Skip to main content

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു
സൂര്യനൊരു കൊക്കൂൺ
വിഷാദമൊരു കിളിക്കൂട്
എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ

പക്ഷേ കഴിഞ്ഞില്ല 
ജമന്തിനിശ്വാസങ്ങളും
വേനലും പക്കമേളങ്ങളും
എന്ന് ചുരുക്കി
ബാക്കിയായി പെരുക്കങ്ങൾ 

ഒരു തബലയാവും വെയിൽ
അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ
ഒപ്പം പുതിയൊരു തബലയും

സംഗീതത്തിൽ നിന്ന് 
ഒരൽപ്പം മാറി
താളങ്ങൾ ഏതുമില്ലാതെ
ഒരു തബലയാവും സൂര്യൻ
ഈണവെയിൽ
എന്നൊക്കെ കുറിക്കുവാൻ തോന്നി

ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി

ശബ്ദങ്ങൾ പുരട്ടി
ഓരോരുത്തരും കൊണ്ട് വരും 
വിരൽ
വെയിലിൽ തട്ടുന്നു
നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ

വെയിൽ തുടച്ച് 
തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു

മഞ്ഞുകാലം,
ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു

ഉടൽകൊണ്ട് ഉടലിനേ, 
കൊണ്ട് നടക്കുന്നു
വെയിൽ കൊണ്ട് വെയിലിനേ
അടച്ചുവെക്കുന്നു
കാറ്റത്തും മഴയത്തും എന്ന പോലെ

കറുത്ത ശബ്ദത്തിൻ്റെ
കുറുകിയ തോൽ
വിരലുകൾ സൂര്യനേ തബലകളിൽ
ഒഴിച്ചുവെക്കുന്നു
നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ

സിഗററ്റിൽ നിന്നും 
ചാരത്തേ എന്ന പോലെ 
തബലയുടേതല്ലാത്ത ശബ്ദത്തെ
ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു

സൂര്യൻ്റേതല്ലാത്ത വെയിലിനെ
വിരൽ കൊണ്ട്, 
പകൽ തട്ടുന്ന പോലെ തന്നെ

കടുത്തചെമ്പരത്തിക്കാലങ്ങൾ
തബലപുഷ്പങ്ങൾ വിരിയുമിടം
എന്നിങ്ങനെ

തടയുന്നുണ്ടാവുമോ വെയിൽ
മറ്റൊരു കടുത്തവെയിലിനെ ?

ഒരു ചുവന്ന 
തെരുവാകും അസ്തമയം
സൂര്യൻ, 
നാണംകുണുങ്ങിയായ
ഒരു ഇടപാടുകാരൻ
സൂര്യൻ്റെ നാണം 
അതിൻ്റെ കുണുക്കങ്ങൾ മറ്റൊരു
ഇടപാടുകാരൻ എന്ന വിധം
പെരുകീ,
വൈകുന്നേരങ്ങൾ 

അസ്തമയത്തേ ദിവസത്തിൻ്റേതല്ലാത്ത
സൂര്യൻ അനുഗമിക്കുന്നു

ആരുമില്ലാത്ത ഒരിടപാടായി
വിഷാദം തുടരുന്നിടത്താണ്

കടൽത്തീരങ്ങളിലേക്ക്
അതിൻ്റെ നാണത്തിൻ്റെ ചരിവുള്ള
അസ്തമയങ്ങൾ

ഒറ്റയ്ക്കൊറ്റക്കുള്ള ആൾക്കാരായും
ആൾക്കൂട്ടമായും
വൈകുന്നേരം ചിതറുന്നു

സൂര്യനൃത്തങ്ങളിൽ 
വൈകുന്നേരം പങ്കെടുക്കും വിധം
കൊലുസ്സുള്ള 
കൊറ്റികാലുള്ള വൈകുന്നേരങ്ങൾ
എന്നാവണം കിലുക്കങ്ങൾ

അക്കരെക്ക് കടക്കുവാൻ,
കാത്തുനിൽക്കുന്ന കൗതുകം 
ചെമ്പകത്തിനുള്ളിലാക്കി
കാതിനെ പാട്ടുകളിലേക്ക്
പതിയേ ഒഴുക്കിവിടുന്നു

ഇനി,
സൂര്യനൊരു കൂക്ക്
അസ്തമയം ഒരു തോണി
എന്നല്ലാതെന്ത്?

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...