Skip to main content

സൂര്യനില്ലാത്ത ഒരുച്ച


സൂര്യനില്ലാത്ത
ഒരുച്ചയെ ക്കുറിച്ച്
 ചിന്തിച്ച് തെരുവിൽ
ഉരുകുകയാണ് മനുഷ്യർ
പരിഹാരമായി
തലേന്നത്തെ
വെയിലെടുത്ത് വച്ച്
വിയർപ്പിൽ കുഴച്ചു
സൂര്യനെ ഉണ്ടാക്കാനാവുമോ
എന്ന് ഒരു ചർച്ച
പൂർണമായും പാകമാകാത്ത
സൂര്യനെ രാത്രിയിൽ ചന്ദ്രനെന്നു
തെറ്റിധരിക്കുമോ
എന്ന് ചിലരുടെ ആശങ്ക
കൂട്ടി വച്ച് വെയിലാക്കുവാൻ
നിലാവിനെ മിന്നാമിന്നികൾ
കള്ളക്കടത്ത് നടത്തുമോ
എന്ന് പൊടിപൊടിക്കുന്ന
മറ്റൊരു സംസാരം
കിട്ടാനാവാതെ വന്നേക്കാവുന്ന
ഉണക്കമീനിനെ കുറിച്ച്
കടൽത്തീരങ്ങളിലെ 
പുകയുന്നആകുലത
കരയ്ക്ക് പിടിച്ചിട്ട ഒഴുക്കിൽ 
മീനിന്റെ മണം പുരട്ടി നോക്കാമെന്ന്
ചിലർ
മഴയുടെ ചില്ലിട്ട ചിത്രം
പതിച്ച
കറുത്ത നിറം പുരട്ടാൻ
മറന്ന
നരച്ച തെരുവുകൾ
അതിൽ
സൈക്കിളിൽ സഞ്ചരിക്കുന്ന
കാറുകൾ 
അവയിൽ നിന്ന് 
മുൻവിളക്കുകൾ തീവ്രമായി
പ്രകാശിപ്പിച്ചു 
സൂര്യനെ ഉണ്ടാക്കി എടുക്കാനുള്ള 
തത്രപ്പാടിലാണ്  
ഒരു കൂട്ടം മുതലാളിമാർ
ബാറുകൾ പൂട്ടുമ്പോൾ
സൂര്യനില്ലാത്ത ഒരുച്ച
ഉറക്കത്തിൽ
സ്വപ്നം കണ്ടു
വെളിവില്ലാതെ
നിലവിളിക്കുന്നുണ്ട്‌
നട്ടപ്പാതിരയ്ക്ക്
ഒരു നാട്

Comments

  1. തന്ത്രങ്ങള്‍ മെനയുന്ന തത്രപ്പാടിലാണ് ചൂടിന് ദാഹിക്കുന്നവര്‍.....
    ആശംസകള്‍

    ReplyDelete
  2. സൂര്യനെക്കണ്ട് ചന്ദ്രനാണെന്ന് സംശയിക്കും!

    ReplyDelete
  3. അയുക്തിയെ യുക്തിയായും, യുക്തിയെ അയുക്തിയായും മാറ്റുന്ന ബിംബകൽപ്പനകളുടെ ഇന്ദ്രജാലം.....
    കവിത അനുഭവിക്കാനാവുന്നു.....

    ReplyDelete
  4. സമകാലിക ബിംബങ്ങള്‍ കവിതക്ക് മങ്ങലുണ്ടാക്കുന്നുണ്ടോ ?

    ReplyDelete
  5. ഇത്രയും നാൾ ചൂടും പ്രകാശവും തന്ന സൂര്യൻ ഇനി അൽപ്പം വിശ്രമിയ്ക്കട്ടെ. പകരക്കാരനെ തിരഞ്ഞു വിഷമിയ്ക്കാതിരിക്കൂ.

    ReplyDelete
  6. ബാറുകൾ പൂട്ടുമ്പോൾ സൂര്യനില്ലാത്ത ഒരുച്ച
    ഉറക്കത്തിൽസ്വപ്നം കണ്ടു വെളിവില്ലാതെ
    നിലവിളിക്കുന്നുണ്ട്‌ നട്ടപ്പാതിരയ്ക്ക് ഒരു നാട് ..!

    ReplyDelete
  7. പൂർണമായും പാകമാകാത്ത
    സൂര്യനെ രാത്രിയിൽ ചന്ദ്രനെന്നു
    തെറ്റിധരിക്കുമോ
    എന്ന് ചിലരുടെ ആശങ്ക

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...