Skip to main content

കളഞ്ഞുപോയതിന്റെ കൊത്തുപണി

ചിപ്പിയിലേത് പോലെ
കക്കയിലേത് പോലെ
കടലിന്റെ കര വലിച്ചിഴച്ചുകൊണ്ടുവരുന്നു
അവിടെ കിടക്കുന്നു
ഒരു പക്ഷേ കടലിനോടൊപ്പം

അടപ്പ് പോലെ
കക്ക പോലെ, ചിപ്പി പോലെ
കാല് കൊണ്ട് 
തട്ടിത്തെറിപ്പിക്കാവുന്ന വിധം
ഭൂമിയ്ക്ക് കളഞ്ഞുകിട്ടിയതാവണം
ഭ്രമണം

സോഡാക്കുപ്പിയുടെ അടപ്പ്പോലെ
അതിന് ചുറ്റും കുത്തിയിരുന്ന് 
അരികുവത്ക്കരണത്തിന്റെ
കൊത്തുപണികൾ ചെയ്യുന്നു ഭൂമി
ഒരു പക്ഷേ സമയം കൊടുത്ത്.

ആകാശം കളഞ്ഞുപോയാൽ പക്ഷി
ഏകാന്തത കളഞ്ഞുപോയാൽ മനുഷ്യൻ
ഭ്രമണം കളഞ്ഞുപോയാൽ ഭൂമി
പ്രണയം കളഞ്ഞുപോയാൽ മാത്രം
നീ ചെയ്യുന്നതെന്തും 
ഒരു പക്ഷേ
മരണം കളഞ്ഞുപോയ ഞാനാകും വിധം.

ഭ്രമണം ഒരു ജ്യൂസാവുകയും
പ്രണയം ഭൂമിയുടെ സ്ട്രോയാവുകയും ചെയ്താൽ
ജീവിതം വലിച്ചുകുടിച്ചേക്കാവുന്നതെന്തും

ആകാശത്തിന്റെ ജ്യൂസ് പക്ഷി

തണുപ്പിച്ച ഏകാന്തതയ്ക്ക്
മുമ്പിലിരിയ്ക്കുന്നു
ഏകാന്തത ജ്യൂസല്ല 
ഏകാന്തതയുടെ ജ്യൂസാവുന്നില്ല മനുഷ്യനും

ഒഴിഞ്ഞകാൻ പോലെയോ
സോഡാക്കുപ്പിയുടെ അടപ്പ് പോലെയോ
കളഞ്ഞുപോകുന്നതിന്റെ ആകസ്മികത
എടുത്തുവെയ്ക്കുന്ന,
നിലത്തുകിടക്കുന്ന ഓരോ വസ്തുവും
ചവിട്ടിത്തെറിപ്പിയ്ക്കാവുന്ന വിധം
കൊണ്ടുനടക്കുന്ന
ഒരു നിസ്സഹായതയുണ്ട്

കളഞ്ഞു എന്നതിന്റെ തൂവലുള്ള പക്ഷി
ചവിട്ടിത്തെറിപ്പിയ്ക്കാവുന്ന
ആകസ്മികയതയാണ് ആകാശമെങ്കിൽ
പലവട്ടം
ചവിട്ടിത്തെറിപ്പിട്ടുണ്ടാവണം
ഏകാന്തത

കാണാം
മേഘത്തിന്റെ ഭാരമില്ലായ്മയോടൊപ്പം
മേഘത്തിന് ചുറ്റും
നീലനിറത്തിൽ ഇറങ്ങി
ചുറ്റളവിന്റെ കൊത്തുപണി ചെയ്യും
 ആകാശം
നിലാവിന് ചുറ്റും ചന്ദ്രൻ

പറക്കുന്നതിനിടയിൽ
പറക്കുന്നതിൽ നിന്നിറങ്ങി
നീലനിറത്തിന്റെ കൊത്തുപണി ചെയ്ത്
പറക്കലിൽ തിരിച്ചുകയറും പൊന്മാൻ 

പറക്കുന്നില്ല
പൊന്മാനാവുന്നില്ല
കളഞ്ഞുപോയതിന്റെ കൊത്തുപണിയാവണം

ഏകാന്തതയ്ക്ക് ചുറ്റും 
കൊത്തുപണി ചെയ്ത്
തിരിച്ചുകയറുവാൻ മറന്നുപോയവനാകുന്നു.

Comments

  1. പഴച്ചാറുപോലെ വലിച്ചു കുടിക്കാൻ പറ്റുന്ന വരികൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം