Skip to main content

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ
അവളുടെ വളർത്തുമൈനയും
പുറത്തിറങ്ങുന്നു
അതും സ്റ്റേഷൻജാമ്യത്തിൽ
ഇതാണ് തലേക്കെട്ട്

ഇനി തുടക്കം

തണൽ പോലെ ഉറക്കം
വീണുകിടക്കും വഴികളിൽ
അപ്പോഴങ്ങോട്ട് കേട്ട,
പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും
ഇറങ്ങിവന്ന നായകനേപ്പോലെ

ആകാശവാണിക്കാലത്തെ 
വയലുംവീടും കൊണ്ടലങ്കരിച്ച
പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക്
അരണ്ടവെളിച്ചത്തിൽ 
ഞാൻ കയറിച്ചെല്ലും

അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും
ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി?
അതവിടെ നിൽക്കട്ടെ
കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ
വേറെയുണ്ട്

ചുടുകട്ടകൾ അതേ നിറത്തിൽ
ഇട്ടുകെട്ടിയ കെട്ടിടത്തിൽ
അടിസ്ഥാനത്തിന് മുകളിൽ
വെള്ളവരകൾ കൊണ്ട്
അതിന് വേർതിരിവുകൾ വരച്ച് വെച്ചത്
മങ്ങിയിട്ടുണ്ടാവാം അൽപ്പം

മുറ്റത്തെ കിണർ 
അതിനരികിലെ വാഴ
തുരുമ്പെടുത്ത വാഹനങ്ങൾ
പോലീസ് ജീപ്പ് 
ജനൽ എന്നിവ കടന്ന്

തുലാവർഷം കഴിഞ്ഞയുടൻ
കാക്കിയണിഞ്ഞ
പോലീസുകാരിയായി ചാർജെടുത്ത
പുഴ
അവിടെയുണ്ടാവും
അവളായി 

ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം 
അവൾ വളർത്തുന്ന മൈന
അവൾ സ്റ്റേഷനിൽ എത്തുന്ന
തോണി എന്ന് മൈനക്കാതിൽ ഞാൻ

മാലിനിനദിയിൽ കണ്ണാടി നോക്കും
മാനിനേ ക്കുറിച്ചുള്ള എൻ്റെ പരാതി
പുള്ളികൾ മാറ്റിവെച്ച ശേഷം 
ഗൗരവം ചേർത്ത് അവൾ
ഫയലിൽ സ്വീകരിക്കും

പിന്നീടങ്ങോട്ട് സ്റ്റേഷനിൽ അനുഭവപ്പെടും നിശ്ശബദ്തകൾ എല്ലാം 
പുള്ളിമാനായി മാറുന്നതും
അവളിൽ ചെന്ന് മുഖം നോക്കുന്നതും
ഞാൻ
നോക്കിനിൽക്കും

അറിയില്ല
അന്ന് വൈകുന്നേരം 
എപ്പോഴാകുമെന്ന്

എപ്പോഴായാലും
അതിലൊരു മാനായി 
ഈ കവിത മാത്രം 
പുറത്തിറങ്ങും!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...