Skip to main content

പ്രണയം മഴപ്പതിപ്പ്

പെണ്ണേ നീ നനയുവാൻ എപ്പോഴും കൂടെ ഉണ്ടെങ്കിൽ 
എനിക്കൊരു മഴയായി പെയ്താലെന്താ?
ഓരോ തുള്ളിയും നുണയുവാൻ നീ കൂടെ ഉണ്ടെങ്കിൽ 
മഴ, ചുംബനം പോലെ ആയാലെന്താ
ചൂടോടെ തോർത്തുവാൻ നിൻ മിഴി കൂടെ ഉണ്ടെങ്കിൽ 
അധരം കൊണ്ടൊരാലിംഗനമായാലെന്താ 
ഇനി നിന്റെ മിഴിയിലെങ്ങാനും വീണു ഞാൻ കരഞ്ഞാൽ 
ചുണ്ടിതൾ പനിനീർപ്പൂ തന്നാലെന്താ
പിന്നെ പൂരത്തിന് കുടമാറ്റം പോലെ 
പരസ്പരം നമ്മേ വെച്ചുമാറി മാറിമറന്നാലെന്താ 
അവസാനം മഴ ഒന്ന് മാറണം എന്ന് തോന്നുമ്പോൾ മാത്രം 
നമുക്ക് മഴവിൽ നിറമായ്‌ തോർന്നാലെന്താ?

എനിക്ക് നനയുവാൻ വേണ്ടി മാത്രം അന്നു നീ 
ഒറ്റത്തുള്ളിയുള്ള മറ്റൊരു  മഴയാകുമെങ്കിൽ മാത്രം  !!!

Comments

  1. പ്രണയക്കുളിരഴകു വിടർത്തിയ കാവ്യമഴ..!!

    നല്ല കവിത.പ്രണയാർദ്രമായ വരികൾ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ഓരോ കവിതയിലൂടെ കൂടെ ഉള്ളതിന്റെ സന്തോഷം സ്നേഹം നന്ദി പൂർവ്വം

      Delete
  2. പരസ്പരം മാറി മഴ നനയാം

    നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. നിധീഷ് കൂടെ ഉള്ളതിൽ വളരെ സന്തോഷം സ്നേഹം

      Delete
  3. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടനെ ഇടയ്ക്ക് മിസ്സ്‌ ചെയ്തപ്പോൾ ഒന്ന് തിരക്കണം എന്ന് തോന്നി വീണ്ടും കഴിഞ്ഞ ഒന്ന് രണ്ടു പോസ്റ്റിൽ കണ്ടത്തിൽ വളരെ സ്നേഹം സന്തോഷം

      Delete
  4. മനസ്സും ഹൃദയവും തുടിക്കുന്ന ഈ അവസ്ഥയെ അല്ലെ പ്രണയം എന്നു പേരിട്ടു വിളിക്കുന്നത്.... നിശ്വാസം പതിവുതെറ്റിക്കുന്നില്ല

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷിന്റെ വടിയെ ഒരു ചെറിയ പേടി ഉണ്ടായിരുന്നു എന്തായാലും ആശ്വാസം മാഷേ സ്നേഹപൂർവ്വം

      Delete
  5. Replies
    1. സാജൻ വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  6. എന്നാല്‍പ്പിന്നെ പ്രണയമഴ

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഇവിടെ മഴയാണ് വിസിറ്റ് വിസയിൽ വന്നതാവും നന്ദി സ്നേഹം

      Delete
  7. ആറാമത്തെ വരിയിലൊരു പൊരുത്തക്കേട് തോന്നിയത്
    മാറ്റിനിര്‍ത്തിയാല്‍ കവിത കേമം.. ഭാവുകങ്ങള്‍..!

    ReplyDelete
    Replies
    1. അത് ഒരു പൊരുത്തക്കേട് തന്നെയാണ് അലി ഭായ് ഞാൻ പറഞ്ഞത് തെറ്റിപോയതാണ് ഉദ്ദേശിച്ചത് മഴ നിന്റെ കണ്ണീരിന്റെ മുമ്പിൽ ഒന്നുമല്ല എന്നാണ് സാരമില്ല പോട്ടെ അലിഭായ് ആദ്യ വരവ് വായന വളരെ സന്തോഷം

      Delete
  8. മഴ ആവട്ടെ...എന്തോ നന്നേ പിടിച്ചില്ല മഴ

    ReplyDelete
    Replies
    1. കാത്തീ ഉള്ളത് പറയാല്ലോ എനിക്കും ഒരു മഴ കണ്ടപ്പോൾ പനിപിടിച്ചു എഴുതിപോയതാണ് നന്ദി കത്തി വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  9. ഇക്കൊല്ലവും പോസ്റ്റുകളാൽ
    ബ്ലോഗെഴുത്തിൽ
    റെക്കേഓർഡ് ഭേദിക്കും അല്ലെ ഭായ്

    ReplyDelete
    Replies
    1. മുരളിച്ചേട്ട ഇത്തവണ ഇല്ല ഒരു കവിതാസൂത്രണം നടപ്പിലാക്കുന്നുണ്ട് ഇത്തവണ
      വായനക്ക് അഭിപ്രായത്തിനു ഈ സ്നേഹത്തിനു വളരെ നന്ദി

      Delete
  10. എനിക്ക് നനയുവാൻ വേണ്ടി മാത്രം അന്നു നീ
    ഒറ്റത്തുള്ളിയുള്ള മറ്റൊരു മഴയാകുമെങ്കിൽ മാത്രം !
    Angane enkil maathram...:) Good.

    ReplyDelete
  11. വളരെ മനോഹരം...സാധാരണ കാന്നാറുള്ള കടുപ്പം വിട്ട്, പെട്ടെന്ന് ഹൃദയത്തിലേക്ക് എത്തീട്ടോ...

    ReplyDelete
  12. മഴ ..അതെല്ലാര്‍ക്കും ഒരു വീക്ക്‌നെസ് ആകാന്‍ എന്തായിരിക്കും കാരണം ? ഞാന്‍ അതാ അആലോചിക്കുന്നത്..

    ReplyDelete
  13. നല്ല കവിത...ആശംസകൾ ബൈജു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം