Skip to main content

ഒരു മഴ പിറകൊട്ടെടുത്തു തിരിച്ചു പോകുന്നു

ഞാനും
 പാളങ്ങളും
മാത്രമുള്ള ഒരു സ്റ്റേഷൻ

നില്ക്കുന്ന ഞാനേത്?
നീണ്ടുകിടക്കുന്ന  പാളമേത്    എന്ന്
 തിരിച്ചറിയുവാനാകാത്തത് പോലെ
മുന്നോട്ടു പോകുവാനാകാതെ
ഒരു തീവണ്ടി വന്നു  നിൽക്കുന്നു..

അതിനെ പച്ച നിറത്തിൽ
ജീവിതം എന്നാരോ വിളിക്കുന്നു

കിട്ടിയ ഓരോ അവസരങ്ങളിലും
തുറക്കുവാൻ പരാജയപ്പെട്ടത് കൊണ്ട്
 ജനാലകളായിപ്പോയ
പരശതം വാതിലുകൾ

 ചക്രങ്ങൾ  അല്ലാതെ
 ഒന്നും ചതുരത്തിൽ ഇല്ലാത്ത
 ബോഗ്ഗികൾ

ചക്രങ്ങൾ പോലും
അത്രമേൽ ചലിക്കുവാനാകാതെ
  നിന്നു പോയതിനാലാവണം
 ചതുരങ്ങളായി പോയത്

പ്രക്ഷേപണം ചെയ്യുന്നതിനിടയിൽ
 ചന്ദ്രനുമായുള്ള ബന്ധം നഷ്ടപെട്ട
നിലാവുണ്ടാക്കുന്ന
 രാത്രിയുടെ അരോചകമായ ഒച്ച

നനഞ്ഞ ശബ്ദങ്ങൾ നിലവിളിയായി
കിളിച്ചു പോകുമോ എന്ന പേടി
ഒരു ചീവിടൊച്ചയായി ഒതുക്കുന്ന ഇരുട്ട്

പാളങ്ങളിൽ നിന്ന് തെറിച്ച
 ചെളി പോലെ
ചക്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന  ഇരുട്ടിനെ പോലും
 പലപ്പോഴും കബളിപ്പിക്കുന്ന
തിളക്കം

ഇനി ചലിക്കുവാനിടയില്ലാത്ത തീവണ്ടിയെ
 ഒരു നൂലുണ്ടയായി ചുരുട്ടി
അതിന്റെ ലക്ഷ്യത്തിലേയ്ക്ക്
എറിഞ്ഞു കളയുന്നതിനെ  കുറിച്ച്
ആലോചിക്കുന്നതിനിടയിൽ

ആർത്തലച്ചു അത്രയും  ശക്തിയായി പെയ്തു വന്ന
ഒരു മഴ
പെയ്യുന്ന ശബ്ദം പാടെ  കുറച്ചു
ഒരു  തീവണ്ടിയുടെ ശബ്ദമുണ്ടാക്കി
പ്രത്യാശയിലേക്ക് ഒരു പുതിയപാത
  എന്ന പോലെ
ഒന്ന് നിർത്തി
 പിറകൊട്ടെടുത്തു,
 തിരിച്ചുപോകുന്നു! 

Comments

  1. ഉയ്യോ!!!!

    മഴ
    പുറകോട്ടെടുത്ത്‌ തിരിച്ച്‌ പോകുന്നു...

    വയനയിൽ ഒരു ചിരി മൊട്ടിട്ടു.

    ReplyDelete
    Replies
    1. സുധിയെ വളരെ സന്തോഷം
      ഇപ്പൊ ബ്ലോഗ്ഗിലെ പുയ്യപ്ലയാ കേട്ടാ

      Delete
  2. മഴയുടെ വരവും തിരിച്ചുപോക്കും അസ്സലായി....
    അഥവാ... ഇനിയെങ്ങാനും ആ ചലിക്കാത്ത തീവണ്ടിയില്‍ പെയ്തുവീണ് അവിടത്തന്നെ പറ്റിപ്പിടിച്ച് ഒരു പൂപ്പലായ് മരിയ്ക്കാന്‍ വയ്യാഞ്ഞിട്ടാണോ മഴ പിന്നോട്ടെടുത്തത്???

    ReplyDelete
    Replies
    1. കല്ലോലിനി വളരെ സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു
      അതിലൊക്കെ ഉപരി സന്തോഷം പുതിയ വിശേഷങ്ങൾ അറിഞ്ഞതിൽ
      സ്നേഹപൂർവ്വം നന്ദി

      Delete
  3. ചതുരത്തിലൊരു ചക്രം ചാതുര്യത്തോടെ ഉരുളുന്നുണ്ടല്ലോ കവിതയിലുടനീളം

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഒത്തിരി സന്തോഷം സ്നേഹം അജിത്‌ ഭായ് യുടെ വായന ഉണ്ടെങ്കിൽ അത് സ്പെഷ്യൽ ആണ്
      വളരെ നന്ദി

      Delete
  4. വെറും ബോഗികളിൽ അടക്കപ്പെട്ട ജീവിതം
    അറ്റങ്ങളില്ലാത്ത പാളങ്ങളിലൂടെ ഊരൂണ്ടുരുണ്ട് പോകുന്ന കാഴ്ച്ച

    ReplyDelete
    Replies
    1. മുരളി ഭായ് സ്നേഹം നന്ദി ഒത്തിരി സന്തോഷം

      Delete
  5. മഴ നിറഞ്ഞു പെയ്യട്ടെ....... മനസ്സുരുകിയ വേനലിടങ്ങളില്‍....... സ്നേഹത്തോടെ...... ആശംസകൾ നേരുന്നു.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...