Skip to main content

Posts

കാലിലെ കുഞ്ഞുവിരൽക്കുരുവികൾ

ചുണ്ടുകളുടെ പാർക്കിൽ ഒരു ചുംബനം പിടിച്ചിട്ട് ചുണ്ടുകൾ ഇരുന്നിട്ട് പോകുമ്പോലെ കപ്പുകളുടെ ടാക്സി പിടിച്ച്  നമ്മൾ ഒരു ചായയിൽ ഇറങ്ങുന്നു ചൂടാവുമ്പോൾ ചായയുടെ നിറമുള്ള നമ്മുടെ ഉടലുകൾ നോട്ടങ്ങളുടെ ഊതിയാറിക്കലുകളിൽ നമ്മുടെ ചുണ്ടുകൾ പങ്കെടുക്കുന്നില്ല അവയ്ക്കിഷ്ടമുള്ള കാലുകൾ പിടിച്ചിട്ട്  അതിൽ കയറിയിരുന്ന്  നമ്മുടെ കുഞ്ഞുവിരലുകൾ അവയ്ക്കിഷ്ടമുള്ള കാലുകളിൽ കയറി തിരികേ മുട്ടിയുരുമി നടന്നുപോകുന്നു മുട്ടിയുരുമ്മുമ്പോൾ നമ്മുടെ കുഞ്ഞുവിരലുകൾ കുരുവിക്കുഞ്ഞുങ്ങളേ പ്പോലെ അവ നമ്മുടെ കാലുകളിൽ കൂടു കൂട്ടുന്നു ദൂരങ്ങൾ എടുത്തുവെക്കുന്നു അമ്മക്കുരുവികളേ പോലെ അവ നമ്മുടെ ചുണ്ടുകൾ  അവയുടെ തീ നിറമുള്ള വിശപ്പുകളിൽ പറന്നുപറ്റുമെന്ന് വിശ്വസിക്കുന്നു കാലങ്ങളുടെ കാലുകൾക്കരികിൽ കാത്തിരിക്കുന്നു കാലിലെ പൊന്മാൻ വിശപ്പുള്ള  നീലവിരൽ,  കിടക്കുമ്പോഴും അവ നമ്മുടെ നടപ്പുകൾ കൊത്തിത്തിന്നുന്നു സുഖം എന്ന് നമ്മൾ  മുഖത്ത് നോക്കി പറയാറില്ലേ? വിശേഷങ്ങൾക്ക്  മറുപടിയെന്നോണ്ണം ഒരു പക്ഷേ പ്രണയിക്കുന്നവരുടെ കാലിലെ വിരലുകൾ, എന്ന്  അപരിചിതമായ ഇടങ്ങളിലൂടെയുള്ള നമ്മുടെ നടത്തങ്ങൾ,  തിരിച്ചറിയും വ...

ഉടൽ കവിത എന്നിങ്ങനെ തീരുവകൾ

തീരുവ വർദ്ധിപ്പിച്ചുകഴിഞ്ഞതിനാൽ ആഭ്യന്തരവിപണിയിൽ  വിലയിടിഞ്ഞു നിൽക്കുന്ന എൻ്റെ കയറ്റുമതി ഉടൽ ഇനിയും ചുങ്കപ്പരിശോധന കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇന്നലെയിലേക്ക് ഇറക്കുമതി ചെയ്ത കെട്ടിക്കിടക്കും എൻ്റെ മറ്റൊരു ഉടൽ അതും അവിടെ നിൽക്കട്ടെ ഒന്നും ഇല്ലെങ്കിലും അതും എന്ന വാക്ക്  മറ്റൊന്ന് കൂടി ഉണ്ടെന്നുള്ള വിധത്തിൽ ധ്വനിപ്പിക്കുവാനെടുക്കാമല്ലോ ഇവയ്ക്കിടയിലാണ് എൻ്റെ   കടൽ വെള്ളത്തോളം പഴക്കമുള്ള ചുങ്കത്തോളം ഭാരമുള്ള കപ്പൽ ഒപ്പം ഭാഷയും കവിതയും പഴക്കമുള്ള നിശബ്ദത ഒരിക്കലും നിസ്സഹായതയാവുന്നില്ല ചരക്ക് കടന്ന വാക്ക്  ഒരിക്കലും കവിതയിൽ ചുങ്കത്തിലേക്ക് പുതുക്കപ്പെടുന്നില്ല കടൽ, ജലം പുതുക്കുന്നു കപ്പൽ, വാക്ക് കടന്ന് ചരക്ക് ചുമന്ന് കടത്തുന്നു കടന്നുവന്നു കൊണ്ടിരിക്കുന്ന കപ്പൽ കടലിൻ്റെ താളുകൾ മറിക്കുന്നുണ്ട് ഒരു കപ്പലപകടം കൊണ്ട് വേനൽ സൃഷ്ടിക്കുവാനാകില്ലെന്ന് കപ്പിത്താനറിയാം നാവിൻ തുമ്പിലെ ഉപ്പ് കടൽക്കാറ്റിനോട് ഇടകലരുകയും ചുങ്കത്തിനോട് ഒത്തുതീർപ്പ് നടത്തുകയും ചെയ്യുന്നിടത്ത് മേഘങ്ങളിൽ ചെന്ന് തട്ടിത്തകരും ആകാശം പഴയകാല കാറ്റുപായകൾ ഉള്ള നൗകകളിൽ നിന്ന് ഒരുപാട് മാറി അകലെയാണ് നമ്മൾ ഇപ്പോൾ കവിതയി...

ചൂണ്ടുവിരലിനരികിലെ പകൽ

അനുഗമിക്കുന്നവരുടെ പകൽ അനുഗമിക്കലുകൾ ഇട്ട് വെക്കുന്ന ഇടം എന്നിങ്ങനെ മനുഷ്യരെ മടങ്ങിപ്പോക്കുകൾ കൊണ്ട് നിർമ്മിക്കുന്നു പിന്നാലെ എന്ന വാക്കിലേക്ക് കാല് നീട്ടി ഞാനിരിക്കുന്നു നീളൻനിഴൽ കഴിഞ്ഞ് ശ്വാസത്തിൻ്റെ ഫ്ലവർവേസ് ഇരിക്കുന്നവരുടെ ഫ്ലവർവേസുകൾ എനിക്കരികിൽ നടക്കുന്നവരുടെ ഫ്ലവർവേസുകൾ എനിക്ക് മുന്നിൽ കുരുവികൾ അവരെ പിൻഭാഗം കൊണ്ട് അനുഗമിക്കുന്നു മൊട്ടുകളിൽ, വസന്തം കടത്തും പൂക്കൾ വിരിയിച്ചെടുക്കുവാൻ മഞ്ഞുകളുടെ മൊട്ടുകൾ നാളെയെന്ന വാക്ക് ഇപ്പോൾ അവൾക്കരികിൽ ഇനിയും  ഒരു ഋതുവും ഒപ്പുവെക്കാത്ത, ഋതുക്കളുടെ  അറ്റൻഡെൻസ് രജിസ്റ്റർ എന്നവൾ ഒപ്പിടാതെ മടങ്ങിപ്പോകുന്ന ഒരു ഋതുവിനേ അവൾ  ഒളിഞ്ഞുനോക്കുന്നു പ്രഭാതങ്ങളെ ഫ്രൈയിം ചെയ്ത് വെയ്ക്കുന്നു പ്രഭാതത്തിലേക്കുള്ള വഴി എന്നെഴുതിയ ഒരു മരപ്പലക, ചൂണ്ടുവിരലിന് സമീപം സൂര്യനാകുന്നു.

ആകാശം ശൂന്യതയെ അരികിൽ കിടത്തി

1 ഒരു കൂക്കിൻ്റെ അറ്റത്ത് ചെന്ന് ഒളിച്ചിരിക്കും കിളി ഒരു പക്ഷേ കൂവലുകൾ വാരിവലിച്ചിട്ട് കൂക്കുകൾ ചരിയുന്നു കക്കുകൾ പോലെ  കൂക്കുകൾ നിലത്തിട്ട്,  കിളി അതിന്നിടയിലൂടെ കൊന്തുന്നു നീന്തുന്ന വെയിൽ പാതി ചരിയുന്നു ചരിഞ്ഞ സൂര്യൻ പാതി വെയിൽ കുരുവിയിൽ, എടുത്തു വെക്കുന്നു പാതി വെയിൽ ചരിയുന്നു ചരിഞ്ഞ വെയിലിലൂടെ  നിലത്തേക്ക് ഊർന്ന് നിരങ്ങി  ഇഴഞ്ഞുവരും കുട്ടിയാവും സൂര്യൻ കൂവൽ ചരിച്ചിട്ട്,  ഇനിയും പെയ്യാവെയിൽ കിളിയെ എടുക്കുന്നു ചില്ലയിൽ വെക്കുന്നു ആകാശത്തിൻ്റെ പീള എൻ്റെ കണ്ണിൽ ഇമകളുടെ കരു നീക്കിവെച്ച് കൃഷ്ണമണികൾ  ചെസ് കളിക്കുവാനിരിക്കും വൈകുന്നേരം കണ്ണുകളുടെ കരു, ചരിച്ചിട്ടുണ്ടാവണം കാക്കകളും അന്ന്, എപ്പോഴെങ്കിലും മൈനകൾ അപ്പോഴും  തവിട്ടുനിറത്തിൽ, തവിട്ടുനിറത്തിൻ്റെ പട്ടണങ്ങളിൽ ഇരുട്ട് മറ്റൊരു മനുഷ്യൻ ഞാൻ ഇരുട്ടുന്നു എൻ്റെ വിരൽ ഇരുട്ടുന്നു തവിട്ട് നിറമുള്ള ഇരുട്ട് ഇരുട്ടിനെ സുഖിപ്പിക്കുവാൻ നീല കലർത്തുന്നു നീലയെ നാലായി വിഭജിച്ച് നാലാമത്തെ നീലയേ നീലയിൽ നിന്നും ഇരുട്ട് പുറത്താക്കുന്നു ഇരുട്ടിനെ വെളുപ്പിച്ച് വെള്ള പുതപ്പിച്ച് ഇരുട്ടിനെ പുറത്താക്കുന്നത് പോലെ സ്വാഭാവികം കാത് മ...

അസ്തമയത്തിൻ്റെ രഥങ്ങളിൽ കർണ്ണൻ, കവിത എന്നിങ്ങനെ

ഒരു രഥമല്ല ക്ഷമ എന്നാലും ക്ഷമ പോലെ ഉപമയുടെ രഥത്തിൽ വന്നിറക്കുന്ന സമയമുണ്ടാവണം  അപ്പോൾ ചക്രം പോലെ താണുപോയേക്കാവുന്ന ഭാഷ അത് ഉയർത്തുവാനുള്ള കവിതയുടെ  ശ്രമങ്ങൾ ചക്രങ്ങൾ ഉപമകൾ അല്ല അത് രൂപകങ്ങളിൽ ഉരുളുന്നില്ല വാക്കുകളിൽ ഉറയ്ക്കുന്നില്ല അലങ്കാരങ്ങൾ കൊടികളല്ല കൊടിക്കൂറകൾ പോലെ അവ കവിതക്ക് മുകളിൽ പാറുന്നില്ല വേനൽ തീർത്ഥങ്ങൾ അനന്തതയുടെ പദാർത്ഥവൽക്കരണം വിഷാദത്തിൻ്റെ രഥം പുതയും അസ്തമയം ഓരോ വൈകുന്നേരവും ചക്രങ്ങൾ എൻ്റെ കവിത അത് ഉയർത്തുവാൻ ശ്രമിക്കുന്ന അനാഥത്ത്വത്തിൻ്റെ കർണ്ണനാവുന്നു

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...