Skip to main content

മൂക്കൂത്തി

ഒരു മേഘത്തിന്റെ
കുഞ്ഞു കുറുമ്പിലേയ്ക്ക്
കൂടെ കൂടെ
മുഖം തിരിക്കുന്ന
വാവാചന്ദ്രൻ

അതിനെ ഒരു താമരക്കുളിരിന്റെ
ഒക്കത്തെടുത്ത്‌
നിലാവൂട്ടുന്ന അമ്മമാനം
 
ഇനി ഏതു സൌന്ദര്യത്തിന്റെ
കാഴ്ചയിലേയ്ക്ക്
മിന്നാമിന്നികൾ
അണിഞ്ഞ മോതിര വിരൽ മടക്കി
ആകാശം
കുഞ്ഞു ചന്ദ്രന്റെ കൗതുകനേത്രങ്ങളുടെ
ശ്രദ്ധ തിരിക്കും
എന്നുള്ള ആശങ്ക നനഞ്ഞ
എന്റെ തല
നിന്റെ മുടികൊണ്ട്‌
തുവർത്തുന്നതിനിടയിൽ

ആരും കാണാതെ
എന്റെ കണ്ണിലൂടെ
നിന്റെ മൂക്കൂത്തിയിലെയ്ക്ക്
ഒലിച്ചിറങ്ങുകയാണ്
ഒരു വൃശ്ചിക നക്ഷത്രം 

Comments

  1. ആരും കാണാതെ
    എന്റെ കണ്ണിലൂടെ
    നിന്റെ മൂക്കൂത്തിയിലെയ്ക്ക്
    ഒലിച്ചിറങ്ങുകയാണ്

    ReplyDelete
  2. സുന്ദരമായ ഭാവന
    ആശംസകള്‍

    ReplyDelete
  3. സുന്ദരമായ ഭാവന
    ആശംസകള്‍

    ReplyDelete
  4. ഒരു മേഘത്തിന്റെ
    കുഞ്ഞു കുറുമ്പിലേയ്ക്ക്
    കൂടെ കൂടെ
    മുഖം തിരിക്കുന്ന
    വാവാചന്ദ്രൻ

    അതിനെ ഒരു താമരക്കുളിരിന്റെ
    ഒക്കത്തെടുത്ത്‌
    നിലാവൂട്ടുന്ന അമ്മമാനം

    ഹൊ എന്തു മനോഹരം..! ഈ വരികള്‍ എത്ര വായിച്ചിട്ടും മതിവരുന്നില്ല.!!
    ശ്രദ്ധയിലേയ്ക്ക്, ശ്രദ്ധ എന്ന ആവര്‍ത്തനത്തില്‍ ഒന്ന് കാഴ്ചയിലേയ്ക്ക്/ കാഴ്ച തിരിക്കും എന്നോ മറ്റെന്തെങ്കിലുമോ ആക്കിയാല്‍ കൂടുതൽ നന്നായിരിക്കും എന്ന് തോന്നുന്നു...
    എനിവേ... മധുരമുള്ളൊരു മിഠായി വായിലിട്ടു നുണയുംപോലെയാ ആദ്യവരികള്‍.. നന്ദി.. അവ സമ്മാനിച്ചതിന്..

    ReplyDelete
    Replies
    1. നന്ദി കല്ലോലിനി വളരെ നല്ല നിർദേശം തിരുത്തിയിട്ടുണ്ട് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു

      Delete
  5. സുന്ദരമായ ചിന്തകള്‍ ...അസ്സലായി ..!

    ReplyDelete
  6. ഒരു താമരക്കുളിരിന്റെ
    ഒക്കത്തെടുത്ത്‌
    നിലാവൂട്ടുന്ന അമ്മമാനം

    ReplyDelete
  7. എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete
  8. മൂക്കുത്തി ഇഷ്ടമായിട്ടോ ഭായ്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...