Skip to main content

രണ്ടു ഋതുക്കളിൽ കണ്ടു മുട്ടുന്ന പ്രണയിതാക്കൾ

 ജന്മങ്ങൾക്കു ശേഷം
രണ്ടു വ്യത്യസ്ത ഋതുക്കളിൽ
കണ്ടുമുട്ടുന്ന
രണ്ടു പ്രണയിതാക്കൾ

അവർക്കു
നമ്മൾ എന്ന് പേരിടുകയാണ്
നീയും
നീയറിയാതെ മറ്റൊരു ഞാനും

മഴത്തുള്ളി ചിറകുകൾ നീർത്തി
ഉടൻ പറന്നു തുടങ്ങുന്ന
ജലശലഭങ്ങൾ

മരിച്ചു പോയ നമ്മുടെ
ഉടലുകളെ നമ്മൾ
രതി കൊണ്ട്
പരിചയപ്പെടുത്തുന്നു

എന്റെ ശരീരം അഴിച്ചിട്ട
നിന്റെ മുലഞ്ഞെട്ടിൽ
നീ ഒളിപ്പിച്ചു വെച്ചിരുന്ന
മാതൃത്വവും അതിന്റെ ആകാശ ആകൃതിയുള്ള
സ്വപ്നങ്ങളും

മറ്റൊരു ആലിംഗനത്തിൽ
നമ്മൾ ഒളിപ്പിച്ച കടലും
മഴവിൽ നിറമുള്ള തിരമാലകളും

നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ
വെച്ച് മറന്ന
പെയ്തുകൊണ്ടിരുന്ന മഴ എടുക്കാൻ
വെച്ചുകൊണ്ടിരുന്ന
ചുംബനം മുറിച്ചു
അന്നോളം ഇരുട്ട് കണ്ടിട്ടില്ലാത്ത
ഏതോ ആദ്യരാത്രി പകുത്തു
അടയാളവും വെച്ച്

നിന്റെ
ഉടലിൽ നിന്നും ഒന്നുമറിയാതെ
ഇന്നത്തേയ്ക്ക്
മുലപ്പാൽ പോലെ
ഒലിച്ചിറങ്ങുകയാണ്
അന്ന് ഞാൻ..

Comments

  1. ഹോ.എത്ര കട്ടിയാ.

    പലവട്ടം ക്രൂരമായി വായിച്ചു.

    ReplyDelete
    Replies
    1. ദുഷ്ട ക്രൂരമായി വായിച്ചോ
      സാരമില്ല
      ഇനി ചോദിക്കാനും പറയാനും ഒക്കെ
      ഞങ്ങള്ക്ക് ആളുണ്ട് കേട്ടാ
      ദിവ്യേ ദേ നിന്റെ കുറുമ്പൻ കുറുമ്പ് കാട്ടി

      ഒത്തിരി സന്തോഷം സുധി വായനയ്ക്ക് അഭിപ്രായത്തിനു

      Delete
    2. ഹാ ഹാ ഹ ..ബൈജുച്ചേട്ടാ!!!

      Delete
    3. ബൈജു ഭായ് .... എല്‍ .... ബോഡെല്ലേ വിട്ടു കളയാം......

      Delete
  2. വാക്കുകള്‍കൊണ്ട് ഒരു ലോകം..

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ ഭായ് വളരെ സ്നേഹം സന്തോഷം

      Delete
  3. ഭാവനയുടെ പെയ്ത്താണ് ഇവിടെ.

    ReplyDelete
    Replies
    1. വളരെ നന്ദി അങ്ങോട്ട്‌ ബ്ലോഗ്ഗിലെയ്ക്ക് വരുന്നുണ്ട്
      സ്നേഹപൂർവ്വം നന്ദി
      ജോസ്ലെറ്റ്

      Delete
  4. Replies
    1. വളരെ നന്ദി ഉദയപ്രഭൻ
      കുറെ ആയി കണ്ടിട്ട്
      ഈ വരവിനു ഒത്തിരി സന്തോഷം
      താങ്കളുടെ കഥ ബ്ലോഗിൽ വരുന്നുണ്ട്
      കഥകൾ വായിക്കണം അവിടെ സജീവമാണെന്ന് കരുതുന്നു

      Delete
  5. ജന്മ ജന്മാന്തരങ്ങൾ കഴിഞ്ഞാലും
    പ്രണയത്തിന്റെ സൂത്ര വാക്യം
    മാറില്ല എന്ന് കവി തെളിയിക്കുന്നു.

    ReplyDelete
    Replies
    1. അതെ പ്രണയത്തിന്റെ പ്രമേയം എത്രോയോ പഴക്കമുള്ളതാണ്
      പക്ഷെ ഓരോ തവണയും പുതുമ അതല്ലേ അതിന്റെ സുഖവും
      നന്ദി ബിപിൻ ഭായ്

      Delete
  6. മരിച്ചു പോയ നമ്മുടെ ഉടലുകളെ നമ്മൾ
    രതി കൊണ്ട് പരിചയപ്പെടുത്തുന്നു

    ReplyDelete
    Replies
    1. മുരളി മാഷെ ഒത്തിരി സന്തോഷം നല്ല വരികൾ ക്ക്
      സ്നേഹം

      Delete
  7. എവിടെ നിര്‍ത്തണമോ ....അവിടെ നിര്‍ത്തി..... ഗാഭീര്യം ..... മോഹനം.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...