Skip to main content

മൂന്നാമത്തെ മകൻ രാമൻ

തീപിടിച്ചു
പടരല്ലേ വിരലുകളാണെന്ന്
പറഞ്ഞു മനസ്സിലാക്കി
ഉടലിനെ

കവിതയായില്ലേ
എന്നു തിരിച്ചുചോദിച്ചു
കുഴച്ചു തിരിച്ചുവെച്ചു വിരലുകൾ.

മണ്ണിൽ കൊഴിഞ്ഞു കിടന്നു കണ്ണുകൾ
നുള്ളി പ്പെറുക്കിയെടുത്തു
തിരിച്ചുപോയി അണ്ണാറക്കണ്ണൻമാർ.
വഴികളുണ്ടായി

വിരലുകൾ ഒഴുകിപ്പോയ
മൂന്ന് വരകൾക്കടിയിലൂടെ ഊറിയിറങ്ങി
തരിശ്ശായി കിടന്നു ഉടലുകൾ

കടലുകളുണ്ടായി എന്ന്,
എഴുത്ത് തുളുമ്പി
അരുതരുത് വിരലുകൾ തടഞ്ഞു
ഏറ്റവും പുതിയനര വളർന്ന്
ആ വരി പൂർണ്ണമായും മായ്ച്ചു

ആ നര കൊഴിഞ്ഞുവോ എന്ന് മാത്രം
മായുന്നതിന് മുമ്പ്
ഉറപ്പിച്ചൂ വരി.

പത്തിടങ്ങളിൽ പത്തുടൽ
കൂട്ടിവെച്ച്
പത്തുതലയുള്ള അണ്ണാൻ
ഓരോ തലയ്ക്കും പത്തുവാലുകൾ
പത്തു നരകൾ
ചിലച്ചും ചലിപ്പിച്ചും
അനുവദിച്ചു.

തലയാട്ടി ഞാൻ ശരിവെച്ചു.
എട്ടാമത്തെ വിരൽ വന്നു നൂത്തുതൊട്ടു ദൈവം

മഴയെ ഞാൻ രഹസ്യമായി
അംഗീകരിച്ചു.
പരസ്യമായി നനഞ്ഞു
മഴ വൃദ്ധനായി.

നിറമിളകിപ്പോയതിന്റെ
പാട്
ചിരിയായി മാഞ്ഞുകിടന്നു
മുഖത്ത്.

കുടഞ്ഞു കളഞ്ഞു പുലരി

ചാരം വാരാൻ അമ്മയ്ക്ക്
വിരലുകൾ സമ്മാനിച്ചു
മൂന്നാമത്തെ മകനാവുന്നു
രാമൻ.

Comments

  1. ദൗത്യം നിറവേറ്റിയ മൂന്നാമത്തെ മകൻ രാമൻ ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!