Skip to main content

നാടകവണ്ടി എന്ന നിലയിൽ കവിത

നാരങ്ങ 
ഉരുണ്ട ഒരു മത്സ്യമാവുകയും
മഞ്ഞ അതിന്റെ  കടലാവുകയും ചെയ്തു.
ഞാൻ സമീപനത്തിന്റെ അല്ലി
മഞ്ഞ കഴിഞ്ഞാൽ ഇറങ്ങേണ്ട നിറം

ഉപ്പ് ജലം എവിടെ കണ്ടാലും
ഇടപെടുന്ന കടലിന്റെ പ്രതിനിധി.

മാഞ്ചോട് ഒരു കാപ്പാടാവുകയും
മാമ്പഴ വാസ്കോഡിഗാമകൾ
വന്നിറങ്ങുകയും ചെയ്യുന്ന വിധം കാറ്റ് 
പറങ്കി കപ്പൽ കടലിൽ വെച്ചേ
പാടേ മറികടക്കുന്നു

കാൽ കുത്തുന്ന വിധം
മാങ്ങയുടെ ആകൃതിയിൽ കടൽ 
പകൽ അതിന്റെ മധുരം
തിരക്കില്ലാത്ത വിധം
തിരകൾ
അല്ലിയിലും കാണപ്പെട്ടു

നാരങ്ങാ മറുക് ചുട്ട ഇറച്ചി
നാലിമ വൈകുന്നേരങ്ങൾ
ഉടലിന്റെ അങ്ങാടി
എന്നിവയെല്ലാം കടന്നിരിയ്ക്കുന്നു

കടന്നുവരുന്തോറും
മരിച്ചുകിടക്കുവാൻ 
ഇഷ്ടപ്പെടുന്നവരായി കാണപ്പെട്ടു
മനുഷ്യർ
ജീവിച്ചിരിക്കുമ്പോൾ 
അവർ നിരന്തരം 
അപമാനിതരാവുന്നത് കണ്ടു

കാൽവിരലുകളുടെ
ആകൃതിയിൽ കാലുകൾക്കരികിൽ തുടർച്ചയായി എവിടെയും 
ഒഴുകിവന്നു ശവങ്ങൾ
കാലുകൾ കൊണ്ട് തട്ടിഒഴുക്കിമാറ്റി വിടുക മാത്രം ചെയ്തു
ഇടയ്ക്കിടെ കൂടെ ഒഴുകി

ഇതിനിടയിലെപ്പോഴോ
കുത്തി തുറന്ന്
ആരോ എടുത്തിരിയ്ക്കുന്നു
ഒഴുക്കിന്റെ ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള
മാമ്പഴമധുരം

മാമ്പഴമായിരുന്നു അന്തരീക്ഷത്തിലെ
ലോക്കർ
കുത്തിത്തുറന്നെടുത്തത്
മധുരമാവണം

അങ്ങോട്ടേയ്ക്ക് പുറപ്പെട്ടിട്ടുള്ള
മൂന്ന് അണ്ണാറക്കണ്ണൻമാരിൽ ഒരാളാകുന്നു
പണ്ടെന്നോ പുറത്തിറങ്ങിയ 
ഹിറ്റ് ചിത്രത്തിലെ
ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് പുറത്തേയ്ക്കിടുന്നു

അവിടേയും
ഒരന്വേഷണ ഉദ്യോഗസ്ഥനാവുന്നു
നിശ്ശബ്ദത

കടന്നുപോയി
ഒരു നാടകവണ്ടിയായി
മാമ്പഴം

മാവ് അതിന് മുകളിൽ കെട്ടിവെച്ച
നാടകസാമഗ്രികളായി കാണപ്പെട്ടു

നാരങ്ങകൾ എല്ലാം കാണികൾ

റാംജിറാവു സ്പീക്കിങ്
ജീവിത്തിൽ
ഒരു സിനിമല്ല
പോസ്റ്ററല്ല
ഇന്നേവരെ ഒരു പരസ്യവും
പതിയ്ക്കാത്ത മതിലുമല്ല
ജീവിതം അല്ലേയല്ല

ചുറ്റും എന്തൊക്കെ നടന്നാലെന്താ
തൊട്ടടുത്ത് നിന്ന്
കവിതയുടെ മോചനദ്രവ്യം
നിരന്തരം ആവശ്യപ്പെടുന്ന
ഒരു കൊള്ളക്കാരനാവുന്നു
ഭാഷ.

Comments

  1. ചുറ്റും എന്തൊക്കെ നടന്നാലെന്താ
    തൊട്ടടുത്ത് നിന്ന്
    കവിതയുടെ മോചനദ്രവ്യം
    നിരന്തരം ആവശ്യപ്പെടുന്ന
    ഒരു കൊള്ളക്കാരനാവുന്നു
    ഭാഷ..
    ആശംസകൾ

    ReplyDelete
  2. എന്തുട്ടായാലും കവിതയുടെ 
    മോചനദ്രവ്യം ആവശ്യപ്പെടുന്ന
    ഒരു കൊള്ളക്കാരനായി തീരുന്നല്ലോ ഭാഷ.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...