Skip to main content

മൂളുന്നത് പോലെ

കയറിനിൽക്കുകയായിരുന്നു
മഴവിൽച്ചെരിവിൽ
മഴച്ചെരിവിൽ
മണ്ണ് മയങ്ങുമ്പോൾ 
കേൾക്കുന്ന 
മാറനങ്ങുന്ന താളം

അരക്കെട്ടിലെ പറവച്ചരിവ്
അതിന്റെ കുറച്ചുവെച്ച ചിറകടികൾ

ആരും മിണ്ടുവാനില്ലാത്ത ഒരിടത്തിരുന്ന്
ആരുമില്ലാത്തവരുടെ പരിഭവങ്ങൾ
മൂളി മൂളി കേൾക്കുകയായിരുന്നു
കേട്ടുകൊണ്ടിരുന്ന പാട്ട്

പ്രാവുകളെ പ്പോലെ 
പതിവുകളിൽ കൊക്കുരുമി
പരാതികളില്ലാതെ
രാത്രിയിലും  
ഭ്രമണം തുടരുന്ന
ഭൂമി

ജാലകമില്ലാത്ത വീടുകൾ
വീടുകളും ഇല്ലായെന്നു തന്നെ പറയണം
അവയുടെ സാങ്കൽപ്പിക
ജാലകത്തിനപ്പുറം 
മാഞ്ഞുപോകുന്ന 
ഇന്നലെകൾ

പൂവുകൾ
വിരിയുന്നതിന്റെ 
ഗ്രാമഫോൺ റെക്കോർഡുകൾ പോലെ
മൊട്ടുകൾ വെച്ച് 
അവയുടെ സങ്കടങ്ങൾ 
ഗസലിൽ കേട്ടിരിയ്ക്കുന്നു
കറങ്ങുന്ന കറുപ്പായി 
ഒന്നും ഒട്ടിയ്ക്കാത്ത ഇരുട്ട്

സിദ്ധാർത്ഥനായിരുന്നുവെങ്കിൽ
വാക്കുകൾ
എഴുതിക്കഴിഞ്ഞ 
ഓരോ കവിതയിൽ നിന്നും
ഇറങ്ങിപ്പോകേണ്ട സമയം

രാത്രി മുഴുവൻ
നിലാവിന്റെ പരിഭവങ്ങൾ,
മൂളികേൾക്കുന്ന താളത്തിൽ
ചന്ദ്രന്റെ ഒറ്റമൂളൽ
വെളുക്കാറാവുമ്പോൾ
മഞ്ഞാവുന്നു

ഓരോ മൂളലും
തുളുമ്പുന്നതിന് മുമ്പ്
തുമ്പിയാവുന്ന യാമം

യുഗങ്ങൾക്കപ്പുറം
വാക്കുകൾ കഥയിലെ ബുദ്ധനാവുന്ന
വിധം
അന്തരീക്ഷം ശാന്തം

തുള്ളിയിട്ടില്ല തുമ്പി
പറക്കുന്നതിലേയ്ക്ക്
തുളുമ്പിയിട്ടില്ല തുള്ളിയും

ഇറ്റുന്നതിന് മുമ്പ്
ഒരു തുള്ളിയിലേയ്ക്ക് കയറിനിന്നു
ഇറ്റുന്നത് മാറ്റി ഒരു മൂളലാക്കാമോ
എന്ന് ചോദിച്ചു

തണുത്ത എന്ന വാക്കിന്റെ
കുണുക്കം

മൂളുന്നത് പോലെ 
തുളുമ്പി 
ഒരു തുള്ളിയിറ്റുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...