Skip to main content

സൂര്യനില്ലാത്ത ഒരുച്ച


സൂര്യനില്ലാത്ത
ഒരുച്ചയെ ക്കുറിച്ച്
 ചിന്തിച്ച് തെരുവിൽ
ഉരുകുകയാണ് മനുഷ്യർ
പരിഹാരമായി
തലേന്നത്തെ
വെയിലെടുത്ത് വച്ച്
വിയർപ്പിൽ കുഴച്ചു
സൂര്യനെ ഉണ്ടാക്കാനാവുമോ
എന്ന് ഒരു ചർച്ച
പൂർണമായും പാകമാകാത്ത
സൂര്യനെ രാത്രിയിൽ ചന്ദ്രനെന്നു
തെറ്റിധരിക്കുമോ
എന്ന് ചിലരുടെ ആശങ്ക
കൂട്ടി വച്ച് വെയിലാക്കുവാൻ
നിലാവിനെ മിന്നാമിന്നികൾ
കള്ളക്കടത്ത് നടത്തുമോ
എന്ന് പൊടിപൊടിക്കുന്ന
മറ്റൊരു സംസാരം
കിട്ടാനാവാതെ വന്നേക്കാവുന്ന
ഉണക്കമീനിനെ കുറിച്ച്
കടൽത്തീരങ്ങളിലെ 
പുകയുന്നആകുലത
കരയ്ക്ക് പിടിച്ചിട്ട ഒഴുക്കിൽ 
മീനിന്റെ മണം പുരട്ടി നോക്കാമെന്ന്
ചിലർ
മഴയുടെ ചില്ലിട്ട ചിത്രം
പതിച്ച
കറുത്ത നിറം പുരട്ടാൻ
മറന്ന
നരച്ച തെരുവുകൾ
അതിൽ
സൈക്കിളിൽ സഞ്ചരിക്കുന്ന
കാറുകൾ 
അവയിൽ നിന്ന് 
മുൻവിളക്കുകൾ തീവ്രമായി
പ്രകാശിപ്പിച്ചു 
സൂര്യനെ ഉണ്ടാക്കി എടുക്കാനുള്ള 
തത്രപ്പാടിലാണ്  
ഒരു കൂട്ടം മുതലാളിമാർ
ബാറുകൾ പൂട്ടുമ്പോൾ
സൂര്യനില്ലാത്ത ഒരുച്ച
ഉറക്കത്തിൽ
സ്വപ്നം കണ്ടു
വെളിവില്ലാതെ
നിലവിളിക്കുന്നുണ്ട്‌
നട്ടപ്പാതിരയ്ക്ക്
ഒരു നാട്

Comments

  1. തന്ത്രങ്ങള്‍ മെനയുന്ന തത്രപ്പാടിലാണ് ചൂടിന് ദാഹിക്കുന്നവര്‍.....
    ആശംസകള്‍

    ReplyDelete
  2. സൂര്യനെക്കണ്ട് ചന്ദ്രനാണെന്ന് സംശയിക്കും!

    ReplyDelete
  3. അയുക്തിയെ യുക്തിയായും, യുക്തിയെ അയുക്തിയായും മാറ്റുന്ന ബിംബകൽപ്പനകളുടെ ഇന്ദ്രജാലം.....
    കവിത അനുഭവിക്കാനാവുന്നു.....

    ReplyDelete
  4. സമകാലിക ബിംബങ്ങള്‍ കവിതക്ക് മങ്ങലുണ്ടാക്കുന്നുണ്ടോ ?

    ReplyDelete
  5. ഇത്രയും നാൾ ചൂടും പ്രകാശവും തന്ന സൂര്യൻ ഇനി അൽപ്പം വിശ്രമിയ്ക്കട്ടെ. പകരക്കാരനെ തിരഞ്ഞു വിഷമിയ്ക്കാതിരിക്കൂ.

    ReplyDelete
  6. ബാറുകൾ പൂട്ടുമ്പോൾ സൂര്യനില്ലാത്ത ഒരുച്ച
    ഉറക്കത്തിൽസ്വപ്നം കണ്ടു വെളിവില്ലാതെ
    നിലവിളിക്കുന്നുണ്ട്‌ നട്ടപ്പാതിരയ്ക്ക് ഒരു നാട് ..!

    ReplyDelete
  7. പൂർണമായും പാകമാകാത്ത
    സൂര്യനെ രാത്രിയിൽ ചന്ദ്രനെന്നു
    തെറ്റിധരിക്കുമോ
    എന്ന് ചിലരുടെ ആശങ്ക

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം