Skip to main content

ചാറ്റൽ നടത്തം

സഞ്ചരിയ്ക്കുകയായിരുന്നു
സഞ്ചാരത്തിന്റെ വ്യാകരണം വന്ന്
വാക്യം പരിശോധിച്ചു
വാചകം ശരിവെച്ചു.
നിശ്ചലമായി നിൽക്കുന്ന മരത്തിനെ കണ്ടു
ഇലയുടെ ആകൃതിയിൽ
നിശ്ചലത നിർത്തി
സഞ്ചാരത്തിന് പുറത്തിറങ്ങി

മരത്തിന്റെ നിശ്ചലതയെ
ബഹുമാനിക്കണമെന്ന്
തോന്നി

കൂടെ പറന്നു
ബഹുമാനത്തിന്റെ ചിറകുള്ള ശലഭം
അതിന് നിശ്ചലതയുടെ നിറമുണ്ടായി വന്നു

മുറിക്കപ്പെട്ടതിന് ശേഷവും
സ്ഥലവും കാലവും  ചേർന്ന്
മരത്തിന്റെ പ്രതിമ
മരം നിന്നിടത്ത് നിലനിർത്തുന്നുണ്ടെന്ന്
തോന്നി.

സ്വയം തോന്നലിന്റെ പ്രതിമയാവുകയായിരുന്നു

പന്നൽച്ചെടിയുടെ പച്ചയില ചേർന്ന പൗരാണികമായ
തണൽ പോലെ
ഉപമയുടെ പ്രതിമ
നിന്നിടത്തുനിന്നു ചലിച്ചു

സമാധിയായതിന് ശേഷം
എന്ന്
പൂമ്പാറ്റകളാൽ തിരുത്തപ്പെട്ട
ഇപ്പോൾ സഞ്ചാരികളുടെ വഴികാട്ടിയായി
ജോലി ചെയ്യുന്ന ശലഭം
പൂർത്തിയാകാത്ത വാചകത്തിൽ വന്നിരുന്നു.

വഴിയിൽ
മരണം ഉപേക്ഷിക്കും വിധം
ചുറ്റും കൂടിയ കാഴ്ച്ചകളുണ്ടായി
അതിന് അടിമയുമായി
പിന്നെ നടന്നു

മരം മുറിച്ചവർക്കുള്ള തണൽ
മരം മുറിയ്ക്കാത്തവർക്കുള്ള തണൽ
എന്ന് മുറിച്ച മരത്തിന്റെ രണ്ടായി
പിളർന്ന ഒരു ചില്ലയുണ്ടായി.

അത് കാഴ്ച്ചകൾക്ക് ശേഷം
പ്രതിമകൾക്ക് വിധേയമായി
മുറിയ്ക്കപ്പെടാത്ത മരങ്ങൾക്ക് മാത്രമായി
പരിമിതപ്പെടുത്തുന്നു.

ചാറ്റൽ മഴയുടെ കാലടികൾ ഉള്ള മനുഷ്യനാവുന്നു

വേദനയുടെ ഏറ്റവും ചെറിയ തുട്ട്
പൊക്കിൽക്കൊടിയുടെ തൂവലുള്ള കിളി
ചേക്കേറലിന്റെ കൂടുള്ള കിളിയോട്
ചോദിയ്ക്കുന്ന ചില്ല

ചോദ്യങ്ങളുടെ ഒടിഞ്ഞ
ചുള്ളിക്കമ്പുകളുണ്ടായി

തന്നിലേയ്ക്ക് എന്ന്
ചുരുങ്ങുന്ന വേരുകൾ
ശിശിരകലയുള്ള ചന്ദ്രൻ
ഇലയുടെ ആകൃതിയിൽ കൊഴിയും
നിലാവ്

തുറക്കപ്പെട്ട
ഇന്നലെയുടെ ജാലകം
ഇന്നിലേയ്ക്ക് നോക്കി നിൽക്കും
കാഴ്ച്ചയുണ്ടായി കണ്ണിൽ

ചലിയ്ക്കുന്ന
പ്രതിബിംബങ്ങളുടെ ഇലയുള്ള
മരമാവുന്നു

ഇമകൾ കൊഴിഞ്ഞും
കുഞ്ഞുവിരലുകൾ മാത്രം പെയ്തും
ഒരു ചാറ്റൽ നടത്തം
പൂർത്തിയാക്കുന്നു.


Comments

  1. തുറക്കപ്പെട്ട
    ഇന്നലെയുടെ ജാലകം
    ഇന്നിലേയ്ക്ക് നോക്കി നിൽക്കും
    കാഴ്ച്ചയുണ്ടായി കണ്ണിൽ

    ചലിയ്ക്കുന്ന
    പ്രതിബിംബങ്ങളുടെ ഇലയുള്ള
    മരമാവുന്നു

    ReplyDelete
  2. ചലിയ്ക്കുന്ന
    പ്രതിബിംബങ്ങളുടെ ഇലയുള്ള
    മരമാവുന്നു
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന