Skip to main content

കാലം നിശ്ചലം.....


അത്രയും നിശബ്ദമായ
കാലം..

സമയം പോലും
അനക്കം
വല്ലാതെ ദീർഘിപ്പിച്ചു

ചലിക്കുന്ന ശബ്ദം
നന്നായി നേർപ്പിച്ച്
ചലനം അടുത്ത നിമിഷത്തേയ്ക്ക്
മാറ്റി വെയ്ക്കുന്നു

അത്രയും
ഏകാഗ്രതയോടെ
മനസ്സിനെ ധ്യാനിച്ച്
ബുദ്ധനായി
തിളക്കത്തോടെ
ഏതു നിമിഷവും
ഇറ്റുവീണേക്കാവുന്ന
ഒരു മഞ്ഞുതുള്ളി

ആ മഞ്ഞുതുള്ളിയെ
ഉണർത്താതെ
അത്രയും നിശ്ചലമായി
കാലത്തിന്റെ
ജലാശയം

ഇതിനു രണ്ടിനും ഇടയിൽ
ഒരു തുള്ളിയുടെ ഉടലിൽ
ആകാശത്തിന്റെ  മനസ്സുമായി
അത്രമേൽ മൌനം ചാലിച്ചു
ജലമലയാളത്തിൽ
ഞാൻ
നിന്റെ പേരെഴുതുന്നു

എന്ന് നമ്മൾ
ഒന്നാകുന്നുവോ
അന്ന് നമ്മുടെ
ഇന്ന്,
എന്ന്
സമയത്തിന്റെ ശബ്ദമില്ലാത്ത
ഭാഷയിൽ
 കാലം
നോക്കി വായിക്കുന്നു ....
   

Comments

  1. ഈ കാവ്യഭാഷക്കും, ബിംബ കൽപ്പനകൾക്കും പ്രണാമം

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ ഒത്തിരി സ്നേഹത്തോടെ

      Delete
  2. നന്നായിട്ടുണ്ട്..............

    ReplyDelete
  3. കാലം നിശ്ചയം......
    മനോഹരം ബൈജു ഭായ്..

    ReplyDelete
  4. എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്,,,,,,,,,,,,,,,,,,,,!

    ReplyDelete
  5. ശബ്ദമില്ലാത്ത സമയത്തിന്റെ
    ഭാഷയുടെ ഇതുവരെ കേൾക്കാത്ത
    ശബ്ദത്തിലൂടെ കലി കാലത്തെ കവി
    നോക്കി വായിക്കുകയാണ്....!

    ReplyDelete
  6. മൗനത്തിന്റെ, നിശ്ചലതയുടെ, ആഴം തുളുമ്പുന്ന വാക്കുകൾ.

    ReplyDelete
  7. ഇതിനു രണ്ടിനും ഇടയിൽ
    ഒരു തുള്ളിയുടെ ഉടലിൽ
    ആകാശത്തിന്റെ  മനസ്സുമായി
    അത്രമേൽ മൌനം ചാലിച്ചു
    ജലമലയാളത്തിൽ
    ഞാൻ
    നിന്റെ പേരെഴുതുന്നു

    എന്താ വരികള്‍...... ഗംഭീരം
    ആശംസകൾ..... നേരുന്നു......

    ReplyDelete
  8. ഇതിൽ കൂടുതൽ എന്ത് നിശ്ചലത വരുത്താനാണ് അല്ലെ.

    ReplyDelete
  9. എന്ത് എഴുതുമെന്നോ എങ്ങനെ എഴുതുമെന്നോ ഒരു മുന്‍ധാരണകളും തരാത്ത ഒരു കവി-ആശംസകള്‍ ഭായ്

    ReplyDelete
  10. എല്ലാവര്ക്കും സ്നേഹപൂർവ്വം വളരെ നന്ദി

    ReplyDelete
  11. സമയത്തിന്റെ ശബ്ദമില്ലാത്ത
    ഭാഷയിൽ
    കാലം
    നോക്കി വായിക്കുന്നു............
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.