ഒരിക്കൽ നമ്മൾ
ഒരു കുടയുടെ ഇരുവശത്തൊഴുകിയിരുന്ന
ഉടലുകൾ
മഴ വകഞ്ഞുനോക്കിയിരുന്നത്
ഇപ്പോൾ ഞാൻ
ഏറ്റവും അവസാനം കെട്ട തീ
സിഗററ്റ് പോലെ
എനിയ്ക്ക് മുമ്പ്
അവസാനത്തിന്റെ ഫിൽറ്റർ
എനിയ്ക്കു മുകളിലൂടെ നടക്കുന്നു
കനലിൽ
ചാരം കെടുന്ന ഒച്ച
നിന്റെ വിരലുകൾ
വെളിച്ചത്തിന്റെ മണമുള്ള കൊളുന്ത്
ഞാനത് നുളളിവെയ്ക്കുന്നു
ഞാൻ കഴിഞ്ഞ ജന്മത്തിലെ
കവിതയെഴുതിയ കടലാസും
ഈ ജന്മം കവിത കാണാത്ത ഭാഷയും
നി ഉടലിന്റെ താളുകളുള്ള പുസ്തകം
വിരൽ തൊട്ടു എന്നോ ഏതോ ലിപി മറിച്ചത്
നീ കാറ്റിന്റെ ഇതള്
ഞാൻ ഇലകളുടെ കിറുക്കുള്ള
നിലനിൽപ്പിന്റെ ഭ്രാന്തുള്ള മരം
എനിയ്ക്ക് കടപുഴകലിന്റെ ചിരി
നിനക്ക്
നിന്റെ വിരലിൽ നിന്നും
കവിതയിലേയ്ക്ക് പടരുന്ന
അണയുന്ന തീയുടെ സൗമ്യത
പടരുന്ന തീയ്ക്ക് മുകളിൽ
നിലവിലില്ലാത്ത ഞാൻ
പതിവില്ലാതെ താഴെ
ശലഭദലങ്ങളുള്ള ചന്ദ്രൻ.
ReplyDeleteനിനക്ക്
നിന്റെ വിരലിൽ നിന്നും
കവിതയിലേയ്ക്ക് പടരുന്ന
അണയുന്ന തീയുടെ സൗമ്യത
പടരുന്ന തീയ്ക്ക് മുകളിൽ
നിലവിലില്ലാത്ത ഞാൻ
പതിവില്ലാതെ താഴെ
ശലഭദലങ്ങളുള്ള ചന്ദ്രൻ....