Skip to main content

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി
അടക്കി തുടങ്ങിയ
അസ്തമയസന്ധ്യ

ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ
കണ്ണ് പൊത്തി  
വൈകുവോളം കളിച്ചിട്ടും
 കൊതി തീരാത്ത
 ഇരുട്ട്

ആ ഇരുട്ടത്തും
വഴിയിൽ കാണാവുന്ന
അന്തിച്ചന്ത..


നല്ല പാകം വന്ന നൃത്തം;
മൊത്തവിലയ്ക്കെടുത്തു,
ചുവടുകളാക്കി,
ആ ചന്തയിൽ ചില്ലറയ്ക്ക്;
മുറിച്ചു കൊടുക്കുന്ന
മുടന്തൻ മയിൽ..

നീ...
ആ മയിൽ എന്ത് വിലകൊടുത്തും
എന്നും
മോഹവിലയ്ക്കെടുക്കുന്ന
മനോഹര നൃത്തം!


ഞാനോ ആ   മയിലിന്റെ
കാലിലെ ഒടുക്കത്തെ
 മാറാത്ത  മുടന്തും

ഇന്ന്
ആ മുടന്ത് അടക്കിയ കല്ലറയ്ക്ക്
മുന്നിൽ..

എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ
ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;

 മയിലിനെ പോലെ
നൃത്തവും    വെച്ച്;
നീ  കടന്നു പോകുന്നു  ....
കാലത്തോടൊപ്പം !

Comments

  1. "..........നല്ല പാകം വന്ന നൃത്തം
    മൊത്തവിലയ്ക്കെടുത്തു
    ചുവടുകളായി
    ചില്ലറയ്ക്ക്
    മുറിച്ചു കൊടുക്കുന്ന
    മുടന്തൻ മയിൽ............"
    ആഹാ......... ഗംഭീരം......... ആശംസകള്‍ ബൈജു ഭായ്

    ReplyDelete
    Replies
    1. അന്നൂസ് ഒത്തിരി നന്ദി സ്നേഹം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  2. മൊത്തത്തില്‍ ദഹിച്ചില്ലാ..:(

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി
      തുറന്നു പറഞ്ഞ അഭിപ്രായത്തിനു
      ഇനി എഴുതുമ്പോൾ വരികൾ കൂടുതൽ ലളിതമാക്കാം
      ഒത്തിരി സന്തോഷം സ്നേഹം

      Delete
  3. ഒരു പിടിയും കിട്ടിയില്ല...
    ഊശാന്‍താടി വലിച്ചു പിഴിതിട്ടും രക്ഷയില്ലാ....

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ
      തുറന്നു പറഞ്ഞ അഭിപ്രായത്തിനു
      എഴുതുമ്പോൾ തീര്ച്ചയായും
      മനസ്സിലുണ്ടാവും ഈ സ്നേഹ നിര്ദ്ദേശം
      ഒത്തിരി നന്ദി സ്നേഹം

      Delete
  4. മയിലിനെ പോലെ
    നൃത്തവും വെച്ച്;
    നീ കടന്നു പോകുന്നു ....
    കാലത്തോടൊപ്പം !
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ... ഒത്തിരി നന്ദി സ്നേഹം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete

  5. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ
    ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;

     മയിലിനെ പോലെ
    നൃത്തവും    വെച്ച്;
    നീ  കടന്നു പോകുന്നു  ....
    കാലത്തോടൊപ്പം !

    ചിലവ അങ്ങനെയാണ്.......
    നല്ലെഴുത്തിന് നന്മകള്‍ നേരുന്നു......

    ReplyDelete
    Replies
    1. വിനോദ് ..ഒത്തിരി നന്ദി സ്നേഹപൂർവ്വം സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  6. ആ മുടന്ത് മറ്റൊരു ജന്മമായ് വരും.

    ReplyDelete
    Replies
    1. ബിപിൻചേട്ടായി അഭിപ്രായത്തിന് ഒത്തിരി നന്ദി സ്നേഹപൂർവ്വം വായനയ്ക്ക് സന്തോഷം

      Delete
  7. എല്ലാ സ്നേഹ വായനയ്ക്കും നിർദ്ദേശങ്ങൾക്കും
    ഒത്തിരി ഒത്തിരി സ്നേഹം നന്ദി

    ReplyDelete
  8. മയിലിനെ പോലെ
    നൃത്തവും വെച്ച്;
    നീ കടന്നു പോകുന്നു ....
    കാലത്തോടൊപ്പം !

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...