Skip to main content

ദൈവം കാഴ്ച്ച എന്നീ നിലകളിൽ

ഞാനിന്ന് ദൈവത്തിനെ കണ്ടു
അദൃശ്യത എവിടെയോ
മറന്നുവെച്ചത് പോലെ
തികച്ചും
നിശ്ശബ്ദനായിരുന്നു
ദൈവം

ഇന്നലെവരെ കണ്ട ദൈവങ്ങളിൽ നിന്നും
വ്യത്യസ്തനായിരുന്നു
ദൈവം

നിശ്ചലതയുടെ തുള്ളിയിറ്റി

രണ്ടുതുള്ളികൾക്കിടയിൽ
നിശ്ചലത
വ്യത്യസ്തമായി

നോക്കി നിൽക്കേ
നിശ്ശബ്ദത
ഒരൽപ്പം നീക്കിവെച്ചു
ദൈവം

നീക്കി         വെച്ച നിശ്ശബ്ദത,
മറ്റൊരു ദൈവമാകുന്നതും
ദൈവമാകുന്ന നിശ്ശബ്ദത ആരാധിയ്ക്കുവാൻ
ഒരു കൂട്ടത്തിന്റെ അരികുകൾ
രൂപപ്പെടുന്നതും
കണ്ടു

രൂപത്തിന്റെ പടം പൊഴിച്ച്
എങ്ങൊട്ടെന്നില്ലാതെ
എഴുന്നേറ്റുപോയി
അരക്കെട്ടുകൾ കുഴിഞ്ഞ ദൈവം

കുഴികളിറ്റി
അരക്കെട്ടുമിറ്റി
കുഴിയ്ക്കും അരക്കെട്ടിനുമിടയിൽ
എഴുന്നേറ്റുപോകുന്നതിന്റെ
ഒരു വിടവുണ്ടായി

ഇമകൾ കടത്തികൊണ്ടുപോകുന്നവർക്കിടയിൽ
എന്റെ കണ്ണുകളിലും
ഉണ്ടായിവന്നു
ഒന്നുമിറ്റാതെ,
നിശ്ശബ്ദതയുടെ
രണ്ടുകുഴികൾ.

Comments

  1. നീക്കി വെച്ച നിശ്ശബ്ദത മറ്റൊരു ദൈവമാകുന്നതും
    ദൈവമാകുന്ന നിശ്ശബ്ദത ആരാധിയ്ക്കുവാൻ
    ഒരു കൂട്ടത്തിന്റെ അരികുകൾ രൂപപ്പെടുന്നതും കണ്ടു...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...