തന്റെ ഒരു നേരത്തെ വിശപ്പിനു
ഉറ്റവർക്ക് കൂടി ചേർത്ത്
കടലിലേയ്ക്ക്
ഇലയിടുന്ന മുക്കുവൻ;
വലയെറിയുവാൻ
തന്റെ ഉടലെടുക്കുമ്പോൾ
കൂടെ ഹൃദയം എടുക്കാറില്ല
ചാളത്തടി പോലെ മെലിഞ്ഞ
തന്റെ ദേഹത്ത്
അത് ഒരു ഭാരമാകാതിരിക്കുവാൻ
തീരത്തെ ഇല്ലാത്ത കുടിയിൽ
ഏതെങ്കിലും കട്ടമരത്തിന്റെ
അടിയിൽ അത് ജീവിതം പോലെ
കയറ്റി വച്ചിരിക്കും
പേരറിയാത്ത വിശപ്പിന്റെയോ
കാണാത്ത ഒരു താലിച്ചരടിന്റെയോ
അതിലും പഴകിയ
എന്നാലും ശക്തമായ
ഒരു പൊക്കിൾക്കൊടിയുടേയോ
പ്രാർത്ഥനയുടെ ബലത്തിൽ
എന്നാലും അവൻ കടലിൽ
മീൻ പോലെ
സുരക്ഷിതനായിരിക്കും!
കടൽ അവനേക്കാൾ
പാവമായിരിക്കുന്നത് വരെ...
അതല്ലാത്തപ്പോൾ
അവനു പകരം തീരത്തേയ്ക്ക്
മടങ്ങി വരിക
ഒരു കടൽ തന്നെയായിരിക്കും!
പക്ഷെ കണ്ണീരു പോലെ
അത് ചെറുതായി
തീരത്ത് ഒരു മൈലാഞ്ചിപ്പാട് വരച്ചു
തിരിച്ചുപോകുന്നതും,
തിരിച്ചു പോകുമ്പോഴും,
കൂടെ കൊണ്ട് വന്ന ചിലതിരകൾ
എടുക്കാൻ മറന്നു
വെറും കയ്യോടെ
മടങ്ങേണ്ടി വരുന്നതും
തീരത്തെ ഏതെങ്കിലും കുടിലിൽ
അപ്പോഴും പിടയ്ക്കുന്ന
സ്വന്തമായി
മുള്ള് പോലുംഇല്ലാത്ത
തലപോയ മീനുകളെ
കാണുമ്പോഴായിരിക്കും!
അപ്പോൾ കടലിൽ
കാത്തിരിക്കുന്ന മറ്റുതിരകൾ
വെറുതെ മീസാൻ കല്ലുകൾ
വരച്ചു മായ്ക്കുന്നുണ്ടാവും ...
Thaan chathu meen pidikkunnavar !
ReplyDeleteBest wishes.
ഡോക്ടര വളരെ നന്ദി വായനയ്ക്ക് അഭിപ്രായത്തിനു
Deleteഅതല്ലാത്തപ്പോൾ
ReplyDeleteഅവനു പകരം തീരത്തേയ്ക്ക്
മടങ്ങി വരിക
ഒരു കടൽ തന്നെയായിരിക്കും
അർഥവ്യാപ്തിയുള്ള വരികൾ.കടലോളം ആഴവും,പരപ്പും തിരമാലകളും നിറഞ്ഞ കുറേ മനസ്സുകളെ നന്നായി അവതരിപ്പിച്ചു.
നല്ല കവിത
ശുഭാശംസകൾ...
ഓരോ വരവും അഭിപ്രായവും പുതുമ ഉള്ളത് തന്നെ സൌഗന്ധികം നന്ദിയോടെ
Deleteഅപ്പോൾ കടലിൽ
ReplyDeleteകാത്തിരിക്കുന്ന മറ്റുതിരകൾ
വെറുതെ മീസാൻ കല്ലുകൾ
വരച്ചു മായ്ക്കുന്നുണ്ടാവും ...hmmm!!
കീയകുട്ടി വായനയ്ക്ക് അഭിപ്രായത്തിനു നന്ദി അറിയിക്കുന്നു
Deleteനിശ്വാസത്തിലെ കവിതകളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകാലികങ്ങളിലെ കവിതകളെ വെല്ലുന്ന ആ നിലവാരത്തിലേക്ക് ഈ കവിത ഉയർന്നില്ല എന്നു തോന്നിയത് എന്റെ വായനയുടെ കുഴപ്പമാവാം.....
