Skip to main content

Posts

കാട്ടുതീ കഴിഞ്ഞ് കാട്

കാട്ടുതീ കഴിഞ്ഞ് കാട് കനലുകൾ എടുത്ത് വെച്ച് മൃഗങ്ങളാക്കുന്നത് പോലെ കഴിയാത്ത, കെടാത്ത കാട്ടുതീകളുടെ ആരവം ഭാഷ എടുത്തുവെച്ച് കവിതകളാക്കും വിധം കാലിലെ കെടുത്തുവിത്തുകൾ അതിലെ കെടാത്ത നടത്തങ്ങൾ ഓരോ ചുവടുകളിലേക്കും ആളിക്കത്തും നൃത്തങ്ങൾ ഒരു നായാടിയുടെ കാലടികളും നാടോടിയുടെ പഴയ ഉടലുമുള്ള പുനരുജ്ജീവിപ്പിക്കുവാൻ  കഴിയാത്ത വിധം  ഏതുനിമിഷവും വംശനാശം വന്നുപോയേക്കാവുന്ന മനുഷ്യനാവുന്നു പ്രണയിച്ചു തീരാത്ത ഭാഷക്കരികിൽ ഞാനും എൻ്റെ വാക്കും വാക്കിന്നരികിലെ കെടുത്തുജലം അതിനെ ഓമനയെന്നോണ്ണം നക്കിതുടച്ച് അതിൽ ഒഴുകിനടക്കും മൃഗനാവുകൾ കെട്ടിക്കിടക്കും ഭാഷയിൽ നിന്നും ഒഴുക്ക് ജലത്തിൽ നിന്നും ദാഹത്തെ എടുത്തു വളർത്തും വാക്കിൻ്റെ ഓമനമൃഗങ്ങൾ നാലായിരം നാവുകൾക്കും നിലാവുകൾക്കും ഒറ്റക്കാട് പൗർണ്ണമി ഒരു മൃഗമാവുന്ന രാത്രിയിൽ വേട്ടയ്ക്കരികിൽ വായിലെ നാവുമൃഗങ്ങൾ അവ വേട്ടയാടും വാക്കുകൾ അതിനെ  അതേ കാടിനെ ചന്ദ്രനെന്ന് വിളി ചന്ദ്രനെന്ന് വിളി എന്ന് കാതിൻ്റെ കാട് കടന്ന് പോകും എൻ്റെ പാട്ടുമൃഗങ്ങൾ ഈയത്തിൻ്റെ ശബ്ദവും വേദത്തിൻ്റെ നിശ്ശബ്ദതയും കടന്നുപോയ കാതാണ് അഹിംസ ഒരിടമാവുകയായിരുന്നു ബുദ്ധനെന്നും ഗാന്ധിയെന്നും ഒഴുകാത്ത ച...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

എനിക്ക്

ഇലകളേ നിർദ്ദേശിക്കുന്നു ശലഭങ്ങൾക്ക് മുൻഗണന എന്നൊരു ആശയം നൽകുന്നു  പിന്നെയത് ആകാശമായതാവണം ഒരു ഔദാര്യമെന്ന നിലയിൽ ഒരാൾക്ക് പാകമായ ശൈത്യം മറ്റൊരാൾക്ക് പാകമായ ഏകാന്തത എന്നൊക്കെയുണ്ടാവണം എൻ്റെ അപകർഷതാബോധമാണ് ഏറ്റവും ഉദാത്തം എന്ന് കരുതിയിരുന്നു ഗൗനിക്കുന്നതേയില്ല മേഘങ്ങളെ ആരും മിണ്ടുന്നേയില്ല പക്ഷികളേ ക്കുറിച്ച്  പക്ഷികൾ മിണ്ടുന്നു എന്ന  ആഖ്യാനം ചമച്ച് അതും പക്ഷികൾ  പുരാതന കാലം മുതൽ മിണ്ടിയിരുന്നു, എന്ന് കണ്ടുപിടിച്ച മാതിരി നുണപ്രചരണങ്ങൾ നടത്തുന്നു വന്ന് വന്ന് ഒന്ന് മിണ്ടിയാൽ നുണയായിട്ടുണ്ട് പക്ഷികൾ എൻ്റെ പക്ഷികൾ അവയുടെ നിശ്ശബ്ദതകൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു ഒരാൾ വൈകുമ്പോൾ വീടിൻ്റെ ചവിട്ടുപടികൾ ചെയ്യുന്നതെല്ലാം ഇനി ഉണ്ടാവുമോ ചവിട്ടുപടികൾ ഉടച്ച് കളഞ്ഞ വീടുകൾ ഇനി ഉണ്ടാകുമോ ആർക്കും പാകമാകാത്ത വിഷാദം എന്ന ഒന്ന് ഒരു പക്ഷിക്കും പാകമാകാത്ത കൂട് നീല നിറമാണ് ചുറ്റും ആകാശത്തെ വകഞ്ഞുമാറ്റുന്നു ഇളംനീല നിറത്തേ അഭിമുഖം ചെയ്യുന്നു ഇനി തുമ്പികളുമായി മാത്രം അനുവദിക്കപ്പെടും അഭിമുഖങ്ങളിൽ ദൈവം വലിച്ചിടുന്ന  കസേരകളാവുമോ വിഷാദം? ഇനിയുള്ളത് ദൈവമില്ലാത്ത ഒരാൾ  എന്ന സത്യവാങ് മൂലം എനിക്ക്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഉള്ളടക്കത്തിൽ

തണലിൽ തണലിൻ്റെ ശാന്ത രക്തമൊഴുകും എൻ്റെ ഉടലിൽ ഓരോ ഇലകളേയും ബഹുമാനിക്കും മാനത്തിനും ചോട്ടിൽ ഒരു തീയതി ചിന്തിക്കുന്നത് പോലെ ഒരു കൂട്ടം മീനുകൾ ചിന്തിക്കുന്നത് പോലെ ചിന്തിക്കാമെങ്കിലും ഉള്ളടക്കത്തിൽ ജലം ചിന്തിക്കുന്നുന്നത് പോലെ മാത്രം ചിന്തിക്കുന്നു അരികുകൾ കൊണ്ട് ഒരു പുഴയല്ല  എന്നിട്ടും അതിൻ്റെ തീരം പുഴപോലെ ഉപയോഗിക്കുന്ന ഒരാൾ എന്ന് ചുരുക്കാമെങ്കിൽ എത്ര കൂട്ടിയാലും കുറച്ചാലും കിട്ടുന്ന  ഉടലെന്ന സംഖ്യ ഭാഷയെന്ന അതിൻ്റെ പ്രായം ഒരു വാക്കിൻ്റെ ചോട്ടിലിരിക്കുന്നു  അതിനോളം തണല് പച്ചകുത്തലിൻ്റെ വിത്ത് എന്നിട്ടും  ഇല്ല എന്ന വാക്ക് പൊള്ളിക്കുമ്പോഴൊക്കെ ഞാൻ കവിതയിൽ,  പച്ചകുത്തുന്ന ഭാഷയിൽ, വിളിച്ചുചോദിക്കുന്നു വേനൽക്കാല സൂര്യൻ്റെ ടാറ്റുവുണ്ടോ?