Skip to main content

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു
ഒരു പരിചയം ഇല്ലാത്ത ഒരു മഴ
അയല്ക്കാരന്റെ പറമ്പിൽ നിന്ന്
പെയ്യുന്നുണ്ട്

അത് കണ്ടു
തുണി ഉണക്കുവാൻ
എന്ന വ്യാജേന
ഞാനോ മുറ്റത്തേക്കിറങ്ങുവാൻ
നോക്കുന്നുണ്ട്

വിരിയ്ക്കുവാൻ എങ്ങും
തുണി ഒന്നും കാണാതെ
ഉടുതുണിയുടുത്ത്
മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട്

അത് കണ്ടു അയൽക്കാരൻ 
മുണ്ട് മടക്കി കുത്തി
പുറത്തേക്കിറങ്ങി
വരുന്നുമുണ്ട്

മനോഹരമായി പെയ്യുന്ന
മഴയെ നോക്കാതെ ഉടുതുണി
കണ്ടു വിയർക്കുന്നുണ്ട്‌,

മഴ കണ്ടു നില്ക്കുന്ന
വരണ്ട തുണി കണ്ടാകണം
മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട്
അത് കണ്ടു
മഴ ഒന്ന് തോര്ത്താതെ  തോരാതെ
എങ്ങോട്ടോ കേറി മറയുന്നുണ്ട്‌

മഴ തോര്ന്നോ പുഴ പൂത്തോ
പാടം നനഞ്ഞോ
ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട്

അങ്ങിനെ ആരോ പാടി
ഉലഞ്ഞു നിൽക്കേ
ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ
മുറ്റത്തു വീണ വെയിലും തൂത്തുവാരി
 മൂളിപ്പാട്ട്മൂളി  തണലുമുണ്ട്

അടുത്ത പറമ്പിലെ
നനഞ്ഞ മരത്തിൽ
മരംകയറ്റം എഴുതി പഠിച്ചു
കണ്ടിട്ടും മിണ്ടാതെ
അണ്ണാനുമുണ്ട്‌

എന്നിട്ടും ഞാനോ
നല്ലൊരു അയൽക്കാരൻ
വെറുതെ ഓർത്തു യേശുവിനെ
യേശുവോ ഓർത്തുവോ
എന്നെ അപ്പോൾ
അറിയില്ല ഞാൻ വെറും
അയൽക്കാരൻ
ഓർത്തുവോ അയൽക്കാരൻ
എന്നെ അപ്പോൾ
അറിയില്ല ഞാൻ വെറും
അടിയാളൻ

അപ്പോൾ അയൽവക്കത്തുനിന്നും
ഒരു വറുത്ത മീൻ മണം
എന്റെ വീട്ടിലേയ്ക്ക്
അതിക്രമിച്ചു കയറി പോയി
എന്റെ വീട്ടിലെ കറുത്ത പൂച്ച
മീൻ വറുത്ത വീട്ടിലേയ്ക്ക് ഓടികയറി
അത് കഴിഞ്ഞു അടുത്ത വീട്ടിൽ
അത് വരെ കണ്ടിട്ടില്ലാത്ത
ചെറിയൊരു പരിഭവ ചുണ്ടെലി
മുഖം വീർപ്പിച്ചു വെറുതെ
കെറുവിച്ചങ്ങിറങ്ങി  പോയി

ഒരു നിഷ്കളങ്കമായ പുഞ്ചിരി കരിയില
അപ്പോൾ കാറ്റടിച്ചു
പടിക്കൽ വന്നെത്തി നോക്കി
പിന്നെ ആരോ വിളിച്ചപോലെ
പരിയമ്പുറത്തൂടെ   തിരിച്ചു പോയി

പിരിവുകാർ
ചിരിച്ചും പിരിച്ചും
കടന്നു പോയി

വേനലും  പതിയെ
കടന്നു വന്നു
ചൂടോടെ
വേനലിൽ ചുംബിച്ച
 പൂവാക
ചുണ്ടത്ത് തീ  ആളി
വാടി വീണു  

അറിയുന്നു ഞാൻ

വെള്ളം ചോദിച്ചു അയൽക്കാരൻ
ഏതു നിമിഷവും കടന്നുവരാം
കൂടെ പെയ്യാൻ ഭയക്കുന്ന  
ഒരു മഴക്കോളുമുണ്ടാകാം 

മുറ്റത്തു നില്പ്പുണ്ട്
ധാരാളം വെള്ളം അഴിച്ചിട്ടു
ഇത് വരെ  വെട്ടിയിട്ടില്ലാത്ത
ഒരു മഴ കാണാകിണർ  
ഒരു ഒരു മിഴിയാഴം കുഴിച്ച്
ഒരു താലികയറിട്ടു
പരിശീലിപ്പിക്കുന്നുണ്ട് ഞാൻ    
എന്റെ ഒറ്റ നോട്ടത്തിനു
വീട്ടിനകത്തേയ്ക്ക്
കയറി പോകാൻ! 

Comments

  1. ഗൃഹ പ്രവേശം ആഘോഷിക്കുന്ന അജിത്‌ ഭായ്ക്ക് ഈ കവിത സ്നേഹപൂർവ്വം സമർപ്പിക്കുന്നു

    ReplyDelete
  2. സമർപ്പണം ഉചിതമായി; ഭുവനവുമായി ബന്ധപ്പെട്ട ഭാവന നന്നായി.

    ReplyDelete
    Replies
    1. ഡോക്ടര വളരെ സന്തോഷം ഈ വായന സന്ദേശം സ്നേഹപൂർവ്വം

      Delete
  3. നന്നായിരിക്കുന്നു..

    ReplyDelete
    Replies
    1. നന്ദി അറിയിക്കുന്നു Habby സ്നേഹപൂർവ്വം

      Delete
  4. കവിതയുടെ മൊത്തത്തിലുള്ള ഭാവം, തിരഞ്ഞെടുത്ത ബിംബാത്മക കൽപ്പനകളുടെ ചാരുത എല്ലാം ആകർഷണീയം. ചൂടോടെ വേനലിനെ ചുംബിച്ച പൂവാക ചുണ്ടത്ത് തീ ആളി വാടി വീണു ..... ഇത് വരെ വെട്ടിയിട്ടില്ലാത്ത ഒരു മഴ കാണാകിണർ.... തുടങ്ങിയതൊക്കെ കവിത തുളുമ്പുന്ന മനോഹരമായ ഭാവകൽപ്പനകൾ .....

    എന്നാലും, ചിതറിത്തെറിച്ച വാങ്മയങ്ങളെ വ്യക്തതയുള്ള ഒരു അർത്ഥതലത്തിലേക്ക് വായിച്ചെടുക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു എന്നു പറഞ്ഞുകൊള്ളട്ടെ......

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ വളരെ നന്ദി പ്രകൃതിയെ സ്വാർത്ഥമായി സ്വന്തമാക്കുന്ന വൈരുധ്യം ആണ് വരച്ചിടാൻ ശ്രമിച്ചത്‌. വളരെ നന്ദി പ്രദീപ്‌ മാഷെ സ്നേഹപൂർവ്വം ഈ തുറന്ന വിലയിരുത്തലിനു

      Delete
  5. കുറെയായല്ലോ ബൈജു ഭായിയെക്കണ്ടിട്ട്. നാട്ടിൽ പോയിരുന്നോ?

    നല്ലൊരു കവിതയുമായി വീണ്ടും... ഇഷ്ടമായി ഈ കവിതയും. അജിത് സാറിനുള്ള ഡെഡിക്കേഷനും നന്നായി.



    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു പക്ഷെ എഴുത്ത് ഒന്ന് കുറച്ചു അതാ പറ്റിയത് വളരെ സന്തോഷം എന്നത്തേയും പോലെ ഈ വായനക്ക് അഭിപ്രായത്തിനു എനിക്ക് കിട്ടിയ ആദ്യ അഭിപ്രായം പോലെ ഊഷ്മളം
      നാളെ ഈ ബ്ലോഗ്ഗിനു ഒരു വയസ്സ് തികയുമ്പോൾ ആദ്യ അഭിപ്രായം ആ കുഞ്ഞുടുപ്പു പോലെ മനസ്സിൽ ഇട്ടിട്ടുണ്ട് സൂക്ഷിച്ചിട്ടുണ്ട് ആ സന്തോഷം ആഹ്ലാദം ഈ ബ്ലോഗ്‌ എടുത്തണിയുന്നു ഒരിക്കൽ കൂടി നന്ദി

      Delete
  6. ലളിതമാണ്. ഭംഗിയാണ് .
    കവിത ആയോണ്ട് എനിക്ക് അങ്ങിങ്ങും ഒക്കെയേ മനസ്സിലായുള്ളൂ.
    കവിത ധാരാളം ഞാന്‍ വായിക്കേണ്ടിയിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
    Replies
    1. റാംജി മാഷെ വളരെ സന്തോഷം ഓരോ വായനയും അഭിപ്രായവും സ്നേഹപൂർവ്വം

      Delete
  7. അജിത്തേട്ടന്‍റെ ഗൃഹപ്രവേശത്തിന്‍റെ ദിവസം
    ഐശ്വര്യമായ ഒരു മഴയുടെ അകമ്പടി ഞാനും നേരട്ടെ..!!

    രണ്ടുപേര്‍ക്കും ആശംസകള്‍....

    ReplyDelete
    Replies
    1. അലി ഭായ് തീര്ച്ചയായും അജിത്‌ ഭായ് ഇല്ലാതെ നമുക്ക് എന്ത് ആഘോഷം
      അലി ഭായിയുടെ സന്തോഷത്തിൽ ഈ വായനയിൽ അഭിപ്രായത്തിൽ ഞാനും പങ്കു ചേരുന്നു സ്നേഹപൂർവ്വം നന്ദിയും

      Delete
  8. മനോഹരമായ ബിംബകല്‍പനകളിലൂടെ പെയ്തിറങ്ങുന്ന നല്ലൊരു രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ ഒത്തിരി സന്തോഷം മനസ്സ് നിറയുന്ന നല്ല വരികൾ എഴുതാൻ പ്രചോദനം തരുന്ന ഓരോ വായനയും അതിനു കുറിച്ചിടുന്ന അനുഗ്രഹം പോലുള്ള അഭിപ്രായവും സ്നേഹപൂർവ്വം നന്ദി

      Delete
  9. നല്ലൊരു രചന.. വാക്കുകളില്‍ മനോഹരമായ ബിംബങ്ങള്‍ മനസ്സിലേക്ക് ഒഴുകിവരുന്നു ..ആശംസകള്‍

    ReplyDelete
    Replies
    1. മൊഹമ്മദ്‌ ഭായ് വളരെ സന്തോഷം സ്നേഹപൂർവ്വം നന്ദി ഈ വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  10. നല്ല വായനാനുഭവം മഴപോലെ
    കവിതയും പെയ്തിറങ്ങട്ടേ ...ആശംസകൾ ...

    ReplyDelete
    Replies
    1. സുലൈമാൻ ഭായ് വളരെ നന്ദി വായനയ്ക്ക് അഭിപ്രായത്തിനു താങ്കളുടെ ഓരോ ചിന്തയും അവ കുറിച്ചിടുന്ന കവിതകളും മനുഷ്യത്വത്തിന് മാനവികതയ്ക്ക് വളരെ സ്നേഹം ഇവിടെ കാണുമ്പോൾ സന്തോഷ പൂര്വം നന്ദി

      Delete
  11. മഴയുടെ രൂപഭാവങ്ങളില്‍ ഒരു
    പെണ്ണിന്നഴക്..rr

    ReplyDelete
    Replies
    1. റിഷ വളരെ നന്ദി നല്ല വാക്കുകൾക്ക് വായനയ്ക്ക് സന്തോഷപൂർവ്വം

      Delete
  12. പ്രകൃതിയുടെ സ്ഥായീഭാവമായ പ്രേമം അങ്ങനെ പൂത്തുലഞ്ഞു നില്ക്കുന്നതായി തോന്നുന്നു....

    ReplyDelete
    Replies
    1. അന്നൂസ് വളരെ സന്തോഷം കുറച്ചു മാറി നിന്ന് ബ്ലോഗ്ഗിൽ നിന്ന്. മറക്കാതെ ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്നതിന് വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി കൂടി അറിയിക്കുന്നു

      Delete
  13. സ്നേഹം മാത്രം മാഷെ :)
    പരിചയമില്ലാത്ത ഒരു മഴ!!! അജിത്തെട്ടന് വേണ്ടി ആകുമ്പോള്‍ ആ മഴയും മധുരിക്കുന്നു.... നന്ദി, ഈ വരികള്‍ കുറിച്ചതിന്!

    ReplyDelete
  14. ഒരു നിഷ്കളങ്കമായ പുഞ്ചിരി കരിയില
    അപ്പോൾ കാറ്റടിച്ചു
    പടിക്കൽ വന്നെത്തി നോക്കി
    പിന്നെ ആരോ വിളിച്ചപോലെ
    പരിയമ്പുറത്തൂടെ തിരിച്ചു പോയി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...