Skip to main content

മരം ഒരുറക്കംതൂങ്ങലിനെ വേരാക്കും വിധം

വീഴുന്നതിന് മുമ്പ് ഒരിലയുടെ പാളിനോട്ടം
ഉറങ്ങുന്നതിന് മുമ്പ് ഒരു താരാട്ടിലേക്ക്
അതും കേൾക്കുന്നതിന് മുമ്പിലേക്ക്

കേൾക്കുന്നതിൻ്റെ തൂവൽ പോലെ
താരാട്ടിന് മുന്നിലേക്ക് വന്ന് വീഴും ഉറക്കത്തിൻ്റെ ഒരില

ഒരു പാളിനോട്ടമുണ്ട്
ഉറക്കത്തിനും,
കേട്ട താരാട്ടിലേക്കും
കുഞ്ഞിലേക്കും
അതും ഉറങ്ങിയതിന് ശേഷവും 
ഉറങ്ങുന്നതിന് മുമ്പും
ഒരു പക്ഷേ ഒരമ്മയോളം

മുകളിൽ
വെള്ളമൊഴിച്ച് ചന്ദ്രൻ മാറ്റിവെക്കും
കലകളുടെ താരാട്ട്
അതും ഇരുട്ടുന്നതിനും തൊട്ട് മുമ്പ്

ഉറക്കം കൺപോളകളിൽ കുറിച്ചുവെച്ച്
താരാട്ടിൽ ഒഴുകിപ്പോകും രണ്ടിലകൾ
കുഞ്ഞിൻ്റെ കാലടികൾ

ഉറക്കുന്നത് ഒരമ്മയാണെങ്കിലോ
എന്നും ഉറക്കിക്കൊണ്ടിരുന്ന
കുഞ്ഞ് അരികിലില്ലങ്കിലോ

ഞെട്ടുകൾ അഴിച്ചിട്ട്
തുമ്പുകൾ വാരിക്കെട്ടിവെച്ച്
ചില്ലകൾ കഴുകിക്കമഴ്ത്തിയ
മരങ്ങൾക്ക് ചോട്ടിലേക്ക്
ചേക്കേറും ഇലകൾ

തൂവലുകൾ എല്ലാം ഉറക്കി
ഒരു കിളിയുടെ ഉറക്കംതൂങ്ങലുകൾ
ഏറ്റുവാങ്ങും മരം

ഉറക്കം കിനിയും മുലഞ്ഞെട്ട്
പാലൊച്ച കേൾപ്പിക്കാതെ
മുലഞ്ഞെട്ടിൻ്റെ വാൽസല്യത്തിലേക്ക് അതിൻ്റെ മടങ്ങിപ്പോക്ക്
അപ്പോഴും അമ്മമണങ്ങളിൽ
കൺപോളയോളം തങ്ങിനിൽക്കും 
ഒരു കുഞ്ഞ്താരാട്ട്

അതിൻ്റെ നക്ഷത്രത്തിൽ
കണ്ണടച്ച് കിടക്കും ഡിസംബർ,
ആകാശത്തിൽ.
അതിനരികിൽ
ഒരു ജനുവരികോശത്തിൻ്റെ ഉറക്കംതൂങ്ങൽ

വേര് മണ്ണിനെ ഉറക്കുന്നു
ഇനിയും ഉറങ്ങാത്ത ആകാശത്തിൽ
പതിയേ ഒരില തൊടുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...