Skip to main content

ടേപ്പ് റിക്കോർഡർ വിളിച്ചു ഒരു പാട്ട് വീട്ടിന്റെ മുറ്റത്ത്‌ വന്നിറങ്ങുന്നു


ഒരു ടാക്സി വിളിച്ചു
ഡോർ ഉച്ചത്തിൽ വലിച്ചടച്ചു
ശബ്ദം ഉണ്ടാക്കി
സ്വന്തം വീട്ടിന്റെ മുറ്റത്ത്‌
വന്നിറങ്ങുന്ന
വീട്ടുകാരനെ പോലെ



ഒരു ടേപ്പ് റിക്കോർഡർ
പിടിച്ചു ഒരു പഴയ പാട്ട്
വീട്ടിന്റെ മുറ്റത്ത്‌ വന്നിറങ്ങുന്നു..

വേഗത്തിൽ മുന്നോട്ടുകറങ്ങുന്ന
കാസ്സറ്റിന്റെ ശബ്ദത്തിൽ
മുരടനക്കി
കടന്നു വന്ന ദൂരത്തിൽ
ഉച്ചത്തിൽ മുട്ടുന്നു

അപ്പോൾ വന്നു
കതകു തുറക്കുന്ന അപരിചിത
വാതിൽ
പൊടുന്നനെ കൊട്ടിയടച്ച്
കേട്ട ഗൃഹാതുരമായ ശബ്ദത്തിൽ
ആണിയടിച്ചു
ഒരു മൂളിപ്പാട്ട് തൂക്കിയിടുന്നു..

Comments

  1. Replies
    1. മുഹമ്മദ്‌ ഭായ് വളരെ സന്തോഷം ഈ അഭിപ്രായത്തിനു വായനയ്ക്ക്
      സ്നേഹപൂർവ്വം

      Delete
  2. ഒരു ടാക്സി വിളിച്ചു
    ഡോർ ഉച്ചത്തിൽ വലിച്ചടച്ചു
    ശബ്ദം ഉണ്ടാക്കി
    സ്വന്തം വീട്ടിന്റെ മുറ്റത്ത്‌
    വന്നിറങ്ങുന്ന
    വീട്ടുകാരനെ പോലെ


    ഒരു ടേപ്പ് റിക്കോർഡർ
    പിടിച്ചു ഒരു പഴയ പാട്ട്
    വീട്ടിന്റെ മുറ്റത്ത്‌ വന്നിറങ്ങുന്നു..‘


    എന്തടവൻ ഉപമ...കലക്കീട്ട്ണ്ട്ട്ടാ ഭായ്

    ReplyDelete
    Replies
    1. മുരളി ഭായ് നന്ദി സ്നേഹം
      ഒത്തിരി സന്തോഷവും

      Delete
  3. മനോഹരമായ കവിത...... തന്‍റേതായ ശൈലിയിലൂടെ കവിത വിരിയിക്കുന്ന ഭായിക്ക് ആശംസകൾ നേരുന്നു......

    ReplyDelete
  4. ഏറെ കേട്ടിട്ടുള്ള ഒരു പാട്ട് ഇന്നിതാ പടികയറി വന്ന് സ്വയം പരിചയപ്പെടുത്തുന്നു

    ReplyDelete
  5. നന്നായിട്ടുണ്ട് കവിത
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