Skip to main content

നാടകവണ്ടി എന്ന നിലയിൽ കവിത

നാരങ്ങ 
ഉരുണ്ട ഒരു മത്സ്യമാവുകയും
മഞ്ഞ അതിന്റെ  കടലാവുകയും ചെയ്തു.
ഞാൻ സമീപനത്തിന്റെ അല്ലി
മഞ്ഞ കഴിഞ്ഞാൽ ഇറങ്ങേണ്ട നിറം

ഉപ്പ് ജലം എവിടെ കണ്ടാലും
ഇടപെടുന്ന കടലിന്റെ പ്രതിനിധി.

മാഞ്ചോട് ഒരു കാപ്പാടാവുകയും
മാമ്പഴ വാസ്കോഡിഗാമകൾ
വന്നിറങ്ങുകയും ചെയ്യുന്ന വിധം കാറ്റ് 
പറങ്കി കപ്പൽ കടലിൽ വെച്ചേ
പാടേ മറികടക്കുന്നു

കാൽ കുത്തുന്ന വിധം
മാങ്ങയുടെ ആകൃതിയിൽ കടൽ 
പകൽ അതിന്റെ മധുരം
തിരക്കില്ലാത്ത വിധം
തിരകൾ
അല്ലിയിലും കാണപ്പെട്ടു

നാരങ്ങാ മറുക് ചുട്ട ഇറച്ചി
നാലിമ വൈകുന്നേരങ്ങൾ
ഉടലിന്റെ അങ്ങാടി
എന്നിവയെല്ലാം കടന്നിരിയ്ക്കുന്നു

കടന്നുവരുന്തോറും
മരിച്ചുകിടക്കുവാൻ 
ഇഷ്ടപ്പെടുന്നവരായി കാണപ്പെട്ടു
മനുഷ്യർ
ജീവിച്ചിരിക്കുമ്പോൾ 
അവർ നിരന്തരം 
അപമാനിതരാവുന്നത് കണ്ടു

കാൽവിരലുകളുടെ
ആകൃതിയിൽ കാലുകൾക്കരികിൽ തുടർച്ചയായി എവിടെയും 
ഒഴുകിവന്നു ശവങ്ങൾ
കാലുകൾ കൊണ്ട് തട്ടിഒഴുക്കിമാറ്റി വിടുക മാത്രം ചെയ്തു
ഇടയ്ക്കിടെ കൂടെ ഒഴുകി

ഇതിനിടയിലെപ്പോഴോ
കുത്തി തുറന്ന്
ആരോ എടുത്തിരിയ്ക്കുന്നു
ഒഴുക്കിന്റെ ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള
മാമ്പഴമധുരം

മാമ്പഴമായിരുന്നു അന്തരീക്ഷത്തിലെ
ലോക്കർ
കുത്തിത്തുറന്നെടുത്തത്
മധുരമാവണം

അങ്ങോട്ടേയ്ക്ക് പുറപ്പെട്ടിട്ടുള്ള
മൂന്ന് അണ്ണാറക്കണ്ണൻമാരിൽ ഒരാളാകുന്നു
പണ്ടെന്നോ പുറത്തിറങ്ങിയ 
ഹിറ്റ് ചിത്രത്തിലെ
ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് പുറത്തേയ്ക്കിടുന്നു

അവിടേയും
ഒരന്വേഷണ ഉദ്യോഗസ്ഥനാവുന്നു
നിശ്ശബ്ദത

കടന്നുപോയി
ഒരു നാടകവണ്ടിയായി
മാമ്പഴം

മാവ് അതിന് മുകളിൽ കെട്ടിവെച്ച
നാടകസാമഗ്രികളായി കാണപ്പെട്ടു

നാരങ്ങകൾ എല്ലാം കാണികൾ

റാംജിറാവു സ്പീക്കിങ്
ജീവിത്തിൽ
ഒരു സിനിമല്ല
പോസ്റ്ററല്ല
ഇന്നേവരെ ഒരു പരസ്യവും
പതിയ്ക്കാത്ത മതിലുമല്ല
ജീവിതം അല്ലേയല്ല

ചുറ്റും എന്തൊക്കെ നടന്നാലെന്താ
തൊട്ടടുത്ത് നിന്ന്
കവിതയുടെ മോചനദ്രവ്യം
നിരന്തരം ആവശ്യപ്പെടുന്ന
ഒരു കൊള്ളക്കാരനാവുന്നു
ഭാഷ.

Comments

  1. ചുറ്റും എന്തൊക്കെ നടന്നാലെന്താ
    തൊട്ടടുത്ത് നിന്ന്
    കവിതയുടെ മോചനദ്രവ്യം
    നിരന്തരം ആവശ്യപ്പെടുന്ന
    ഒരു കൊള്ളക്കാരനാവുന്നു
    ഭാഷ..
    ആശംസകൾ

    ReplyDelete
  2. എന്തുട്ടായാലും കവിതയുടെ 
    മോചനദ്രവ്യം ആവശ്യപ്പെടുന്ന
    ഒരു കൊള്ളക്കാരനായി തീരുന്നല്ലോ ഭാഷ.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