Skip to main content

ഭാവിയിലെ തൊഴിൽ


പച്ചനിറമുള്ള തത്തയുമായി
ഭാവി പ്രവചിക്കാനിരിക്കുന്ന
ഒരാൾ

അയാൾക്ക് തത്തയേക്കാൾ
പച്ചനിറം

പച്ചനിറം തന്നെ അയാൾ
പ്രവചിച്ചതാണെന്ന ഭാവം

പച്ചയുടെ ഭാവിയെന്നോണ്ണം
അയാൾക്ക്‌ തത്തയേക്കാൾ
ചുവന്ന ചുണ്ടുകൾ

തത്ത അയാളുടെ ചുണ്ടുകൾ
കൊണ്ട് മിണ്ടുന്നു

സംസാരത്തിന്റെ
ഭാവിപോലെ
അയാൾ മിണ്ടാതിരിക്കുന്നു

മൌനത്തിന്റെ ഭാഷ പോലെ
ഭാവിയേതുമില്ലാത്ത ഞാൻ
അയാളുടെ മുന്നിലൂടെ
കടന്നു പോകുന്നു

കടന്നു പോകുവാൻ ചീട്ടു പോലെ
ഞാൻ എടുക്കുന്ന ഓരോ ചുവടും
അയാളുടെ കൂട്ടിൽ കിടക്കുന്ന തത്തയുടെ
പകർപ്പ്
പച്ച നിറത്തിൽ എടുക്കുന്നു

അതിനെ ചീട്ടെടുക്കുവാൻ പഠിപ്പിക്കാതെ
ഇന്നലെയിലെയ്ക്ക് കാലം പറത്തിവിടുന്നു

ഞാനിപ്പോൾ തത്തകൾ പറക്കുന്ന
അത്രമേൽ ശൂന്യാമായ നീലാകാശം

അങ്ങിങ്ങ് കാണപ്പെടുന്ന
തെറ്റിയപ്രവചനങ്ങളുടെ മേഘങ്ങൾ

പെയ്യാനും പെയ്യാതിരിക്കുവാനുമുള്ള
ചില മഴസാധ്യതകൾ

അയാൾ എന്റെ ആകാശത്തിനെ
പച്ചനിറത്തിൽ
അടുത്തേയ്ക്ക് വിളിക്കുന്നു

ഞാൻ തത്തയെ പോലെ അയാളുടെ അടുത്തേയ്ക്ക്
കൂടെ അദൃശ്യതയുടെ കൂട്

പറന്നു പറന്നു
കൂട്ടിലേയ്ക്ക്‌ ഞാൻ കയറുമെന്ന് ഭയന്ന്
കൂട്ടിൽ കിടക്കുന്ന തത്ത
ചീട്ടെടുക്കാൻ
എന്ന വ്യാജേന പുറത്തേയ്ക്ക്
ചാടുന്നു

കുഴഞ്ഞ് വീണു മരിക്കുന്നു!

ഒരു പക്ഷേ മരണമാവും
ഭാവിയിൽ
ഒരു പ്രവചനത്തിന്റെയും ആവശ്യമില്ലാത്ത
ഭൂമിയിലെ തൊഴിൽ....

Comments

  1. ഒരു പക്ഷേ മരണമാവും
    ഭാവിയിൽ
    ഒരു പ്രവചനത്തിന്റെയും ആവശ്യമില്ലാത്ത
    ഭൂമിയിലെ തൊഴിൽ....
    മരണം ഒരാൾക്കും പ്രവചിക്കാൻ സാധിക്കില്ല.
    നല്ല വരികൾ...

    ReplyDelete
  2. ഒരു പക്ഷേ മരണമാവും
    ഭാവിയിൽ
    ഒരു പ്രവചനത്തിന്റെയും ആവശ്യമില്ലാത്ത
    ഭൂമിയിലെ തൊഴിൽ....
    മരണം ഒരാൾക്കും പ്രവചിക്കാൻ സാധിക്കില്ല.
    നല്ല വരികൾ...

    ReplyDelete
  3. തൊഴിൽ ക്ഷാമം ഉണ്ടാവുകയുമില്ല

    ReplyDelete
  4. അതെ ഭൂമിയിലെ മരണങ്ങൾ എന്നും പ്രവചനത്തിനപ്പുറമാണ്
    പിന്നെ
    പച്ച ശരിക്കും ഒരു ഗ്രീൻ സിഗ്നൽ ആണ്

    ReplyDelete
  5. പ്രവചനം...
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി