Skip to main content

കള്ളൻ ആൾക്കൂട്ടം എന്നിവയിലെ ഒന്നെന്ന നിർമ്മിതി

ഒരാൾ കൂടി 
വരുവാനുള്ള ഒരാൾക്കൂട്ടം.
ഒരാൾക്കൂട്ടത്തെ 
മോഷ്ടിച്ചുകൊണ്ടു പോകുന്ന 
കള്ളൻ

എല്ലാ ആൾക്കൂട്ടങ്ങളും
പലപ്പോഴായി
കള്ളനായി മാറ്റിനിർത്തി 
അവരിൽ ഒരാളെ

അയാളുടെ നിറം
അയാളുടെ സ്വഭാവം
അയാളുടെ സമയം
അതിനനുസരിച്ചു രൂപപ്പെട്ടുവരുന്നു

പകൽ ആൾക്കൂട്ടങ്ങളെ 
ഒഴിച്ചുവെയ്ക്കുന്ന
കുപ്പിയായി കാണപ്പെട്ടു
കൂടെ ഒഴിക്കപ്പെട്ടു 
അയാൾക്ക് ചുറ്റും നിൽക്കുന്നവർ
ഒപ്പം രാത്രിഗന്ധിയായ
പൊള്ളുന്ന വെയിലും
നിറം കൊണ്ടുകൊണ്ടു കറുത്തുപോയത്
നിറമുള്ളതും നിറമില്ലാത്തതുമായ
കുപ്പികളുണ്ടായി

ആൾക്കൂട്ടം, ഒരാളെ തുറക്കുന്ന താക്കോലാണെന്ന്
ആരോ പറഞ്ഞു
എന്നിട്ടും അയാൾ മാത്രം തുറന്നുകിടന്നു.
അകത്തേക്ക് മാത്രം ചാരി

അവിടെ തുടർന്നു
ഓടിട്ട വീടുകളിൽ
പിറകുവശത്ത് മാത്രം
ചാരി,
ചരിച്ച് വെച്ചിരിക്കുന്ന വിധം 
കാണപ്പെടുന്ന എണികൾ

വാരിയിൽ നിന്നും 
താഴെ വീഴുന്ന വെള്ളം
താഴെവീണ്
താഴെവീണ് 
അവിടെ കിടന്ന്
കെട്ടിക്കിടക്കുന്നതിന് മുമ്പ്
ഒലിച്ചുപോകുന്നതിന് മുമ്പ്
താഴെ നിന്ന്
എണിയെടുത്ത് ചാരി 
മുകളിലേയ്ക്ക് കയറി
ചോർച്ചകൾ അടച്ചു
ഓടുകൾ മാറ്റിയിട്ടു
തനിയെ മഴ നനഞ്ഞ്
താഴെയ്ക്കിറങ്ങി

പനിയ്ക്കപ്പെട്ടവരും
പനിപിടിക്കാത്തവരും ഉണ്ടായി ആൾക്കൂട്ടങ്ങളിൽ

അവർ തങ്ങളിൽ ഇടപഴകി
പനിക്കോളുകൾ പങ്കുവെച്ചു

വിരൽ കമഴ്ത്തി 
പരസ്പരം അളന്നു
നെറ്റിയിൽ പനിച്ചൂടുകൾ

ഇല്ലാതായി
ഓടിട്ടവീടുകൾ വാരികൾ
ചാരിവെയ്ക്കുവാൻ 
ഇല്ലാതായി ഏണികൾ

അദൃശ്യവാരിയിൽ നിന്നും
വെള്ളം മാത്രം ഇറ്റി താഴെ വീണു
കെട്ടിക്കിടന്നു
ഒഴുകിപ്പോയി.

ആൾക്കൂട്ടങ്ങൾ കയറിയിറങ്ങി
വീടുകളിൽ
ഉള്ളതും ഇല്ലാത്തതുമായ
വീടുകളുണ്ടായി

വീടുളളവരെന്നും
വീടില്ലാത്തവരെന്നും 
ആൾക്കൂട്ടം രണ്ടായി

സാവകാശത്തിലും
വേഗത്തിലും
ബംബിൽ 
വാഹനങ്ങൾ കയറിയിറങ്ങുന്ന
പ്രതീതി ചുറ്റുമുണ്ടായി

കള്ളൻ കയറാതെ
തുറന്നുകിടന്നു വീടുകൾ

ഇല്ലാതായ വീടുകളുടെ അകവശം
മാത്രം 
മഴയില്ലാത്തപ്പോഴും ചോർന്നു

അവിടുന്നൊരാൾ ഇറങ്ങിവന്നു
ചുറ്റും ആൾക്കൂട്ടത്തെ ഉണ്ടാക്കുന്നു
കാലിൽ ചിലങ്കയിട്ട്
നൃത്തം വെയ്ക്കുന്നത് പോലെ
കള്ളനാവുന്നു.



Comments

  1. വീടുള്ളവരും ഇല്ലാത്തവരും അതിൽ നിന്നും ജനിക്കുന്ന കള്ളന്മാരും ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...