Skip to main content

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു
സൂര്യനൊരു കൊക്കൂൺ
വിഷാദമൊരു കിളിക്കൂട്
എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ

പക്ഷേ കഴിഞ്ഞില്ല 
ജമന്തിനിശ്വാസങ്ങളും
വേനലും പക്കമേളങ്ങളും
എന്ന് ചുരുക്കി
ബാക്കിയായി പെരുക്കങ്ങൾ 

ഒരു തബലയാവും വെയിൽ
അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ
ഒപ്പം പുതിയൊരു തബലയും

സംഗീതത്തിൽ നിന്ന് 
ഒരൽപ്പം മാറി
താളങ്ങൾ ഏതുമില്ലാതെ
ഒരു തബലയാവും സൂര്യൻ
ഈണവെയിൽ
എന്നൊക്കെ കുറിക്കുവാൻ തോന്നി

ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി

ശബ്ദങ്ങൾ പുരട്ടി
ഓരോരുത്തരും കൊണ്ട് വരും 
വിരൽ
വെയിലിൽ തട്ടുന്നു
നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ

വെയിൽ തുടച്ച് 
തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു

മഞ്ഞുകാലം,
ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു

ഉടൽകൊണ്ട് ഉടലിനേ, 
കൊണ്ട് നടക്കുന്നു
വെയിൽ കൊണ്ട് വെയിലിനേ
അടച്ചുവെക്കുന്നു
കാറ്റത്തും മഴയത്തും എന്ന പോലെ

കറുത്ത ശബ്ദത്തിൻ്റെ
കുറുകിയ തോൽ
വിരലുകൾ സൂര്യനേ തബലകളിൽ
ഒഴിച്ചുവെക്കുന്നു
നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ

സിഗററ്റിൽ നിന്നും 
ചാരത്തേ എന്ന പോലെ 
തബലയുടേതല്ലാത്ത ശബ്ദത്തെ
ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു

സൂര്യൻ്റേതല്ലാത്ത വെയിലിനെ
വിരൽ കൊണ്ട്, 
പകൽ തട്ടുന്ന പോലെ തന്നെ

കടുത്തചെമ്പരത്തിക്കാലങ്ങൾ
തബലപുഷ്പങ്ങൾ വിരിയുമിടം
എന്നിങ്ങനെ

തടയുന്നുണ്ടാവുമോ വെയിൽ
മറ്റൊരു കടുത്തവെയിലിനെ ?

ഒരു ചുവന്ന 
തെരുവാകും അസ്തമയം
സൂര്യൻ, 
നാണംകുണുങ്ങിയായ
ഒരു ഇടപാടുകാരൻ
സൂര്യൻ്റെ നാണം 
അതിൻ്റെ കുണുക്കങ്ങൾ മറ്റൊരു
ഇടപാടുകാരൻ എന്ന വിധം
പെരുകീ,
വൈകുന്നേരങ്ങൾ 

അസ്തമയത്തേ ദിവസത്തിൻ്റേതല്ലാത്ത
സൂര്യൻ അനുഗമിക്കുന്നു

ആരുമില്ലാത്ത ഒരിടപാടായി
വിഷാദം തുടരുന്നിടത്താണ്

കടൽത്തീരങ്ങളിലേക്ക്
അതിൻ്റെ നാണത്തിൻ്റെ ചരിവുള്ള
അസ്തമയങ്ങൾ

ഒറ്റയ്ക്കൊറ്റക്കുള്ള ആൾക്കാരായും
ആൾക്കൂട്ടമായും
വൈകുന്നേരം ചിതറുന്നു

സൂര്യനൃത്തങ്ങളിൽ 
വൈകുന്നേരം പങ്കെടുക്കും വിധം
കൊലുസ്സുള്ള 
കൊറ്റികാലുള്ള വൈകുന്നേരങ്ങൾ
എന്നാവണം കിലുക്കങ്ങൾ

അക്കരെക്ക് കടക്കുവാൻ,
കാത്തുനിൽക്കുന്ന കൗതുകം 
ചെമ്പകത്തിനുള്ളിലാക്കി
കാതിനെ പാട്ടുകളിലേക്ക്
പതിയേ ഒഴുക്കിവിടുന്നു

ഇനി,
സൂര്യനൊരു കൂക്ക്
അസ്തമയം ഒരു തോണി
എന്നല്ലാതെന്ത്?

Comments

ജനപ്രിയ പോസ്റ്റുകൾ

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...