Skip to main content

ഉത്സവം സീസണ്‍ 2

ഒരുത്സവത്തിന്റെ
ഒത്ത നടുക്ക് നിന്ന്
ഒരു കൊച്ചു കുട്ടിയെ
പോലെ
കട്ടെടുക്കണം
നെറ്റിപ്പട്ടം കെട്ടിയ
ഒരു കൊമ്പനെ
ഇരു ചെവി അറിയാതെ
അവിടെ പകരം വയ്ക്കണം
കയറ്റം കയറുന്ന
ഒച്ച കയറ്റി കൊണ്ട് വരുന്ന
ഒരു തടി ലോറിയെ
തടിയെ ആനയോടൊപ്പം
കാട്ടിലേയ്ക്ക്
പറഞ്ഞയക്കണം
ഇലകൾ കൊണ്ട്
നെറ്റിപ്പട്ടം കെട്ടി
മുറിച്ച മരങ്ങൾക്ക്
തടി കൊണ്ട്
മുടങ്ങി കിടക്കുന്ന
ഉത്സവങ്ങൾ നടത്തുവാൻ!

Comments

  1. ഉത്സവഘോഷത്തിലാണല്ലോ വാക്കുത്സവം

    ReplyDelete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. ഉത്സവത്തിന്‌ നടുവിൽ നിന്നും ആനയെ അടിച്ചു മാറ്റുന്നത് ഭംഗിയായി. കാട്ടിലെ ഉത്സവം തടി കൊണ്ട് നടത്തുന്നത് അത്ര ശരിയായോ എന്ന് സംശയം?
    ഇനി ഉത്സവം നടത്തണമെങ്കിൽ കാട്ടു കള്ളന്മാരായ നമ്മുടെ ദേവസ്വം ബോർഡിനെ ഏൽപ്പിച്ചാലോ?

    ReplyDelete
  4. ഉത്സവങ്ങൾ ഉണ്ടാവട്ടെ..!! മരങ്ങള്‍ നെറ്റിപ്പട്ടം കെട്ടിയ, ആനകൾ കൊമ്പുവിളിക്കുന്ന, കിളികള്‍ ചേങ്ങില മുഴക്കുന്ന, കാട്ടരുവി കളിപ്പാട്ടം വില്‍ക്കുന്ന, ഉള്‍ക്കാട്ടില്‍ പുലിക്കളി നടത്തുന്ന, മരങ്ങളില്‍ മയിലാട്ടം ആടുന്ന, ശലഭങ്ങള്‍ ബലൂണുകൾ വില്‍ക്കുന്ന, പൂക്കള്‍ കാവടിയാടുന്ന, മാനത്തച്ഛന്‍ വെടിക്കെട്ട് നടത്തുന്ന അതിഗംഭീര മഹോത്സവങ്ങള്‍ കൊണ്ടാടപ്പെടട്ടെ..

    ReplyDelete
  5. 'മരക്കൊയ്ത്ത്' ഉത്സവങ്ങള്‍ !അസ്സലായി ....

    ReplyDelete
  6. ഉത്സവമേളം...

    ReplyDelete
  7. കാടിറങ്ങാതെ , കാട്ടിലിറങ്ങാതെ ,
    കണ്ണിലും ഹൃത്തിലും വിളക്കുകള്‍
    നിറഞ്ഞ് സ്നേഹ ഉല്‍സവങ്ങള്‍
    ഇനിയും നിറയട്ടെ .. തിരികേ പൊകാന്‍
    മനസ്സ് വെമ്പുന്നുണ്ട് , ഒന്നും നഷ്ടപെടാതെ
    നാം ഇനി എന്നാണ് ആഘോഷങ്ങളേ
    ആഘോഷിക്കുക .. നല്ല ചിന്ത സഖേ

    ReplyDelete
  8. തടിയെ ആനയോടൊപ്പം
    കാട്ടിലേയ്ക്ക്
    പറഞ്ഞയക്കണം
    ഇലകൾ കൊണ്ട്
    നെറ്റിപ്പട്ടം കെട്ടി
    മുറിച്ച മരങ്ങൾക്ക്
    തടി കൊണ്ട്
    മുടങ്ങി കിടക്കുന്ന
    ഉത്സവങ്ങൾ നടത്തുവാൻ!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.