Skip to main content

അപ്പൂപ്പന്താടിക്കപ്പങ്ങൾ

വെറുതെയെങ്കിലും
ഞാനെന്റെ വിരലുകൾക്ക്
കാടെന്ന് പേരിടുന്നു

അതിന്റെ
അരികിൽ പോയിരിയ്ക്കുന്നു

ഉടലിലൂടെ
ഒഴുകിപ്പോകാൻ
ഒരു കാട്ടാറിന് 
അവസരം കൊടുക്കുന്നു

ഒഴുകുന്ന ശബ്ദമെടുക്കാൻ
മറന്നുപോയത് പോലെ
തിരിച്ചുപോകുന്ന കാട്ടാറ്
അത്രമേൽ
നിശ്ശബ്ദമായ് നീയാവുകയായിരുന്നു

2

നീ ഉവ്വെന്ന വാക്കുകളുടെ കാട്

ഞാനും എന്റെ തുമ്പിയും
നിന്റെ ഹൃദയമിടിപ്പുകളുടെ
വെള്ളാരം കല്ലിനെ
തഴുകിയിരിയ്ക്കുന്നു

എന്തൊരു തുമ്പിത്വമാണ് നിനക്ക്
എന്റെ ഉയിരിന്റെ പാതിയിൽ വന്നിരിയ്ക്കുമ്പോൾ

അപ്പോൾ ഞാൻ
നിന്റെ ഉവ്വെന്ന വാക്കിന്റെ
പാതി

നീ എന്റെ പരിസരങ്ങളിൽ
അവസരങ്ങളുടെ കാട്
എന്റെ വിരലുകളിൽ കുരുങ്ങുന്ന
നമ്മുടെ ഇടവേളകൾ 

3

എന്നെ
വല്ലാതെ കൊതിപ്പിയ്ക്കുന്ന
നിന്റെ കണ്ണിന്റെ വെള്ളയുടെ
ഏകാന്തത

കണ്ണടയ്ക്കുമ്പോഴൊക്കെ
നിന്റെ ഉമ്മകൾ കൊടുക്കേണ്ടിവരുന്ന
അപ്പൂപ്പന്താടിക്കപ്പങ്ങൾ

അപ്പോഴൊക്കെ
എന്റെ ചുണ്ടുകൾ
നിന്റെ കണ്ണിന്റെ വെള്ളയുടെ സുഗന്ധം
വായിക്കുവാൻ എടുത്തുവെച്ച
രണ്ടു വായനശാലകൾ

നിന്റെ കൃഷ്ണമണിയിലേയ്ക്ക് നടത്തുന്ന
തീർത്ഥാടനങ്ങളാവുന്ന
എന്റെ വായനകൾ

കാടുകളും
കടലും മടുപ്പും മടക്കിവെയ്ക്കുന്നു

കിളികളുടെ കാലുകളിൽ തുടങ്ങുന്ന
മരങ്ങൾ കണ്ടുകിടക്കുന്നു..

Comments

  1. കാടുകളും
    കടലും മടുപ്പും മടക്കിവെയ്ക്കുന്നു

    കിളികളുടെ കാലുകളിൽ തുടങ്ങുന്ന
    മരങ്ങൾ കണ്ടുകിടക്കുന്നു..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...