Skip to main content

കാലം നിശ്ചലം.....


അത്രയും നിശബ്ദമായ
കാലം..

സമയം പോലും
അനക്കം
വല്ലാതെ ദീർഘിപ്പിച്ചു

ചലിക്കുന്ന ശബ്ദം
നന്നായി നേർപ്പിച്ച്
ചലനം അടുത്ത നിമിഷത്തേയ്ക്ക്
മാറ്റി വെയ്ക്കുന്നു

അത്രയും
ഏകാഗ്രതയോടെ
മനസ്സിനെ ധ്യാനിച്ച്
ബുദ്ധനായി
തിളക്കത്തോടെ
ഏതു നിമിഷവും
ഇറ്റുവീണേക്കാവുന്ന
ഒരു മഞ്ഞുതുള്ളി

ആ മഞ്ഞുതുള്ളിയെ
ഉണർത്താതെ
അത്രയും നിശ്ചലമായി
കാലത്തിന്റെ
ജലാശയം

ഇതിനു രണ്ടിനും ഇടയിൽ
ഒരു തുള്ളിയുടെ ഉടലിൽ
ആകാശത്തിന്റെ  മനസ്സുമായി
അത്രമേൽ മൌനം ചാലിച്ചു
ജലമലയാളത്തിൽ
ഞാൻ
നിന്റെ പേരെഴുതുന്നു

എന്ന് നമ്മൾ
ഒന്നാകുന്നുവോ
അന്ന് നമ്മുടെ
ഇന്ന്,
എന്ന്
സമയത്തിന്റെ ശബ്ദമില്ലാത്ത
ഭാഷയിൽ
 കാലം
നോക്കി വായിക്കുന്നു ....
   

Comments

  1. ഈ കാവ്യഭാഷക്കും, ബിംബ കൽപ്പനകൾക്കും പ്രണാമം

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ ഒത്തിരി സ്നേഹത്തോടെ

      Delete
  2. നന്നായിട്ടുണ്ട്..............

    ReplyDelete
  3. കാലം നിശ്ചയം......
    മനോഹരം ബൈജു ഭായ്..

    ReplyDelete
  4. എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്,,,,,,,,,,,,,,,,,,,,!

    ReplyDelete
  5. ശബ്ദമില്ലാത്ത സമയത്തിന്റെ
    ഭാഷയുടെ ഇതുവരെ കേൾക്കാത്ത
    ശബ്ദത്തിലൂടെ കലി കാലത്തെ കവി
    നോക്കി വായിക്കുകയാണ്....!

    ReplyDelete
  6. മൗനത്തിന്റെ, നിശ്ചലതയുടെ, ആഴം തുളുമ്പുന്ന വാക്കുകൾ.

    ReplyDelete
  7. ഇതിനു രണ്ടിനും ഇടയിൽ
    ഒരു തുള്ളിയുടെ ഉടലിൽ
    ആകാശത്തിന്റെ  മനസ്സുമായി
    അത്രമേൽ മൌനം ചാലിച്ചു
    ജലമലയാളത്തിൽ
    ഞാൻ
    നിന്റെ പേരെഴുതുന്നു

    എന്താ വരികള്‍...... ഗംഭീരം
    ആശംസകൾ..... നേരുന്നു......

    ReplyDelete
  8. ഇതിൽ കൂടുതൽ എന്ത് നിശ്ചലത വരുത്താനാണ് അല്ലെ.

    ReplyDelete
  9. എന്ത് എഴുതുമെന്നോ എങ്ങനെ എഴുതുമെന്നോ ഒരു മുന്‍ധാരണകളും തരാത്ത ഒരു കവി-ആശംസകള്‍ ഭായ്

    ReplyDelete
  10. എല്ലാവര്ക്കും സ്നേഹപൂർവ്വം വളരെ നന്ദി

    ReplyDelete
  11. സമയത്തിന്റെ ശബ്ദമില്ലാത്ത
    ഭാഷയിൽ
    കാലം
    നോക്കി വായിക്കുന്നു............
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി