത
 ഇരുട്ട്

ആ ഇരുട്ടത്തും
വഴിയിൽ കാണാവുന്ന
അന്തിച്ചന്ത..


നല്ല പാകം വന്ന നൃത്തം;
മൊത്തവിലയ്ക്കെടുത്തു,
ചുവടുകളാക്കി,
ആ ചന്തയിൽ ചില്ലറയ്ക്ക്;
മുറിച്ചു കൊടുക്കുന്ന
മുടന്തൻ മയിൽ..

നീ...
ആ മയിൽ എന്ത് വിലകൊടുത്തും
എന്നും
മോഹവിലയ്ക്കെടുക്കുന്ന
മനോഹര നൃത്തം!


ഞാനോ ആ   മയിലിന്റെ
കാലിലെ ഒടുക്കത്തെ
 മാറാത്ത  മുടന്തും

ഇന്ന്
ആ മുടന്ത് അടക്കിയ കല്ലറയ്ക്ക്
മുന്നിൽ..

എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ
ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;

 മയിലിനെ പോലെ
നൃത്തവും    വെച്ച്;
നീ  കടന്നു പോകുന്നു  ....
കാലത്തോടൊപ്പം !

Comments

  1. "..........നല്ല പാകം വന്ന നൃത്തം
    മൊത്തവിലയ്ക്കെടുത്തു
    ചുവടുകളായി
    ചില്ലറയ്ക്ക്
    മുറിച്ചു കൊടുക്കുന്ന
    മുടന്തൻ മയിൽ............"
    ആഹാ......... ഗംഭീരം......... ആശംസകള്‍ ബൈജു ഭായ്

    ReplyDelete
    Replies
    1. അന്നൂസ് ഒത്തിരി നന്ദി സ്നേഹം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  2. മൊത്തത്തില്‍ ദഹിച്ചില്ലാ..:(

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി
      തുറന്നു പറഞ്ഞ അഭിപ്രായത്തിനു
      ഇനി എഴുതുമ്പോൾ വരികൾ കൂടുതൽ ലളിതമാക്കാം
      ഒത്തിരി സന്തോഷം സ്നേഹം

      Delete
  3. ഒരു പിടിയും കിട്ടിയില്ല...
    ഊശാന്‍താടി വലിച്ചു പിഴിതിട്ടും രക്ഷയില്ലാ....

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ
      തുറന്നു പറഞ്ഞ അഭിപ്രായത്തിനു
      എഴുതുമ്പോൾ തീര്ച്ചയായും
      മനസ്സിലുണ്ടാവും ഈ സ്നേഹ നിര്ദ്ദേശം
      ഒത്തിരി നന്ദി സ്നേഹം

      Delete
  4. മയിലിനെ പോലെ
    നൃത്തവും വെച്ച്;
    നീ കടന്നു പോകുന്നു ....
    കാലത്തോടൊപ്പം !
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ... ഒത്തിരി നന്ദി സ്നേഹം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete

  5. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ
    ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;

     മയിലിനെ പോലെ
    നൃത്തവും    വെച്ച്;
    നീ  കടന്നു പോകുന്നു  ....
    കാലത്തോടൊപ്പം !

    ചിലവ അങ്ങനെയാണ്.......
    നല്ലെഴുത്തിന് നന്മകള്‍ നേരുന്നു......

    ReplyDelete
    Replies
    1. വിനോദ് ..ഒത്തിരി നന്ദി സ്നേഹപൂർവ്വം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  6. ആ മുടന്ത് മറ്റൊരു ജന്മമായ് വരും.

    ReplyDelete
    Replies
    1. ബിപിൻചേട്ടായി അഭിപ്രായത്തിന് ഒത്തിരി നന്ദി സ്നേഹപൂർവ്വം വായനയ്ക്ക് സന്തോഷം

      Delete
  7. എല്ലാ സ്നേഹ വായനയ്ക്കും നിർദ്ദേശങ്ങൾക്കും
    ഒത്തിരി ഒത്തിരി സ്നേഹം നന്ദി

    ReplyDelete
  8. മയിലിനെ പോലെ
    നൃത്തവും വെച്ച്;
    നീ കടന്നു പോകുന്നു ....
    കാലത്തോടൊപ്പം !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...