Skip to main content

Posts

Showing posts from April, 2025

തലോടൽ

വിരലിൻ്റെ വിത്തുകൾ സൂര്യകാന്തികൾക്ക് സമീപത്തായി കുഴിച്ചിടുന്നു വിത്തിന് മണ്ണ് നിഷേധിക്കുന്നതിനേക്കാൾ ഭംഗിയായി വിരലിന് സമീപത്തായി  കിളിർത്തുവരുന്ന എന്തിന്നേയും തലോടിയിരിക്കുന്നു വെയിലിൻ്റ രോമമുള്ള വേനലിന്നെ അതിൻ്റ നാവിനെ നാവിൻ്റെ നനവിനെ സമയത്തെ തലോടുന്നു മേഘത്തെ തലോടുന്നു മാനത്തേ അതിൻ്റെ നീലയേ മേഘങ്ങളുടെ അച്ചടക്കത്തെ തലോടാൻ ഒന്നുമില്ലായ്മയേ

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

തിരികേ വരൽ

അല്ലയോ എന്ന വാക്കിന്നെ കൈക്കുമ്പിളിൽ എടുത്ത് താരാട്ടി ജലമെന്ന് ഉറക്കി കിടത്തുകയായിരുന്നു തലേന്ന് ഉറക്കികിടത്തിയ മുഖത്തിനെ  മെല്ലെ എന്ന വാക്ക്  വിളിച്ചുണർത്തുന്നു ജലമെന്ന് ഉറക്കി കിടത്തുന്നതോർമ്മകൾ കൈക്കുടന്നയിൽ നിറയും ജലം പോലെ അരികിൽ നീ എന്നായി അവൾ വെയിലെന്ന് എടുത്തുവെക്കുമ്പോഴും മുഖത്ത് വീഴുമ്പോൾ ജലമാകും പുലരി ഒരുമിച്ച് നിൽക്കാത്തവർ നൃത്തം ചെയ്യുന്നു ഒരുമിച്ച് നിൽക്കുന്നവരോ നടക്കുന്നു എന്നായി ഞങ്ങൾ ഉടലിന്നരികിലൂടെയും ഉടലിന്ന് മുകളിലൂടെയും ഉയിരിൽ തട്ടിയും  ഉടലിൽ തട്ടാതെയും സ്വയം നടക്കാൻ പാദങ്ങളുടെ പള്ളിക്കൂടങ്ങൾ ഒഴുകുന്നവർക്കിടയിലൂടെ ഞങ്ങളേ പഠിപ്പിക്കുന്നു കൊലുസ്സുകൾ അണച്ച്  കാലുകൾ കിലുങ്ങുവാൻ പോകുന്നിടത്ത് പഠിക്കും വിധം അതണിയുവാൻ കാലുകൾ മെരുക്കും  വിധം കാലുകളിൽ കൊലുസ്സുകൾ ഗൂഡാലോചന നടത്തുന്നുണ്ട് ഞങ്ങൾ അത് കേൾക്കുന്നുണ്ട് ഒരു പക്ഷേ കണ്ണുകൾ അടച്ച് അപ്പോൾ കാലുകൾ ഒച്ചവെക്കുന്നില്ല എന്ന് ഉടൽ മാത്രം ഉറപ്പിക്കുന്നു ഞങ്ങൾ നടക്കുവാൻ  പഠിക്കുവാൻ വേണ്ടി മാത്രം  പാദങ്ങളുടെ കുടിപ്പള്ളിക്കൂടങ്ങളിൽ വീണ്ടും വീണ്ടും ചേരുന്നു പരിധിയില്ലാത്ത നൃത്തത്തിൻ്റെ സ്ട്രച്ചർ കുറച...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

ഒരു മേഘത്തിനേ കേട്ടിരിക്കുന്നു

ആകാശം പെറ്റ കുഞ്ഞായി ഒരു മേഘത്തിൻ്റെ  അരികിൽ കിടക്കുകയായിരുന്നു വരൂ എന്ന്  ഞാൻ മേഘങ്ങളെ തെറ്റിദ്ധരിക്കുവാൻ ക്ഷണിക്കുന്നു സാംസ്ക്കാരികമായി ഔന്നിത്യം നഷ്ടപ്പെട്ട മേഘങ്ങൾ എന്ന് താഴെ നിങ്ങും മനുഷ്യരെ മേഘങ്ങൾ തെറ്റിദ്ധരിക്കുകയുണ്ടായി തെറ്റിദ്ധാരണകൾ മേഘങ്ങൾ ധാരണകൾ അവയുടെ ശകലങ്ങൾ അതിൻ്റേതായ മാനത്ത്  അവയും മേഘങ്ങൾ മേഘങ്ങൾ യാന്ത്രികമായി നീങ്ങിത്തുടങ്ങിയ ശേഷം കുറേക്കൂടി യാന്ത്രികമാകും ആകാശം ലിബർട്ടി എന്ന ശിൽപ്പം അടക്കിപ്പിടിച്ച സ്വാതന്ത്ര്യം  തങ്ങളുടെ അരിക് തട്ടി നിലത്തുവീഴുമോ എന്ന് ഓരോ മേഘങ്ങളും ഭയക്കുന്നു ഓരോ വിമാനങ്ങളേയും ഭയക്കും കെട്ടിടങ്ങൾ എന്ന് മേഘങ്ങൾ തമ്മിൽ അടക്കം പറയുകയുണ്ടായി ഭയം മേഘമായ കാലത്തും ലിബർട്ടി എന്ന ശിൽപ്പം എൻ്റെ ആരുമല്ല ഞാൻ ഓരോ മേഘങ്ങളോടും ആണയിടുന്നു ലബനോണിൽ സിറിയയിൽ ഉക്രൈയിനിൽ പലസ്റ്റെനിൽ  യമനിൽ ഇറാനിൽ  ഇസ്രായേലിൽ ഇറാക്കിൽ തുടങ്ങിയ ഒട്ടനേകം നാടുകളിൽ മേഘങ്ങളില്ല, എന്ന് ആണയിടാനായി അവിടുത്തെ മാനം എന്നോ  വന്ന് പോയത് എൻ്റെ ശൂന്യത ഓർത്തെടുക്കുന്നു മതങ്ങൾ മേഘങ്ങളല്ല അത് ഒരു മനുഷ്യരെയും ഭൂമിയിൽ തട്ടാറില്ല ഞാൻ ആണയിടുന്നു രാഷ്ട്രങ്ങൾ മേഘങ്ങളാണോ അത് ഭ...