ReplyDeleteപ്രദീപ് മാഷെ ഇതാണ് ശരിക്കും ഗുരുകൃപ ഗുരുകടാക്ഷം തീര്ച്ചയായും ഉഴപ്പിയാൽ മാഷ് കണ്ടു പിടിക്കും സ്നേഹത്തോടെ തിരുത്താം വളരെ നന്ദി പ്രദീപ്മാഷേ
Deleteകടലിനെപ്പോഴും അവനെക്കാള്‍ പാവമായിരിക്കാനാണിഷ്ടം. പക്ഷെ...
ReplyDeleteഇത് തന്നെയാണ് ഇതിൽ എനിക്ക് ഇഷ്ടപെട്ട വരി അജിത് ഭായ് സന്തോഷം അത് തന്നെ എടുത്തു പറഞ്ഞതിൽ നന്ദിപൂർവ്വം
Deleteനന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
അനുഗ്രഹം പോലെ സ്വീകരിക്കുന്നു തങ്കപ്പൻചേട്ടാ സ്നേഹം
Deleteമുള്ളുപോലുമില്ലാത്ത തലപോയ
ReplyDeleteമീനുകളാണല്ലോ നാമും അല്ലേ ഭായ്
അനുഭവത്തിന്റെ മഹാ ഭണ്ടാരം എഴുത്തിലും ജീവിതത്തിലും ശരിയാണ് മുരളി ഭായ് താങ്കളുടെ എഴുത്തിൽ കൂടി ജീവിതം അറിയുന്നു ഇവിടെ ഈ അഭിപ്രായവും നന്ദിപൂർവ്വം
Deleteഎന്‍റെ ഗ്രാഹ്യത്തിനും അപ്പുറമാണോ കവിത. മൊത്തമായി പിടിതരുന്നില്ല.
ReplyDeleteഒന്നുമില്ല ജോസ് ഇത് വെറും കുത്തി വരകൾ യഥാർത്ഥ ജീവിതം എത്രയോ കഠിനമാണ് അവരുടെ. അതും തലമുറകളായി.. മീൻ നമ്മൾ എത്ര തിന്നു അവരെത്ര പിടിച്ചു അഭിപ്രായത്തിനു നന്ദി
Deleteകടല്‍ത്തിരകളില്‍ മരണവും ജീവിതവും കാത്തിരിക്കുന്നു..
ReplyDeleteമുഹമ്മദ് ഭായ് വായനയ്ക്ക് അഭിപ്രായത്തിനു നന്ദി പൂർവ്വം
Deleteകവിതയാകുമ്പോള്‍ പല തരത്തില്‍ ചിന്തിച്ചുപോകും.
ReplyDeleteഈ വഴുക്കലുള്ള മീന്‍ പോലെ.
ചിലപ്പോള്‍ തലപോയി ഉടല്‍ മാത്രമായ ചാള പോലെ.
മറ്റുചിലപ്പോള്‍ മുള്ളുപോലുമില്ലാത്ത....
സംഭവം ലളിതമായ ശക്തന്‍ തന്നെ.
റാംജി ഭായ് വളരെ സന്തോഷം ഈ വാക്കുകൾക്ക് നന്ദിയോടെ
Deleteനന്നായിരിക്കുന്നു .
ReplyDeleteഫൈസൽ വളരെ സന്തോഷം ഈ വരവിൽ വായനയ്ക്ക് അഭിപ്രായത്തിനു നന്ദിയോടെ
Deleteചാളത്തടി പോലെ മെലിഞ്ഞ
ReplyDeleteതന്റെ ദേഹത്ത്
അത് ഒരു ഭാരമാകാതിരിക്കുവാൻ
തീരത്തെ ഇല്ലാത്ത കുടിയിൽ
ഏതെങ്കിലും കട്ടമരത്തിന്റെ
അടിയിൽ അത് ജീവിതം പോലെ
കയറ്റി വച്ചിരിക്കും.............പാവം ഹൃദയം..
സന്തോഷപൂർവ്വം നന്ദി ഹബി
Deleteതിരകൾ വരച്ചു മായ്ക്കുന്ന മീസാൻകല്ലുകൾ. ജീവിതം ക്ഷണികമാണെന്ന് കാണിച്ചു തരുന്നു.
ReplyDeleteദാസേട്ട നന്ദി സ്നേഹം വായനയ്ക്ക് അഭിപ്രായത്തിനു
Deleteകടല്‍ ഇപ്പോഴും എപ്പോഴും അവനെക്കാള്‍ പാവം ആയിരിക്കട്ടെ!
ReplyDelete