Skip to main content

ചാറ്റൽ നടത്തം

സഞ്ചരിയ്ക്കുകയായിരുന്നു
സഞ്ചാരത്തിന്റെ വ്യാകരണം വന്ന്
വാക്യം പരിശോധിച്ചു
വാചകം ശരിവെച്ചു.
നിശ്ചലമായി നിൽക്കുന്ന മരത്തിനെ കണ്ടു
ഇലയുടെ ആകൃതിയിൽ
നിശ്ചലത നിർത്തി
സഞ്ചാരത്തിന് പുറത്തിറങ്ങി

മരത്തിന്റെ നിശ്ചലതയെ
ബഹുമാനിക്കണമെന്ന്
തോന്നി

കൂടെ പറന്നു
ബഹുമാനത്തിന്റെ ചിറകുള്ള ശലഭം
അതിന് നിശ്ചലതയുടെ നിറമുണ്ടായി വന്നു

മുറിക്കപ്പെട്ടതിന് ശേഷവും
സ്ഥലവും കാലവും  ചേർന്ന്
മരത്തിന്റെ പ്രതിമ
മരം നിന്നിടത്ത് നിലനിർത്തുന്നുണ്ടെന്ന്
തോന്നി.

സ്വയം തോന്നലിന്റെ പ്രതിമയാവുകയായിരുന്നു

പന്നൽച്ചെടിയുടെ പച്ചയില ചേർന്ന പൗരാണികമായ
തണൽ പോലെ
ഉപമയുടെ പ്രതിമ
നിന്നിടത്തുനിന്നു ചലിച്ചു

സമാധിയായതിന് ശേഷം
എന്ന്
പൂമ്പാറ്റകളാൽ തിരുത്തപ്പെട്ട
ഇപ്പോൾ സഞ്ചാരികളുടെ വഴികാട്ടിയായി
ജോലി ചെയ്യുന്ന ശലഭം
പൂർത്തിയാകാത്ത വാചകത്തിൽ വന്നിരുന്നു.

വഴിയിൽ
മരണം ഉപേക്ഷിക്കും വിധം
ചുറ്റും കൂടിയ കാഴ്ച്ചകളുണ്ടായി
അതിന് അടിമയുമായി
പിന്നെ നടന്നു

മരം മുറിച്ചവർക്കുള്ള തണൽ
മരം മുറിയ്ക്കാത്തവർക്കുള്ള തണൽ
എന്ന് മുറിച്ച മരത്തിന്റെ രണ്ടായി
പിളർന്ന ഒരു ചില്ലയുണ്ടായി.

അത് കാഴ്ച്ചകൾക്ക് ശേഷം
പ്രതിമകൾക്ക് വിധേയമായി
മുറിയ്ക്കപ്പെടാത്ത മരങ്ങൾക്ക് മാത്രമായി
പരിമിതപ്പെടുത്തുന്നു.

ചാറ്റൽ മഴയുടെ കാലടികൾ ഉള്ള മനുഷ്യനാവുന്നു

വേദനയുടെ ഏറ്റവും ചെറിയ തുട്ട്
പൊക്കിൽക്കൊടിയുടെ തൂവലുള്ള കിളി
ചേക്കേറലിന്റെ കൂടുള്ള കിളിയോട്
ചോദിയ്ക്കുന്ന ചില്ല

ചോദ്യങ്ങളുടെ ഒടിഞ്ഞ
ചുള്ളിക്കമ്പുകളുണ്ടായി

തന്നിലേയ്ക്ക് എന്ന്
ചുരുങ്ങുന്ന വേരുകൾ
ശിശിരകലയുള്ള ചന്ദ്രൻ
ഇലയുടെ ആകൃതിയിൽ കൊഴിയും
നിലാവ്

തുറക്കപ്പെട്ട
ഇന്നലെയുടെ ജാലകം
ഇന്നിലേയ്ക്ക് നോക്കി നിൽക്കും
കാഴ്ച്ചയുണ്ടായി കണ്ണിൽ

ചലിയ്ക്കുന്ന
പ്രതിബിംബങ്ങളുടെ ഇലയുള്ള
മരമാവുന്നു

ഇമകൾ കൊഴിഞ്ഞും
കുഞ്ഞുവിരലുകൾ മാത്രം പെയ്തും
ഒരു ചാറ്റൽ നടത്തം
പൂർത്തിയാക്കുന്നു.


Comments

  1. തുറക്കപ്പെട്ട
    ഇന്നലെയുടെ ജാലകം
    ഇന്നിലേയ്ക്ക് നോക്കി നിൽക്കും
    കാഴ്ച്ചയുണ്ടായി കണ്ണിൽ

    ചലിയ്ക്കുന്ന
    പ്രതിബിംബങ്ങളുടെ ഇലയുള്ള
    മരമാവുന്നു

    ReplyDelete
  2. ചലിയ്ക്കുന്ന
    പ്രതിബിംബങ്ങളുടെ ഇലയുള്ള
    മരമാവുന്നു
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...