ഞാനും
പാളങ്ങളും
മാത്രമുള്ള ഒരു സ്റ്റേഷൻ
നില്ക്കുന്ന ഞാനേത്?
നീണ്ടുകിടക്കുന്ന പാളമേത് എന്ന്
തിരിച്ചറിയുവാനാകാത്തത് പോലെ
മുന്നോട്ടു പോകുവാനാകാതെ
ഒരു തീവണ്ടി വന്നു നിൽക്കുന്നു..
അതിനെ പച്ച നിറത്തിൽ
ജീവിതം എന്നാരോ വിളിക്കുന്നു
കിട്ടിയ ഓരോ അവസരങ്ങളിലും
തുറക്കുവാൻ പരാജയപ്പെട്ടത് കൊണ്ട്
ജനാലകളായിപ്പോയ
പരശതം വാതിലുകൾ
ചക്രങ്ങൾ അല്ലാതെ
ഒന്നും ചതുരത്തിൽ ഇല്ലാത്ത
ബോഗ്ഗികൾ
ചക്രങ്ങൾ പോലും
അത്രമേൽ ചലിക്കുവാനാകാതെ
നിന്നു പോയതിനാലാവണം
ചതുരങ്ങളായി പോയത്
പ്രക്ഷേപണം ചെയ്യുന്നതിനിടയിൽ
ചന്ദ്രനുമായുള്ള ബന്ധം നഷ്ടപെട്ട
നിലാവുണ്ടാക്കുന്ന
രാത്രിയുടെ അരോചകമായ ഒച്ച
നനഞ്ഞ ശബ്ദങ്ങൾ നിലവിളിയായി
കിളിച്ചു പോകുമോ എന്ന പേടി
ഒരു ചീവിടൊച്ചയായി ഒതുക്കുന്ന ഇരുട്ട്
പാളങ്ങളിൽ നിന്ന് തെറിച്ച
ചെളി പോലെ
ചക്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇരുട്ടിനെ പോലും
പലപ്പോഴും കബളിപ്പിക്കുന്ന
തിളക്കം
ഇനി ചലിക്കുവാനിടയില്ലാത്ത തീവണ്ടിയെ
ഒരു നൂലുണ്ടയായി ചുരുട്ടി
അതിന്റെ ലക്ഷ്യത്തിലേയ്ക്ക്
എറിഞ്ഞു കളയുന്നതിനെ കുറിച്ച്
ആലോചിക്കുന്നതിനിടയിൽ
ആർത്തലച്ചു അത്രയും ശക്തിയായി പെയ്തു വന്ന
ഒരു മഴ
പെയ്യുന്ന ശബ്ദം പാടെ കുറച്ചു
ഒരു തീവണ്ടിയുടെ ശബ്ദമുണ്ടാക്കി
പ്രത്യാശയിലേക്ക് ഒരു പുതിയപാത
എന്ന പോലെ
ഒന്ന് നിർത്തി
പിറകൊട്ടെടുത്തു,
തിരിച്ചുപോകുന്നു!
പാളങ്ങളും
മാത്രമുള്ള ഒരു സ്റ്റേഷൻ
നില്ക്കുന്ന ഞാനേത്?
നീണ്ടുകിടക്കുന്ന പാളമേത് എന്ന്
തിരിച്ചറിയുവാനാകാത്തത് പോലെ
മുന്നോട്ടു പോകുവാനാകാതെ
ഒരു തീവണ്ടി വന്നു നിൽക്കുന്നു..
