Skip to main content

തൽസമയം നീലനിറം

കാട് സ്വന്തമായുള്ള
അമ്പ് കടം വാങ്ങിയ വേടൻ
ദേഹത്തിൻ്റെ തിരിച്ചടവ് മുടങ്ങിയ
ആത്മാവ് സ്വന്തമായുള്ള കൃഷ്ണൻ

വയസ്സായ കാലുകൾ
വയസ്സായ പീലികൾ
ഓരോ നോക്കിലും വയസ്സാവും ധർമ്മവും

പ്രായത്തിൻ്റെ അമ്പുകൾ കൃഷ്ണനേ
ഉന്നം വെക്കുന്നു
അപ്പോഴും ലക്ഷ്യം  പ്രായം 
എന്നിങ്ങനെ സാധൂകരണങ്ങൾ

കൃഷ്ണന് മുന്നിൽ 
മാനെന്നും വേടനെന്നും 
കുലയ്ക്കപ്പെടും അമ്പുകൾ

കൃഷ്ണൻ തൽസമയം ഇര 
വേട്ടക്കാരൻ എന്ന തരിശ്ശ്

2

പ്രായത്തിൻ്റെ അമ്പുകൾക്ക് 
വേടനും കൃഷ്ണനും
ഒരേസമയം മൂർച്ചകൂട്ടുന്നു
അരികിൽ കാഴ്ചക്കാരനാകും വേട്ടക്കാരൻ

ദാഹത്തിൻ്റെ ഭാഷയിൽ 
ചിറകടിക്കും വേഴാമ്പലുകൾ
കൃഷ്ണൻ അതിൽ
ഇനിയും ഉയരാത്ത
ഏതോ വേഴാമ്പലിൻ ചിറക്

3

പഴക്കമുള്ള കാലുകൾകൊണ്ട്
കൃഷ്ണൻ,
വെച്ചുതീരാത്ത നൃത്തംവെയ്ക്കുന്നു
അതിൻ്റെ ചലനങ്ങളിലേക്കും
മുദ്രകളിലേക്കും ചാരി,
അതിൻ്റെ നിശ്ചലതക്കും അരികിലിരിക്കുന്നു

വേടനിൽ നിന്നും വേട്ടക്കാരനിലേക്ക്
ഇനിയും പുറപ്പെടാത്ത ഒരമ്പിൻ്റെ
അകലം
വില്ലിൻ്റെ ഞാണൊലി

ഇനിയും കൊള്ളാത്ത ഒരമ്പിൻ്റെ
ദൂരം ഒപ്പം ഭാരവും
കൃഷ്ണൻ വഹിക്കുന്നു
ഇനിയും പുറപ്പെടാ അമ്പിൽ ചാരി
വേട്ടക്കാരനും നിൽക്കുന്നു

4

എല്ലാ ചലനങ്ങളും കഴിഞ്ഞ്
ലക്ഷ്യവും നിശ്ചലതയും കഴിഞ്ഞ് 
ഓരോ അമ്പും ചെന്ന് എത്തിനോക്കും 
മനുഷ്യനിലെ മുറിവുകൾ
അതിൻ്റെ കൂർത്തമൂർച്ചകൾ

ദൈവത്തിൽ നിന്ന്
മനുഷ്യനിലേക്കന്ന വണ്ണം 
അമ്പുകൾ പായുന്നു
പലപ്പോഴും അതിൻ്റെ 
ലക്ഷ്യമെടുക്കാതെ മൂർച്ചയെടുക്കാതെ
ചിലപ്പോഴെങ്കിലും അമ്പുകൾ, 
തൊടുക്കും മുമ്പ് പിഴക്കുന്നു

5

തൊടുത്തതിന് ശേഷം 
കൂടുതൽ പ്രായമാകും അമ്പുകൾ
കൂടുതൽ ചെറുപ്പക്കാരനാകും
വേടനും
വേട്ടക്കാരനും

കാളിന്ദി നദിയിൽ
യമുനയിൽ അതിൻ്റെ കൈവഴികളിൽ
രൂപപ്പെടും
ഏറ്റവും പുതിയ പുളിനം
പുളിന്നത്തിന്നരികിലിരിക്കും നദി
എന്ന് ജീവൻ ഓളങ്ങളിൽ ചാഞ്ചാടും കൃഷ്ണനും

