Skip to main content

ഒരു മഴ പിറകൊട്ടെടുത്തു തിരിച്ചു പോകുന്നു

ഞാനും
 പാളങ്ങളും
മാത്രമുള്ള ഒരു സ്റ്റേഷൻ

നില്ക്കുന്ന ഞാനേത്?
നീണ്ടുകിടക്കുന്ന  പാളമേത്    എന്ന്
 തിരിച്ചറിയുവാനാകാത്തത് പോലെ
മുന്നോട്ടു പോകുവാനാകാതെ
ഒരു തീവണ്ടി വന്നു  നിൽക്കുന്നു..

അതിനെ പച്ച നിറത്തിൽ
ജീവിതം എന്നാരോ വിളിക്കുന്നു

കിട്ടിയ ഓരോ അവസരങ്ങളിലും
തുറക്കുവാൻ പരാജയപ്പെട്ടത് കൊണ്ട്
 ജനാലകളായിപ്പോയ
പരശതം വാതിലുകൾ

 ചക്രങ്ങൾ  അല്ലാതെ
 ഒന്നും ചതുരത്തിൽ ഇല്ലാത്ത
 ബോഗ്ഗികൾ

ചക്രങ്ങൾ പോലും
അത്രമേൽ ചലിക്കുവാനാകാതെ
  നിന്നു പോയതിനാലാവണം
 ചതുരങ്ങളായി പോയത്

പ്രക്ഷേപണം ചെയ്യുന്നതിനിടയിൽ
 ചന്ദ്രനുമായുള്ള ബന്ധം നഷ്ടപെട്ട
നിലാവുണ്ടാക്കുന്ന
 രാത്രിയുടെ അരോചകമായ ഒച്ച

നനഞ്ഞ ശബ്ദങ്ങൾ നിലവിളിയായി
കിളിച്ചു പോകുമോ എന്ന പേടി
ഒരു ചീവിടൊച്ചയായി ഒതുക്കുന്ന ഇരുട്ട്

പാളങ്ങളിൽ നിന്ന് തെറിച്ച
 ചെളി പോലെ
ചക്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന  ഇരുട്ടിനെ പോലും
 പലപ്പോഴും കബളിപ്പിക്കുന്ന
തിളക്കം

ഇനി ചലിക്കുവാനിടയില്ലാത്ത തീവണ്ടിയെ
 ഒരു നൂലുണ്ടയായി ചുരുട്ടി
അതിന്റെ ലക്ഷ്യത്തിലേയ്ക്ക്
എറിഞ്ഞു കളയുന്നതിനെ  കുറിച്ച്
ആലോചിക്കുന്നതിനിടയിൽ

ആർത്തലച്ചു അത്രയും  ശക്തിയായി പെയ്തു വന്ന
ഒരു മഴ
പെയ്യുന്ന ശബ്ദം പാടെ  കുറച്ചു
ഒരു  തീവണ്ടിയുടെ ശബ്ദമുണ്ടാക്കി
പ്രത്യാശയിലേക്ക് ഒരു പുതിയപാത
  എന്ന പോലെ
ഒന്ന് നിർത്തി
 പിറകൊട്ടെടുത്തു,
 തിരിച്ചുപോകുന്നു! 

Comments

  1. ഉയ്യോ!!!!

    മഴ
    പുറകോട്ടെടുത്ത്‌ തിരിച്ച്‌ പോകുന്നു...

    വയനയിൽ ഒരു ചിരി മൊട്ടിട്ടു.

    ReplyDelete
    Replies
    1. സുധിയെ വളരെ സന്തോഷം
      ഇപ്പൊ ബ്ലോഗ്ഗിലെ പുയ്യപ്ലയാ കേട്ടാ

      Delete
  2. മഴയുടെ വരവും തിരിച്ചുപോക്കും അസ്സലായി....
    അഥവാ... ഇനിയെങ്ങാനും ആ ചലിക്കാത്ത തീവണ്ടിയില്‍ പെയ്തുവീണ് അവിടത്തന്നെ പറ്റിപ്പിടിച്ച് ഒരു പൂപ്പലായ് മരിയ്ക്കാന്‍ വയ്യാഞ്ഞിട്ടാണോ മഴ പിന്നോട്ടെടുത്തത്???

    ReplyDelete
    Replies
    1. കല്ലോലിനി വളരെ സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു
      അതിലൊക്കെ ഉപരി സന്തോഷം പുതിയ വിശേഷങ്ങൾ അറിഞ്ഞതിൽ
      സ്നേഹപൂർവ്വം നന്ദി

      Delete
  3. ചതുരത്തിലൊരു ചക്രം ചാതുര്യത്തോടെ ഉരുളുന്നുണ്ടല്ലോ കവിതയിലുടനീളം

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഒത്തിരി സന്തോഷം സ്നേഹം അജിത്‌ ഭായ് യുടെ വായന ഉണ്ടെങ്കിൽ അത് സ്പെഷ്യൽ ആണ്
      വളരെ നന്ദി

      Delete
  4. വെറും ബോഗികളിൽ അടക്കപ്പെട്ട ജീവിതം
    അറ്റങ്ങളില്ലാത്ത പാളങ്ങളിലൂടെ ഊരൂണ്ടുരുണ്ട് പോകുന്ന കാഴ്ച്ച

    ReplyDelete
    Replies
    1. മുരളി ഭായ് സ്നേഹം നന്ദി ഒത്തിരി സന്തോഷം

      Delete
  5. മഴ നിറഞ്ഞു പെയ്യട്ടെ....... മനസ്സുരുകിയ വേനലിടങ്ങളില്‍....... സ്നേഹത്തോടെ...... ആശംസകൾ നേരുന്നു.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം