Skip to main content

ആരുടെ ബുക്ക് ഷെൽഫാണീ ചന്ദ്രക്കല

ഭംഗി ഒരു കലയിലെടുത്ത്
മാനത്ത് വെയ്ക്കും ചന്ദ്രൻ
മാനം ചുറ്റും കൂടി നിൽക്കുന്ന സ്വരമാവുന്നു

വൈകിവരും ചന്ദ്രൻ
ഒരു തവിമാനം കോരിവെയ്ക്കും
ശബ്ദം

എത്ര നക്ഷത്രങ്ങൾ എടുത്തുവെച്ചാലും
താണുതന്നെയിരിയ്ക്കും
ചന്ദ്രനിരിയ്ക്കും തട്ട്
ഇരുട്ടാവുന്നതാവണം പതിയേ

അർദ്ധനഗ്നത കൊണ്ട്
അരക്കെട്ടിന് മുകളിലേയ്ക്ക്
നിർമ്മിച്ച മീൻ
അതിന്റെ കുളിക്കടവാക്കിയിരിയ്ക്കുന്നു
ആരും അവകാശപ്പെടാനില്ലാത്ത 
എന്റെ ഉടൽ

നിന്റെ ഉടൽ
അതിന്റെ വന്യത
എന്റെ വളർത്തുമീനുള്ള ക്ഷണക്കത്ത്
അത് മറന്നുവെച്ചിടത്ത്
ഓഡിറ്റോറിയം എന്ന് പേരുള്ള നക്ഷത്രം

മുഖത്തോട് മുഖം നോക്കി
കല്യാണം കഴിക്കുവാൻ മറന്ന
രണ്ടുപേരിരിയ്ക്കുന്നു

മാനത്ത് മേളത്തിന്റെ മുല്ലപ്പൂക്കൾ
വിരലറ്റങ്ങളിൽ ഇറ്റുവീഴും തകിൽ
പൂവിടും നാദസ്വരം
ചന്ദ്രൻ മറവിയുടെ ക്ഷണക്കത്ത്

2

ഉടൽ നദിയുമായി കലർത്തുന്നു
ഒഴുക്കിന്റെ ചമയങ്ങളിടുന്നു
ബുക്ക് ഷെൽഫിൽ 
മീനുകൾ ജലജീവികൾ
പായലുകൾ

ഏതോ ഒരു ജീവിയുടെ ഓർമ്മയിൽ
ശലഭങ്ങളുടെ നദീതടസംസ്കാരത്തിൽ
നദിയുടെ വേഷം ചെയ്യാം 
എന്നേറ്റ
നാടകനടനായിരുന്നു

താളുകൾക്കിടയിൽ
വിരലുകൾക്കൊപ്പം
കുരുങ്ങിക്കിടക്കും ഓർമ്മ
എന്നോ വായിച്ചുനിർത്തിയതിൻ അടയാളം

മീനുകൾക്കുള്ള ക്ഷണക്കത്ത്
അരക്കെട്ടിന്റെ ഒന്നാം ചാരം
മാനത്തിനുള്ള ക്ഷണക്കത്ത്
അരക്കെട്ടിന്റെ രണ്ടാം ചാരം

അന്നന്നത്തെ വ്യവസ്ഥിതികളോട്
കലഹിയ്ക്കും തീ
അതിന്റെ എരിച്ചിൽ 
അന്നന്നത്തെ അതിന്റെ ആന്തൽ
അതിന്റെ ആളൽ
കത്തുന്നതിന്റെ മൂളൽ
അണയുന്നതിന്റെ കൊത്തുപണി
കത്തുന്നതിന്റെ ആവർത്തനങ്ങൾ
കെടുന്നതിന്റെ വിരസത

ചന്ദ്രൻ ഒരീണത്തിന്റെ ക്ഷണക്കത്ത്
കല അതിന്റെ ലിപി
തീയതി തരിശിട്ടത്
ജനാല ഒരു കടൽപ്പുറം
അതിന്നപ്പുറം അസ്തമയം
ഇവിടെ സൂര്യൻ,
അന്നന്നുള്ള ക്ഷണക്കത്തുകൾ 
തീ പിടിയ്ക്കും ഇടം

ആരുടെ ബുക്ക്ഷെൽഫാണീ ചന്ദ്രക്കല?

Comments

  1. പുഴയും മീനും ചന്ദ്രനും സൂര്യനുമെല്ലാം ബിംബങ്ങളായി മാറിമാറിവരുന്ന വരികൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...