Skip to main content

പ്രായോഗിക പ്രണയം അഥവാ മരണത്തിന്റെ പ്രിന്റ്‌ഔട്ട്‌

കിളികൾ മറക്കാതെ 
വിളിച്ചുണർത്തും വരെ നമുക്ക് 
സ്വപ്നമായി കിടന്നുറങ്ങാം 
ഉണർന്നാൽ 
നമുക്ക് നമ്മുടെ ഒറ്റ ചില്ലയിലെയ്ക്ക് 
മരംപോലും നമ്മുടെ മതം അറിയാതെ 
സമാധാനപരമായി പറന്നുയരാം

മരങ്ങളുടെ ഇലകളിൽ 
ഹരിതകം പുരട്ടി
മഴയിൽ കുളിച്ചു
വെയിലിന്റെ ലേപനംപുരട്ടി
രാത്രിയുടെ ഇരുണ്ട അഴുക്ക്
കഴുകി കളയാം

എന്നിട്ട് രണ്ടിന്റെ ഇരട്ടിപ്പിലെയ്ക്കും
പൂജ്യത്തിന്റെ ശൂന്യതയിലെയ്ക്കും
അനായാസേന കയറി ഇറങ്ങാവുന്ന
എണ്ണൽ സംഖ്യയായി
പ്രായോഗിക പ്രണയത്തിന്റെ
താഴെത്തട്ടിലെയ്ക്കിറങ്ങി
ഗാഡമായി ഒന്നാകാം

പിന്നെ പിരിഞ്ഞു
പുതുകോടി കൊണ്ട്
ശരീരം അളന്ന് തിട്ടപ്പെടുത്തി
ബ്രൈലി ലിപിയിൽ അടയാളപ്പെടുത്തി
അടുത്തുള്ള വൈദ്യുത ശ്മാശാനത്തിലെയ്ക്ക്
ഒരു ആഘാതമായി ചെന്ന്
ചാരത്തിൽ മരണത്തിന്റെ പ്രിന്റ്‌ഔട്ട്‌
സ്വയം എടുക്കും വരെ
സന്തോഷമായി മനുഷ്യരായി ജീവിച്ചിരിക്കാം

Comments

  1. അതിരുകളില്ലാത്ത കാവ്യഭാവനകൾ .....
    അസാധാരണമായ ബിംബകൽപ്പനകൾ ....

    ReplyDelete
  2. തികച്ചും പ്രായോഗികം!

    ReplyDelete
  3. സന്തോഷമായി മനുഷ്യരായി ജീവിച്ചിരിക്കാം...:)

    ReplyDelete
  4. രാത്രിയിലെ ഇരുണ്ട അഴുക്ക്..............................
    ആശംസകള്‍

    ReplyDelete
  5. നല്ല ചിന്ത ..നന്നായി എഴുതി ....!

    ReplyDelete
  6. നല്ല ഭാവന

    ReplyDelete
  7. എന്നിട്ട് രണ്ടിന്റെ ഇരട്ടിപ്പിലെയ്ക്കും
    പൂജ്യത്തിന്റെ ശൂന്യതയിലെയ്ക്കും
    അനായാസേന കയറി ഇറങ്ങാവുന്ന
    എണ്ണൽ സംഖ്യയായി
    പ്രായോഗിക പ്രണയത്തിന്റെ
    താഴെത്തട്ടിലെയ്ക്കിറങ്ങി
    ഗാഡമായി ഒന്നാകാം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...