6

ചെസ്റ്റ് നമ്പരില്ലാതെ
പങ്കെടുക്കുവാൻ നൃത്തമില്ലാതെ
കാണുവാൻ കാണികളില്ലാത്ത 
വേദിയിൽ
ഏകനായി കൃഷ്ണൻ
തലയിൽ, ഏകാന്തത പുതുക്കിപ്പണിയും പീലിയും

നാടോടിനൃത്തങ്ങളിൽ നിന്നും
പുറത്തിറങ്ങി
മരണത്തിന്നരികിൽ
വിധികർത്താവായി 
കസേര നീക്കിയിട്ടിരിക്കും വേടൻ
ഒരു പക്ഷേ ജീവിതത്തിനും
വളരെ അകലെ 
വിശപ്പിന്നരികിൽ വേട്ടക്കാരനും

ഒരു പക്ഷേ ഇരിക്കുന്നതിനും മുമ്പ് 
തെറ്റിദ്ധാരണകളിലേക്ക്
കൂടുതൽ ചരിഞ്ഞത്
പരബ്രഹ്മത്തിലേക്ക്
ഒന്നുകൂടി അടുത്തത്

അതേസമയം കൃഷ്ണൻ
മനുഷ്യനിലേക്ക് ഒന്നുകൂടി ചാഞ്ഞത്
തന്നിലേക്ക് ഒന്നുകൂടി ചരിഞ്ഞത്

7

അമ്പ് അവസാനിക്കുന്നിടത്ത് നിന്ന് വേടനും വേട്ടക്കാരനും പിന്നെയും തുടങ്ങുന്നു

വിരലും കഴിഞ്ഞ്
അമ്പിലേക്ക് വേടനൊപ്പം
വേട്ടക്കാരനും തുളുമ്പുന്നു
കറുപ്പിൻ്റെ തുളുമ്പലിൽ വേടൻ.
വേട്ടക്കാരൻ്റെ കണ്ണിൽ കൃഷ്ണൻ

വേടൻ്റെ കണ്ണിൽ നിരന്തരം പുതുക്കപ്പെടും  കൃഷ്ണനും മാനും

കറുപ്പിനും നീലക്കും ഇടയിൽ
കൃഷ്ണനും വേടനും
ഒരേ സമയം വരും മുഖാമുഖം

അമ്പ് ഒരു മാർഗ്ഗം മാത്രമാവുന്നു
മാർഗ്ഗമായി അത് തുടരുന്നു
ലക്ഷ്യത്തെ അത് 
എന്നന്നേയ്ക്കുമായി തമസ്ക്കരിക്കുമോ
എന്ന് കൃഷ്ണനും വേട്ടക്കാരനും
ഒരേ സമയം സംശയിക്കുന്നു
നിസ്സഹായനാവും വേടൻ ഇടയിൽ

ഇപ്പോൾ വേടൻ ശ്വസിക്കും,
കൃഷ്ണൻ സംശയിക്കും ശബ്ദം
വേട്ടക്കാരൻ അപ്പോഴും അമ്പ് കുലക്കുന്നു

8

കടമ്പ്,
ഏറ്റവും പുതുക്കപെടുന്ന നിറത്തിൽ 
കൃഷ്ണനിലേക്ക് മാത്രം കൊഴിയുന്നു അത് അതിൻ്റെ തന്നെ നിറത്തെ
സംശയിക്കും വിധത്തിൽ പൂത്തിട്ടുണ്ടാവണം അന്ന്
ഉറപ്പൊന്നുമില്ല വേടന്
ഉറപ്പുണ്ടാവണം കൃഷ്ണന്

വേടൻ കൂടുതൽ കറുക്കുമ്പോഴും
കൃഷ്ണൻ അമ്പിനെ വെളുപ്പിക്കുന്നു
ഒതുക്കങ്ങളിൽ കൃഷ്ണൻ,
അല്ലികളുടെ അമ്പുകളുള്ള
ഒരു നീലനാരങ്ങ.

കൃഷ്ണന് അപ്പോഴും
പുതിയൊരു അമ്പ് ചായും മാറ്.
അകലങ്ങളിൽ അസ്തമയം പുതുക്കും
സൂര്യനും

ഏറ്റവും പുതുക്കമുള്ള 
ഒരു മാനുടലിലേക്ക് 
അമ്പു പുരണ്ട് 
ഒന്ന് ചാഞ്ഞിട്ടുണ്ടാവണം കൃഷ്ണൻ

സംശയിച്ചിട്ടുണ്ടാവുമോ വേടൻ
ശ്രമിച്ചിട്ടുണ്ടാവുമോ വേടൻ 
പിടിച്ചുനിൽക്കുവാനെങ്കിലും
അമ്പിന്നപ്പുറം
അന്നുമുതൽ ഇന്നുവരെ?

അത്തിപ്പഴക്കം മുദ്രകൾ
തത്തപ്പഴക്കം കാട്
കറുത്ത പഴക്കങ്ങളുമായി കാക്കകൾ

ഇനിയും അവസാനിച്ചിട്ടില്ലാത്ത
അമ്പ് പുറപ്പെടും ശബ്ദം
കൃഷ്ണൻ്റെ കൺപീലിയിൽ

9

സ്വതന്ത്രമായിട്ടുണ്ടാവുമോ 
വേടൻ്റെ വിരൽത്തുമ്പ്
തന്നിലേക്ക് കൊണ്ട അമ്പിൽ നിന്നും പിന്നെ എന്നെങ്കിലും

ഒരു പീലിയാഴം മിഴി
വേടൻ്റെ മാറിടയാഴത്തിലേക്ക്  കൃഷ്ണൻ്റെ മറിഞ്ഞുവീഴൽ വെറും ബിംബങ്ങളിൽ

കൂടെ എവിടെയോ ഒരു മയിൽ
അതിൻ്റെ നൃത്തങ്ങളിൽ നിന്നും
അതിൻ്റെ കാടകങ്ങളിലേക്ക്
അതിൻ്റെ പീലികളിൽ നിന്നും 
അതിൻ്റെ ശാന്തനിലത്തേക്ക്
അസ്വസ്ഥതകളുടെ 
അഴകളുവുകളിൽ നിന്നും 
ശാന്തമായ ഒരു മറിഞ്ഞുവീഴൽ 

മയിൽ അതിൻ്റെ നൃത്തങ്ങളിൽ നിന്നും
ലളിതമാം വിധം
ഒരു മറിഞ്ഞുവീഴൽ പൂർത്തിയാക്കുന്നു

പൂർത്തിയാക്കാത്ത വീഴ്ച്ച
കൃഷ്ണൻ ആഴങ്ങളിൽ
പീലികളിൽ കൊണ്ടുനടക്കുന്നു

10

കൗസ്തുഭം 
മാറിൽ കലങ്ങും കൃഷ്ണൻ
കൃഷ്ണൻ്റെ കാലിൽ
നിലക്കും
അമ്പ് പുറപ്പെടും ശബ്ദവും

രാധാരഹിതം വിരഹം
എല്ലാ ഗീതങ്ങളിൽ നിന്നും വിമുക്തി
ഈണത്തിൻ്റെ സാക്ഷയിട്ട്
ഓടക്കുഴലിലെ ഓരോ സുഷിരവും, 
ചാരി പുറത്തിറങ്ങിയിട്ടുണ്ടാവുമോ
അന്നേ കൃഷ്ണൻ
കൂടെ എടുത്തിട്ടുണ്ടാകുമോ ഉടലും
ഉയിരും

ചാരിയിട്ടുണ്ടാവുമോ 
പിന്നീട് എന്നെങ്കിലും ഒരിക്കൽ
മറ്റൊരുനാട്ടിൽ കൃഷ്ണഗാഥകൾ
ചെറുശ്ശേരി

ഏകാന്തതക്ക് പീലിവെച്ച ഭാഷ കൃഷ്ണനാകുന്നുണ്ടാവുമോ,
എവിടെയെങ്കിലും 
ഓരോ വാക്കും തുളച്ച്കയറും അമ്പും

ഹിരൺനദിയുടെ കരയിൽ
പാദങ്ങൾ മുദ്രകളിൽ പൊതിഞ്ഞ് 
വേടൻ്റെ കാലുകൾ,
എടുത്ത് സൂക്ഷിക്കുമോ
ഇനിയും വെക്കാത്ത കൃഷ്ണൻ്റെ നൃത്തം

എടുത്ത് സൂക്ഷിക്കുമോ മയിലുകൾ
കൃഷ്ണൻ്റെ ഉടൽച്ചരിവിലെ നടത്തം

11

കൃഷ്ണഉടലിനെ തൊടുവാൻ ആയും എൻ്റെ വേടൻവിരൽ
അത് കുറച്ചുവെയ്ക്കും കറുപ്പ്
മറച്ച് വെയ്ക്കും അമ്പുകൾ

ചിത്രങ്ങളിൽ നിന്നും 
പുറത്തേക്ക് ഒഴുകിപ്പരക്കും
ഇനിയും നിലയ്ക്കാത്ത 
കൃഷ്ണനിലെ  നീല 

ഒരു ശലഭപര്യന്തം കഴിഞ്ഞ്
കാടിൻ്റെ പ്യൂപ്പയിലേക്ക് 
തിരിച്ചിറങ്ങിയിട്ടുണ്ടാവുമോ വേടൻ

ഹിരൺനദി അപ്പോഴും ജരായെന്ന് ചേർത്തുപിടിക്കും വേടനെ
മറന്നിട്ടുണ്ടാവുമോ കൃഷ്ണനേ

12

കൃഷ്ണൻ്റെ സഹപാഠി വിരൽ
അരികിലേ കുചേലനാഭി
അവിൽഉടൽ
പിന്നിലെ സന്ദീപനീ നദീതടം

മനുഷ്യനിൽ നിന്നിറങ്ങി
ദൈവത്തിലേക്ക് നടക്കും കൃഷ്ണൻ
എന്നിട്ടും 
മറികടക്കുന്നില്ല ഒരിടത്തും വേടനെ

ഒരു വേട്ടക്കാരന്നെ തരിശ്ശിട്ട്
വേടൻ ഏറ്റെടുക്കും കുറ്റം മാത്രമാവുമോ
അമ്പ്

കൂർത്തമൂർച്ചകൾ ചാലിച്ച
എത്ര വേടൻതുടർച്ചകളാവും
ഒരമ്പാവുക

അമ്പുതളിച്ച കൃഷ്ണനുടൽ
അതിൻ്റെ നീലയിലേക്ക്
എടുത്തുകിടത്തിയിട്ടുണ്ടാവുമോ
വേടൻ

ഓരോ അലക്ഷ്യ അമ്പും
തീർത്ഥമാവും വണ്ണം 
കൂടുതൽ പരിശുദ്ധമാവും കൃഷ്ണൻ

ഇനിയും ഒഴുകിത്തീരാത്ത നീലനിറത്തിൻ്റെ നദി എന്നൊരു
അഭിസംബോധന തൽക്കാലം.
തൽസമയം അതിൻ്റെ നീലനിറം.

Comments

ജനപ്രിയ പോസ്റ്റുകൾ

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത് അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ വിവിധതരം അസുഖങ്ങളിൽ ബി പി യുടെ ഉയർന്ന ഷെയറുകളിൽ കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട് സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ നിർത്തി പഠിപ്പിച്ചതിന്റെ കണക്കു അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ അതെ നിലവാരമുള്ള വൃദ്ധ സദനങ്ങളിൽ തലകുനിച്ചു നിക

ഡിസ്പോസിബിൾ കവിതകൾ

തല ഒരു തല വച്ചത്  കൊണ്ട് മാത്രം ഉടൽ പറന്നു  പോകില്ലെന്ന് കരുതിയിരുന്നു എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്.. ഉടൽ പറന്നു പോയത് വഴി ഓരോ ഇന്നും ഒരു വഴിയാണ് എന്നും കാണുന്ന "ആ" പരിചയം വെച്ചാണ് (കണക്കിന് "ഇ" ആണ് വേണ്ടത് ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ അറിയാമോ എന്ന് ചോദിക്കുമ്പോൾ ഒന്നൂടി നീട്ടി ആാ എന്ന് പറയും അപ്പോൾ ശരി "ആ" തന്നെ ) നമുക്ക് എത്ര വഴി തെറ്റിയാലും, തെറ്റുന്നതെല്ലാം വഴിയാക്കി വഴിക്ക് ആളു തെറ്റാതെ അവസാനം മരണവീട്ടിൽ തന്നെ കൊണ്ടെത്തിക്കുന്നത്   കുട വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു പിന്നെ നടന്നപ്പോൾ ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ പേന വാങ്ങിയപ്പോഴേ കീശ കീറി എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും അതിനൊരു കനവും കുറച്ചു ആഴവും അതും ഇടനെഞ്ഞിൽ തന്നെ നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം എഴുതുവാൻ ഒഴിയാതെ കരിമഷിയും എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ അത് കണ്ടാണ്‌ പേന ആണെന്ന് അറിഞ്ഞിട്ടും വിളിച്ചു പോയത്പെണ്ണെന്നു പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്ക

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം