കാട്ടുതീ കഴിഞ്ഞ് കാട് കനലുകൾ എടുത്ത് വെച്ച് മൃഗങ്ങളാക്കുന്നത് പോലെ കഴിയാത്ത, കെടാത്ത കാട്ടുതീകളുടെ ആരവം ഭാഷ എടുത്തുവെച്ച് കവിതകളാക്കും വിധം കാലിലെ കെടുത്തുവിത്തുകൾ അതിലെ കെടാത്ത നടത്തങ്ങൾ ഓരോ ചുവടുകളിലേക്കും ആളിക്കത്തും നൃത്തങ്ങൾ ഒരു നായാടിയുടെ കാലടികളും നാടോടിയുടെ പഴയ ഉടലുമുള്ള പുനരുജ്ജീവിപ്പിക്കുവാൻ കഴിയാത്ത വിധം ഏതുനിമിഷവും വംശനാശം വന്നുപോയേക്കാവുന്ന മനുഷ്യനാവുന്നു പ്രണയിച്ചു തീരാത്ത ഭാഷക്കരികിൽ ഞാനും എൻ്റെ വാക്കും വാക്കിന്നരികിലെ കെടുത്തുജലം അതിനെ ഓമനയെന്നോണ്ണം നക്കിതുടച്ച് അതിൽ ഒഴുകിനടക്കും മൃഗനാവുകൾ കെട്ടിക്കിടക്കും ഭാഷയിൽ നിന്നും ഒഴുക്ക് ജലത്തിൽ നിന്നും ദാഹത്തെ എടുത്തു വളർത്തും വാക്കിൻ്റെ ഓമനമൃഗങ്ങൾ നാലായിരം നാവുകൾക്കും നിലാവുകൾക്കും ഒറ്റക്കാട് പൗർണ്ണമി ഒരു മൃഗമാവുന്ന രാത്രിയിൽ വേട്ടയ്ക്കരികിൽ വായിലെ നാവുമൃഗങ്ങൾ അവ വേട്ടയാടും വാക്കുകൾ അതിനെ അതേ കാടിനെ ചന്ദ്രനെന്ന് വിളി ചന്ദ്രനെന്ന് വിളി എന്ന് കാതിൻ്റെ കാട് കടന്ന് പോകും എൻ്റെ പാട്ടുമൃഗങ്ങൾ ഈയത്തിൻ്റെ ശബ്ദവും വേദത്തിൻ്റെ നിശ്ശബ്ദതയും കടന്നുപോയ കാതാണ് അഹിംസ ഒരിടമാവുകയായിരുന്നു ബുദ്ധനെന്നും ഗാന്ധിയെന്നും ഒഴുകാത്ത ച...
നിശ്വാസം
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...