അതിനെ പച്ച നിറത്തിൽ
ജീവിതം എന്നാരോ വിളിക്കുന്നു
കിട്ടിയ ഓരോ അവസരങ്ങളിലും
തുറക്കുവാൻ പരാജയപ്പെട്ടത് കൊണ്ട്
ജനാലകളായിപ്പോയ
പരശതം വാതിലുകൾ
ചക്രങ്ങൾ അല്ലാതെ
ഒന്നും ചതുരത്തിൽ ഇല്ലാത്ത
ബോഗ്ഗികൾ
ചക്രങ്ങൾ പോലും
അത്രമേൽ ചലിക്കുവാനാകാതെ
നിന്നു പോയതിനാലാവണം
ചതുരങ്ങളായി പോയത്
പ്രക്ഷേപണം ചെയ്യുന്നതിനിടയിൽ
ചന്ദ്രനുമായുള്ള ബന്ധം നഷ്ടപെട്ട
നിലാവുണ്ടാക്കുന്ന
രാത്രിയുടെ അരോചകമായ ഒച്ച
നനഞ്ഞ ശബ്ദങ്ങൾ നിലവിളിയായി
കിളിച്ചു പോകുമോ എന്ന പേടി
ഒരു ചീവിടൊച്ചയായി ഒതുക്കുന്ന ഇരുട്ട്
പാളങ്ങളിൽ നിന്ന് തെറിച്ച
ചെളി പോലെ
ചക്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇരുട്ടിനെ പോലും
പലപ്പോഴും കബളിപ്പിക്കുന്ന
തിളക്കം
ഇനി ചലിക്കുവാനിടയില്ലാത്ത തീവണ്ടിയെ
ഒരു നൂലുണ്ടയായി ചുരുട്ടി
അതിന്റെ ലക്ഷ്യത്തിലേയ്ക്ക്
എറിഞ്ഞു കളയുന്നതിനെ കുറിച്ച്
ആലോചിക്കുന്നതിനിടയിൽ
ആർത്തലച്ചു അത്രയും ശക്തിയായി പെയ്തു വന്ന
ഒരു മഴ
പെയ്യുന്ന ശബ്ദം പാടെ കുറച്ചു
ഒരു തീവണ്ടിയുടെ ശബ്ദമുണ്ടാക്കി
പ്രത്യാശയിലേക്ക് ഒരു പുതിയപാത
എന്ന പോലെ
ഒന്ന് നിർത്തി
പിറകൊട്ടെടുത്തു,
തിരിച്ചുപോകുന്നു!
ഉയ്യോ!!!!
ReplyDeleteമഴ
പുറകോട്ടെടുത്ത് തിരിച്ച് പോകുന്നു...
വയനയിൽ ഒരു ചിരി മൊട്ടിട്ടു.
സുധിയെ വളരെ സന്തോഷം
Deleteഇപ്പൊ ബ്ലോഗ്ഗിലെ പുയ്യപ്ലയാ കേട്ടാ
മഴയുടെ വരവും തിരിച്ചുപോക്കും അസ്സലായി....
ReplyDeleteഅഥവാ... ഇനിയെങ്ങാനും ആ ചലിക്കാത്ത തീവണ്ടിയില്‍ പെയ്തുവീണ് അവിടത്തന്നെ പറ്റിപ്പിടിച്ച് ഒരു പൂപ്പലായ് മരിയ്ക്കാന്‍ വയ്യാഞ്ഞിട്ടാണോ മഴ പിന്നോട്ടെടുത്തത്???
കല്ലോലിനി വളരെ സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു
Deleteഅതിലൊക്കെ ഉപരി സന്തോഷം പുതിയ വിശേഷങ്ങൾ അറിഞ്ഞതിൽ
സ്നേഹപൂർവ്വം നന്ദി
ചതുരത്തിലൊരു ചക്രം ചാതുര്യത്തോടെ ഉരുളുന്നുണ്ടല്ലോ കവിതയിലുടനീളം
ReplyDeleteഅജിത് ഭായ് ഒത്തിരി സന്തോഷം സ്നേഹം അജിത് ഭായ് യുടെ വായന ഉണ്ടെങ്കിൽ അത് സ്പെഷ്യൽ ആണ്
Deleteവളരെ നന്ദി
വെറും ബോഗികളിൽ അടക്കപ്പെട്ട ജീവിതം
ReplyDeleteഅറ്റങ്ങളില്ലാത്ത പാളങ്ങളിലൂടെ ഊരൂണ്ടുരുണ്ട് പോകുന്ന കാഴ്ച്ച
മുരളി ഭായ് സ്നേഹം നന്ദി ഒത്തിരി സന്തോഷം
Deleteമഴ നിറഞ്ഞു പെയ്യട്ടെ....... മനസ്സുരുകിയ വേനലിടങ്ങളില്‍....... സ്നേഹത്തോടെ...... ആശംസകൾ നേരുന്നു.....
ReplyDelete