Skip to main content

സൂര്യനില്ലാത്ത ഒരുച്ച


സൂര്യനില്ലാത്ത
ഒരുച്ചയെ ക്കുറിച്ച്
 ചിന്തിച്ച് തെരുവിൽ
ഉരുകുകയാണ് മനുഷ്യർ
പരിഹാരമായി
തലേന്നത്തെ
വെയിലെടുത്ത് വച്ച്
വിയർപ്പിൽ കുഴച്ചു
സൂര്യനെ ഉണ്ടാക്കാനാവുമോ
എന്ന് ഒരു ചർച്ച
പൂർണമായും പാകമാകാത്ത
സൂര്യനെ രാത്രിയിൽ ചന്ദ്രനെന്നു
തെറ്റിധരിക്കുമോ
എന്ന് ചിലരുടെ ആശങ്ക
കൂട്ടി വച്ച് വെയിലാക്കുവാൻ
നിലാവിനെ മിന്നാമിന്നികൾ
കള്ളക്കടത്ത് നടത്തുമോ
എന്ന് പൊടിപൊടിക്കുന്ന
മറ്റൊരു സംസാരം
കിട്ടാനാവാതെ വന്നേക്കാവുന്ന
ഉണക്കമീനിനെ കുറിച്ച്
കടൽത്തീരങ്ങളിലെ 
പുകയുന്നആകുലത
കരയ്ക്ക് പിടിച്ചിട്ട ഒഴുക്കിൽ 
മീനിന്റെ മണം പുരട്ടി നോക്കാമെന്ന്
ചിലർ
മഴയുടെ ചില്ലിട്ട ചിത്രം
പതിച്ച
കറുത്ത നിറം പുരട്ടാൻ
മറന്ന
നരച്ച തെരുവുകൾ
അതിൽ
സൈക്കിളിൽ സഞ്ചരിക്കുന്ന
കാറുകൾ 
അവയിൽ നിന്ന് 
മുൻവിളക്കുകൾ തീവ്രമായി
പ്രകാശിപ്പിച്ചു 
സൂര്യനെ ഉണ്ടാക്കി എടുക്കാനുള്ള 
തത്രപ്പാടിലാണ്  
ഒരു കൂട്ടം മുതലാളിമാർ
ബാറുകൾ പൂട്ടുമ്പോൾ
സൂര്യനില്ലാത്ത ഒരുച്ച
ഉറക്കത്തിൽ
സ്വപ്നം കണ്ടു
വെളിവില്ലാതെ
നിലവിളിക്കുന്നുണ്ട്‌
നട്ടപ്പാതിരയ്ക്ക്
ഒരു നാട്

Comments

  1. തന്ത്രങ്ങള്‍ മെനയുന്ന തത്രപ്പാടിലാണ് ചൂടിന് ദാഹിക്കുന്നവര്‍.....
    ആശംസകള്‍

    ReplyDelete
  2. സൂര്യനെക്കണ്ട് ചന്ദ്രനാണെന്ന് സംശയിക്കും!

    ReplyDelete
  3. അയുക്തിയെ യുക്തിയായും, യുക്തിയെ അയുക്തിയായും മാറ്റുന്ന ബിംബകൽപ്പനകളുടെ ഇന്ദ്രജാലം.....
    കവിത അനുഭവിക്കാനാവുന്നു.....

    ReplyDelete
  4. സമകാലിക ബിംബങ്ങള്‍ കവിതക്ക് മങ്ങലുണ്ടാക്കുന്നുണ്ടോ ?

    ReplyDelete
  5. ഇത്രയും നാൾ ചൂടും പ്രകാശവും തന്ന സൂര്യൻ ഇനി അൽപ്പം വിശ്രമിയ്ക്കട്ടെ. പകരക്കാരനെ തിരഞ്ഞു വിഷമിയ്ക്കാതിരിക്കൂ.

    ReplyDelete
  6. ബാറുകൾ പൂട്ടുമ്പോൾ സൂര്യനില്ലാത്ത ഒരുച്ച
    ഉറക്കത്തിൽസ്വപ്നം കണ്ടു വെളിവില്ലാതെ
    നിലവിളിക്കുന്നുണ്ട്‌ നട്ടപ്പാതിരയ്ക്ക് ഒരു നാട് ..!

    ReplyDelete
  7. പൂർണമായും പാകമാകാത്ത
    സൂര്യനെ രാത്രിയിൽ ചന്ദ്രനെന്നു
    തെറ്റിധരിക്കുമോ
    എന്ന് ചിലരുടെ ആശങ്ക

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..