Skip to main content

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി
അടക്കി തുടങ്ങിയ
അസ്തമയസന്ധ്യ

ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ
കണ്ണ് പൊത്തി  
വൈകുവോളം കളിച്ചിട്ടും
 കൊതി തീരാത്ത
 ഇരുട്ട്

ആ ഇരുട്ടത്തും
വഴിയിൽ കാണാവുന്ന
അന്തിച്ചന്ത..


നല്ല പാകം വന്ന നൃത്തം;
മൊത്തവിലയ്ക്കെടുത്തു,
ചുവടുകളാക്കി,
ആ ചന്തയിൽ ചില്ലറയ്ക്ക്;
മുറിച്ചു കൊടുക്കുന്ന
മുടന്തൻ മയിൽ..

നീ...
ആ മയിൽ എന്ത് വിലകൊടുത്തും
എന്നും
മോഹവിലയ്ക്കെടുക്കുന്ന
മനോഹര നൃത്തം!


ഞാനോ ആ   മയിലിന്റെ
കാലിലെ ഒടുക്കത്തെ
 മാറാത്ത  മുടന്തും

ഇന്ന്
ആ മുടന്ത് അടക്കിയ കല്ലറയ്ക്ക്
മുന്നിൽ..

എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ
ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;

 മയിലിനെ പോലെ
നൃത്തവും    വെച്ച്;
നീ  കടന്നു പോകുന്നു  ....
കാലത്തോടൊപ്പം !

Comments

  1. "..........നല്ല പാകം വന്ന നൃത്തം
    മൊത്തവിലയ്ക്കെടുത്തു
    ചുവടുകളായി
    ചില്ലറയ്ക്ക്
    മുറിച്ചു കൊടുക്കുന്ന
    മുടന്തൻ മയിൽ............"
    ആഹാ......... ഗംഭീരം......... ആശംസകള്‍ ബൈജു ഭായ്

    ReplyDelete
    Replies
    1. അന്നൂസ് ഒത്തിരി നന്ദി സ്നേഹം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  2. മൊത്തത്തില്‍ ദഹിച്ചില്ലാ..:(

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി
      തുറന്നു പറഞ്ഞ അഭിപ്രായത്തിനു
      ഇനി എഴുതുമ്പോൾ വരികൾ കൂടുതൽ ലളിതമാക്കാം
      ഒത്തിരി സന്തോഷം സ്നേഹം

      Delete
  3. ഒരു പിടിയും കിട്ടിയില്ല...
    ഊശാന്‍താടി വലിച്ചു പിഴിതിട്ടും രക്ഷയില്ലാ....

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ
      തുറന്നു പറഞ്ഞ അഭിപ്രായത്തിനു
      എഴുതുമ്പോൾ തീര്ച്ചയായും
      മനസ്സിലുണ്ടാവും ഈ സ്നേഹ നിര്ദ്ദേശം
      ഒത്തിരി നന്ദി സ്നേഹം

      Delete
  4. മയിലിനെ പോലെ
    നൃത്തവും വെച്ച്;
    നീ കടന്നു പോകുന്നു ....
    കാലത്തോടൊപ്പം !
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ... ഒത്തിരി നന്ദി സ്നേഹം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete

  5. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ
    ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;

     മയിലിനെ പോലെ
    നൃത്തവും    വെച്ച്;
    നീ  കടന്നു പോകുന്നു  ....
    കാലത്തോടൊപ്പം !

    ചിലവ അങ്ങനെയാണ്.......
    നല്ലെഴുത്തിന് നന്മകള്‍ നേരുന്നു......

    ReplyDelete
    Replies
    1. വിനോദ് ..ഒത്തിരി നന്ദി സ്നേഹപൂർവ്വം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  6. ആ മുടന്ത് മറ്റൊരു ജന്മമായ് വരും.

    ReplyDelete
    Replies
    1. ബിപിൻചേട്ടായി അഭിപ്രായത്തിന് ഒത്തിരി നന്ദി സ്നേഹപൂർവ്വം വായനയ്ക്ക് സന്തോഷം

      Delete
  7. എല്ലാ സ്നേഹ വായനയ്ക്കും നിർദ്ദേശങ്ങൾക്കും
    ഒത്തിരി ഒത്തിരി സ്നേഹം നന്ദി

    ReplyDelete
  8. മയിലിനെ പോലെ
    നൃത്തവും വെച്ച്;
    നീ കടന്നു പോകുന്നു ....
    കാലത്തോടൊപ്പം !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...