Skip to main content

നാടകത്തിന്റെ സെമിത്തേരി

നാടകത്തിന്റെ സെമിത്തേരി

വന്നിരിയ്ക്കുമായിരുന്നു കഥാപാത്രങ്ങൾ
അതിൽ
അടക്കിയിരുന്നു വൈകുന്നേരങ്ങളും
നാടകവും
അരങ്ങും
പലപല കലകളും

വന്നിരിയ്ക്കുമായിരുന്നു
ഉപമകൾ
ഇലകൾ
കലപില
ചിലപ്പോൾ
ബോധിയോളം നിശ്ശബ്ദത

സമയം,
ഉയരങ്ങളിൽ നിന്നും
വേരുകൾ പിരിച്ച്,
താഴേയ്ക്കിട്ട്
ഗതകാലങ്ങളിൽ പിടിച്ചുനിൽക്കുന്ന
ഒരു പിരിയൻ ആൽമരം

ഇരിയ്ക്കുന്നതിന് മുമ്പ്
പലഭാഷകളിൽ
പലനിറങ്ങളിൽ
കുരിശ്ശുവരച്ചിരുന്നു
അഭിവാദ്യം ചെയ്തിരുന്നു
മിണ്ടിപ്പറഞ്ഞിരുന്നു
പറന്നിറങ്ങുന്ന കിളികൾ
പക്ഷികൾ
മനുഷ്യർ
അവ തമ്മിലുള്ള
എന്തെങ്കിലും വ്യത്യാസം,
അഥവാ ഉണ്ടെങ്കിൽ തന്നെ
പറഞ്ഞു തീർത്തിരുന്നു
ഇരുട്ടുന്നതിന് മുന്നേ

ശരിക്ക് ഇരുട്ടിയിരുന്നില്ല
ഒരിക്കലും

മരമെന്ന് വിളിച്ചിരുന്നു
കല്ലുകൾ,
ആൽത്തറ,
മണ്ണ്,
നടന്നും പറന്നും വന്നവരുടെ ക്ഷീണം
ദൂരം
ദാഹം

ശരിയ്ക്കും
വേരുകളുടെ സെമിത്തേരി.

2

ശരിയ്ക്കും പരിചയപ്പെട്ടിട്ടില്ല

ഒരേ കുറ്റമാണ് ചെയ്തത്,
ശലഭമെന്ന് വിളിക്കും
കുറ്റം ചെയ്ത പൂമ്പാറ്റ
അത്രമാത്രം അറിയാം

ഞാനും ചെയ്തിട്ടുണ്ട്  കുറ്റം

വിലങ്ങുവെച്ചിട്ടുണ്ട്
തൂക്ക് മരത്തിലേയ്ക്ക്
നടത്തിക്കൊണ്ട് വരുന്നത്
ഇവിടെ കുറ്റം ചെയ്ത ശലഭം

കൂടുതൽ
പറയുവാനൊന്നുമില്ല

ആകാശം
ഇവിടെ
ശലഭത്തിന്റെ ആരാച്ചാർ.

3

അന്നന്നു ചെയ്യാവുന്ന
കുറ്റമാവുകയായിരുന്നു നീ

മനുഷ്യനെന്ന് വിളിക്കുമെന്നേയുള്ളു

ശരിയ്ക്കും ഞാൻ
അന്നന്ന് അടക്കാവുന്ന
മൃതദേഹങ്ങളുടെ ഉടമ.

Comments

  1. സമയം,
    ഉയരങ്ങളിൽ നിന്നും
    വേരുകൾ പിരിച്ച്,
    താഴേയ്ക്കിട്ട്
    ഗതകാലങ്ങളിൽ പിടിച്ചുനിൽക്കുന്ന
    ഒരു പിരിയൻ ആൽമരം...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം