അത്രയും നീണ്ടദൂരം
താണ്ടുവാനാകുമെന്ന് തോന്നുന്നില്ല
ഒറ്റയ്ക്ക് എന്ന് പേരുള്ള
ഒരു തീവണ്ടിയ്ക്ക്.
തീവണ്ടി മുറിച്ച്
ജാലകവുമായി
പാതിദൂരത്തിലിറങ്ങുന്നു
ആരും കേൾക്കുവാനില്ലാത്ത താരാട്ടിലേയ്ക്ക്
ഏകാന്തത കൊണ്ട്
ഒരു തീർത്ഥയാത്രയിലായിരുന്നു
തീവണ്ടിയുടെ ഗർഭപാത്രത്തിലുണ്ടായിരുന്ന
കുട്ടിയാവുന്നു
മെല്ലെ എന്ന ശബ്ദം കൊണ്ട് നിർത്തി
അകത്തു പെയ്യുന്ന മഴ
പുറത്ത്
സഹയാത്രികനാവുന്ന,
ഒരു പുരുഷനാവുന്നു
തീവണ്ടി
നട്ടാൽ കിളിർത്തേക്കും
നടുന്നില്ല,
കിളിർക്കുക മാത്രം ചെയ്യുന്നു
മഴയത്ത്
ഒരു പാട്ട് പഴകുന്ന ഒച്ച,
മിനുങ്ങുന്ന രാത്രിയിൽ
ഇടയ്ക്ക് കാണുന്ന മിന്നാമിന്നിയ്ക്ക്
ഗിറ്റാറായി
ഉടൽ വിട്ടുകൊടുത്ത്
മടങ്ങുന്നു.
നട്ടാൽ കിളിർത്തേക്കും
ReplyDeleteനടുന്നില്ല,കിളിർക്കുക മാത്രം ചെയ്യുന്നു