Skip to main content

ആരുടെ ബുക്ക് ഷെൽഫാണീ ചന്ദ്രക്കല

ഭംഗി ഒരു കലയിലെടുത്ത്
മാനത്ത് വെയ്ക്കും ചന്ദ്രൻ
മാനം ചുറ്റും കൂടി നിൽക്കുന്ന സ്വരമാവുന്നു

വൈകിവരും ചന്ദ്രൻ
ഒരു തവിമാനം കോരിവെയ്ക്കും
ശബ്ദം

എത്ര നക്ഷത്രങ്ങൾ എടുത്തുവെച്ചാലും
താണുതന്നെയിരിയ്ക്കും
ചന്ദ്രനിരിയ്ക്കും തട്ട്
ഇരുട്ടാവുന്നതാവണം പതിയേ

അർദ്ധനഗ്നത കൊണ്ട്
അരക്കെട്ടിന് മുകളിലേയ്ക്ക്
നിർമ്മിച്ച മീൻ
അതിന്റെ കുളിക്കടവാക്കിയിരിയ്ക്കുന്നു
ആരും അവകാശപ്പെടാനില്ലാത്ത 
എന്റെ ഉടൽ

നിന്റെ ഉടൽ
അതിന്റെ വന്യത
എന്റെ വളർത്തുമീനുള്ള ക്ഷണക്കത്ത്
അത് മറന്നുവെച്ചിടത്ത്
ഓഡിറ്റോറിയം എന്ന് പേരുള്ള നക്ഷത്രം

മുഖത്തോട് മുഖം നോക്കി
കല്യാണം കഴിക്കുവാൻ മറന്ന
രണ്ടുപേരിരിയ്ക്കുന്നു

മാനത്ത് മേളത്തിന്റെ മുല്ലപ്പൂക്കൾ
വിരലറ്റങ്ങളിൽ ഇറ്റുവീഴും തകിൽ
പൂവിടും നാദസ്വരം
ചന്ദ്രൻ മറവിയുടെ ക്ഷണക്കത്ത്

2

ഉടൽ നദിയുമായി കലർത്തുന്നു
ഒഴുക്കിന്റെ ചമയങ്ങളിടുന്നു
ബുക്ക് ഷെൽഫിൽ 
മീനുകൾ ജലജീവികൾ
പായലുകൾ

ഏതോ ഒരു ജീവിയുടെ ഓർമ്മയിൽ
ശലഭങ്ങളുടെ നദീതടസംസ്കാരത്തിൽ
നദിയുടെ വേഷം ചെയ്യാം 
എന്നേറ്റ
നാടകനടനായിരുന്നു

താളുകൾക്കിടയിൽ
വിരലുകൾക്കൊപ്പം
കുരുങ്ങിക്കിടക്കും ഓർമ്മ
എന്നോ വായിച്ചുനിർത്തിയതിൻ അടയാളം

മീനുകൾക്കുള്ള ക്ഷണക്കത്ത്
അരക്കെട്ടിന്റെ ഒന്നാം ചാരം
മാനത്തിനുള്ള ക്ഷണക്കത്ത്
അരക്കെട്ടിന്റെ രണ്ടാം ചാരം

അന്നന്നത്തെ വ്യവസ്ഥിതികളോട്
കലഹിയ്ക്കും തീ
അതിന്റെ എരിച്ചിൽ 
അന്നന്നത്തെ അതിന്റെ ആന്തൽ
അതിന്റെ ആളൽ
കത്തുന്നതിന്റെ മൂളൽ
അണയുന്നതിന്റെ കൊത്തുപണി
കത്തുന്നതിന്റെ ആവർത്തനങ്ങൾ
കെടുന്നതിന്റെ വിരസത

ചന്ദ്രൻ ഒരീണത്തിന്റെ ക്ഷണക്കത്ത്
കല അതിന്റെ ലിപി
തീയതി തരിശിട്ടത്
ജനാല ഒരു കടൽപ്പുറം
അതിന്നപ്പുറം അസ്തമയം
ഇവിടെ സൂര്യൻ,
അന്നന്നുള്ള ക്ഷണക്കത്തുകൾ 
തീ പിടിയ്ക്കും ഇടം

ആരുടെ ബുക്ക്ഷെൽഫാണീ ചന്ദ്രക്കല?

Comments

  1. പുഴയും മീനും ചന്ദ്രനും സൂര്യനുമെല്ലാം ബിംബങ്ങളായി മാറിമാറിവരുന്ന വരികൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...