മരിയ്ക്കാത്ത എന്റെ മൃതദേഹമാവണം
ഓരോ തീയതിയും
വായന പോലെ
നിനക്കത്
കടന്നു പോകാനാവുമെങ്കിൽ മാത്രം
എന്റെ രാത്രികൾക്കായി നീ
സാരിയെടുത്തുടുക്കുക
എന്റെ കലണ്ടറിൽ പതിയ്ക്കുന്ന
നിലാവാവുക...
ഇന്നലെകളുടെ മുല്ലപ്പൂ ചൂടിയ
ജനാലകളാവണം
നാളെ മുതൽ
നിന്റെ ദിവസങ്ങൾ
ഒരു പക്ഷേ തീയതികൾ
ഇല്ലാത്തത്
എന്നാലും
ഈശ്വരൻ
നിമിഷങ്ങളെ പോലെ
ഒളിച്ചുതാമസിയ്ക്കുന്ന ഘടികാരത്തിലും
ദൈവമില്ലാതെ
ഒഴിഞ്ഞുകിടക്കുന്ന ദേവാലയത്തിലെ
അഴിഞ്ഞു പോയ മണി
നിശ്ശബ്ദം
മേഞ്ഞിട്ട് വരുന്ന
ഓരോ രാത്രിയിലും
പത്രങ്ങൾ പോലെ
എല്ലാ മിന്നാമിന്നികളും
നക്ഷത്രങ്ങൾ വരുത്തുന്ന
യാമങ്ങളിലും
ഓരോ ചുവന്നചുംബനങ്ങളിലും
അറിവ് പോലെ
പുതുക്കപ്പെട്ട്
നീ
എന്റെ ചുണ്ടിൽ പച്ചകുത്തപ്പെടുന്ന
സൂഫീസംഗീതമാവുക!
ഓരോ തീയതിയും
വായന പോലെ
നിനക്കത്
കടന്നു പോകാനാവുമെങ്കിൽ മാത്രം
എന്റെ രാത്രികൾക്കായി നീ
സാരിയെടുത്തുടുക്കുക
എന്റെ കലണ്ടറിൽ പതിയ്ക്കുന്ന
നിലാവാവുക...
ഇന്നലെകളുടെ മുല്ലപ്പൂ ചൂടിയ
ജനാലകളാവണം
നാളെ മുതൽ
നിന്റെ ദിവസങ്ങൾ
ഒരു പക്ഷേ തീയതികൾ
ഇല്ലാത്തത്
എന്നാലും
ഈശ്വരൻ
നിമിഷങ്ങളെ പോലെ
ഒളിച്ചുതാമസിയ്ക്കുന്ന ഘടികാരത്തിലും
ദൈവമില്ലാതെ
ഒഴിഞ്ഞുകിടക്കുന്ന ദേവാലയത്തിലെ
അഴിഞ്ഞു പോയ മണി
നിശ്ശബ്ദം
മേഞ്ഞിട്ട് വരുന്ന
ഓരോ രാത്രിയിലും
പത്രങ്ങൾ പോലെ
എല്ലാ മിന്നാമിന്നികളും
നക്ഷത്രങ്ങൾ വരുത്തുന്ന
യാമങ്ങളിലും
ഓരോ ചുവന്നചുംബനങ്ങളിലും
അറിവ് പോലെ
പുതുക്കപ്പെട്ട്
നീ
എന്റെ ചുണ്ടിൽ പച്ചകുത്തപ്പെടുന്ന
സൂഫീസംഗീതമാവുക!
വായന മൃതദേഹപ്പെട്ടോ??
ReplyDeleteമരിയ്ക്കാത്ത മൃതദേഹമായി
ReplyDeleteജീവിക്കുന്ന ഇന്നത്തെ കാലത്തെ
ഏതൊരാൾക്കും സമർപ്പിക്കാവുന്ന കവിത
വായനയുടെ വാതായനങ്ങള്‍...
ReplyDeleteആശംസകള്‍
അവസാനം ഒരു ചുടു ചുംബനത്തിൽ
ReplyDeleteThe dead body of Reading which is immortal!yearns for ....
ReplyDelete