Skip to main content

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി
അടക്കി തുടങ്ങിയ
അസ്തമയസന്ധ്യ

ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ
കണ്ണ് പൊത്തി  
വൈകുവോളം കളിച്ചിട്ടും
 കൊതി തീരാത്ത
 ഇരുട്ട്

ആ ഇരുട്ടത്തും
വഴിയിൽ കാണാവുന്ന
അന്തിച്ചന്ത..


നല്ല പാകം വന്ന നൃത്തം;
മൊത്തവിലയ്ക്കെടുത്തു,
ചുവടുകളാക്കി,
ആ ചന്തയിൽ ചില്ലറയ്ക്ക്;
മുറിച്ചു കൊടുക്കുന്ന
മുടന്തൻ മയിൽ..

നീ...
ആ മയിൽ എന്ത് വിലകൊടുത്തും
എന്നും
മോഹവിലയ്ക്കെടുക്കുന്ന
മനോഹര നൃത്തം!


ഞാനോ ആ   മയിലിന്റെ
കാലിലെ ഒടുക്കത്തെ
 മാറാത്ത  മുടന്തും

ഇന്ന്
ആ മുടന്ത് അടക്കിയ കല്ലറയ്ക്ക്
മുന്നിൽ..

എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ
ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;

 മയിലിനെ പോലെ
നൃത്തവും    വെച്ച്;
നീ  കടന്നു പോകുന്നു  ....
കാലത്തോടൊപ്പം !

Comments

  1. "..........നല്ല പാകം വന്ന നൃത്തം
    മൊത്തവിലയ്ക്കെടുത്തു
    ചുവടുകളായി
    ചില്ലറയ്ക്ക്
    മുറിച്ചു കൊടുക്കുന്ന
    മുടന്തൻ മയിൽ............"
    ആഹാ......... ഗംഭീരം......... ആശംസകള്‍ ബൈജു ഭായ്

    ReplyDelete
    Replies
    1. അന്നൂസ് ഒത്തിരി നന്ദി സ്നേഹം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  2. മൊത്തത്തില്‍ ദഹിച്ചില്ലാ..:(

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി
      തുറന്നു പറഞ്ഞ അഭിപ്രായത്തിനു
      ഇനി എഴുതുമ്പോൾ വരികൾ കൂടുതൽ ലളിതമാക്കാം
      ഒത്തിരി സന്തോഷം സ്നേഹം

      Delete
  3. ഒരു പിടിയും കിട്ടിയില്ല...
    ഊശാന്‍താടി വലിച്ചു പിഴിതിട്ടും രക്ഷയില്ലാ....

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ
      തുറന്നു പറഞ്ഞ അഭിപ്രായത്തിനു
      എഴുതുമ്പോൾ തീര്ച്ചയായും
      മനസ്സിലുണ്ടാവും ഈ സ്നേഹ നിര്ദ്ദേശം
      ഒത്തിരി നന്ദി സ്നേഹം

      Delete
  4. മയിലിനെ പോലെ
    നൃത്തവും വെച്ച്;
    നീ കടന്നു പോകുന്നു ....
    കാലത്തോടൊപ്പം !
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ... ഒത്തിരി നന്ദി സ്നേഹം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete

  5. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ
    ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;

     മയിലിനെ പോലെ
    നൃത്തവും    വെച്ച്;
    നീ  കടന്നു പോകുന്നു  ....
    കാലത്തോടൊപ്പം !

    ചിലവ അങ്ങനെയാണ്.......
    നല്ലെഴുത്തിന് നന്മകള്‍ നേരുന്നു......

    ReplyDelete
    Replies
    1. വിനോദ് ..ഒത്തിരി നന്ദി സ്നേഹപൂർവ്വം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  6. ആ മുടന്ത് മറ്റൊരു ജന്മമായ് വരും.

    ReplyDelete
    Replies
    1. ബിപിൻചേട്ടായി അഭിപ്രായത്തിന് ഒത്തിരി നന്ദി സ്നേഹപൂർവ്വം വായനയ്ക്ക് സന്തോഷം

      Delete
  7. എല്ലാ സ്നേഹ വായനയ്ക്കും നിർദ്ദേശങ്ങൾക്കും
    ഒത്തിരി ഒത്തിരി സ്നേഹം നന്ദി

    ReplyDelete
  8. മയിലിനെ പോലെ
    നൃത്തവും വെച്ച്;
    നീ കടന്നു പോകുന്നു ....
    കാലത്തോടൊപ്പം !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന