Skip to main content

ഉൾക്കൊള്ളിക്കുന്നതിന്റെ ചടങ്ങുകൾ

പൂത്തുതുടങ്ങുന്ന,
വാക്കിന്റെ ജാക്കിവെച്ച് പൊക്കി
മാറ്റിയിടാത്ത
ഭ്രാന്തിന്റെ 
നാലുചക്രങ്ങളിൽ
ഒന്ന് 

മുക്കൂറ്റിക്കും മഞ്ഞയ്ക്കും ഇടയിൽ
തിരഞ്ഞുപോകുന്ന
മൂന്നു പൂക്കളിൽ ഒന്നാവുകയായിരുന്നു
കവിത

പൂത്തുതുടങ്ങിയിരിയ്ക്കുന്നു
വല്ലാതെ 
എങ്ങും കവിത എന്നൊന്നില്ല 
എന്ന തോന്നലും

വാക്കുകൾ കൊഴിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ
ശൂന്യത, 
ഇടങ്ങളുടെ വൈക്കോൽ തുറു

അയവിറക്കുന്ന ശിൽപ്പങ്ങൾക്കിടയിൽ
മേയുന്നതെന്തും സമയത്തിന്റെ പശു

ചോട്ടിൽ ഞെട്ടിൽ
നീലനിറത്തിന്റെ മേഘമുള്ള
നീലമല്ലിപ്പൂവ്

കൊഴിയുന്നതിന് മുമ്പ്
പൂവിൽ നിന്നും 
പവിഴം അഴിച്ചെടുത്ത
പോലെ
ചുവപ്പും എന്നോ അഴിഞ്ഞുപോയ
ഒന്ന്
കാറ്റുപോലും 
അറ്റങ്ങളിൽ ഒന്നുമില്ലാത്ത
ഒന്നിന്റെ കയറിഴച്ചിൽ

മൊട്ട് തിരഞ്ഞുകണ്ടെത്തും
മാറ്റത്തിന്റെ അറ്റമുള്ള പൂവ്
കനവാലില

മഴക്കോള് പോലെ 
മുമ്പ് എന്ന ഒന്നിന്റെ 
ഉരുണ്ടുകൂടുന്ന ശൂന്യത

കഴുത്ത് 
നീലമഴക്കോളുകൾ സൂക്ഷിക്കുന്ന
ഇടം

കഴുത്തിൽ 
പെയ്ത്തിന്റെ പാമ്പുകൾ ഇഴയും
ശിവനാകുന്നില്ല മഴ

മൂളിയുണ്ടാക്കും തുള്ളികളിൽ
തൂക്കിയിടും
മഴഗന്ധിയാം ഉടൽ
ഡമരുകവുമാവുന്നില്ല

പാദങ്ങൾക്കഞ്ചുതുള്ളികൾ
പാദസരങ്ങൾക്ക് 
അയ്യായിരം തുള്ളികൾ
അതും ഇറ്റിത്തുടങ്ങും
ജലനിഷേധിയാം ഇളനീലത്തുള്ളികൾ

ഉടൽ നഗ്നതയുടെ ഒരു തുള്ളി
ഇറ്റുന്നതിന്റെ അരക്കെട്ടുള്ളത്

തുള്ളിയുടെ ഞെട്ടുകളിൽ
മഴ 
തോർച്ചയുടെ ചില്ലകളുള്ള 
ഒരു മരം

അതിൽ
കൂടുകൂട്ടുന്നതെല്ലാം
പെയ്ത്തിന്റെ കിളികൾ
ചലനങ്ങൾ ഇറ്റിയ്ക്കും
പെയ്ത്താലില

മഴ 
തുള്ളികളിൽ
പെയ്ത്തിന്റെ കൂടുകൾ അഴിയും തൂക്കണാംകുരുവി

മാനം മെല്ലെ 
കിളികളും അഴിയ്ക്കുന്ന ഇടമാവുന്നു

സായാഹ്നം
കിളികൾ ചേക്കേറുന്നതിന്റെ ആകൃതികൾ
തൂക്കിയിടും ഇടം

തുള്ളികളുള്ള ശൂന്യത പോലെ
മേഘത്തിനെ നഗ്നമാക്കി
പെയ്ത്തഴിക്കുന്ന ഒന്ന്

തോരുന്നതിന്റെ 
രത്നച്ചുരുക്കങ്ങളിൽ
മഴ

മെല്ലേ 
അതിലും മെല്ലെ
വെയിലൊരു കല്ല്

അസ്തമയത്തിന്റെ അഹിംസകളിൽ
പൊടുന്നനേ
സൂര്യൻ ഒരു രാജ്യം

തിരകൾ കെട്ടിവെച്ച കടൽ
തൂവലുകളുടെ ഉപ്പ്
കിളി ചേക്കേറുന്നതിന്റെ ഗാന്ധി.

തൊട്ടെടുക്കുവാൻ നിഴൽ
എന്റെ വിരലുകളെ 
അനുവദിയ്ക്കുമെങ്കിൽ
മാത്രം
നിലാവിന്റെ ബോണറ്റ് പൊക്കിവെച്ച്
നോക്കിനിൽക്കും ചന്ദ്രനെ
എനിയ്ക്കീ കവിതയുടെ അവസാനം
ഉൾക്കൊള്ളിയ്ക്കുവാനായേക്കും.

Comments

  1. അഴിഞ്ഞുപോകുമ്പോഴുള്ള കാഴ്ച്ചകൾ

    ReplyDelete
  2. നിലാവിന്റെ ബോണറ്റ് പൊക്കിവെച്ച്
    നോക്കിനിൽക്കും ചന്ദ്രനെ
    എനിയ്ക്കീ കവിതയുടെ അവസാനം
    ഉൾക്കൊള്ളിയ്ക്കുവാനായേക്കും.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന