Skip to main content

രണ്ടു ഋതുക്കളിൽ കണ്ടു മുട്ടുന്ന പ്രണയിതാക്കൾ

 ജന്മങ്ങൾക്കു ശേഷം
രണ്ടു വ്യത്യസ്ത ഋതുക്കളിൽ
കണ്ടുമുട്ടുന്ന
രണ്ടു പ്രണയിതാക്കൾ

അവർക്കു
നമ്മൾ എന്ന് പേരിടുകയാണ്
നീയും
നീയറിയാതെ മറ്റൊരു ഞാനും

മഴത്തുള്ളി ചിറകുകൾ നീർത്തി
ഉടൻ പറന്നു തുടങ്ങുന്ന
ജലശലഭങ്ങൾ

മരിച്ചു പോയ നമ്മുടെ
ഉടലുകളെ നമ്മൾ
രതി കൊണ്ട്
പരിചയപ്പെടുത്തുന്നു

എന്റെ ശരീരം അഴിച്ചിട്ട
നിന്റെ മുലഞ്ഞെട്ടിൽ
നീ ഒളിപ്പിച്ചു വെച്ചിരുന്ന
മാതൃത്വവും അതിന്റെ ആകാശ ആകൃതിയുള്ള
സ്വപ്നങ്ങളും

മറ്റൊരു ആലിംഗനത്തിൽ
നമ്മൾ ഒളിപ്പിച്ച കടലും
മഴവിൽ നിറമുള്ള തിരമാലകളും

നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ
വെച്ച് മറന്ന
പെയ്തുകൊണ്ടിരുന്ന മഴ എടുക്കാൻ
വെച്ചുകൊണ്ടിരുന്ന
ചുംബനം മുറിച്ചു
അന്നോളം ഇരുട്ട് കണ്ടിട്ടില്ലാത്ത
ഏതോ ആദ്യരാത്രി പകുത്തു
അടയാളവും വെച്ച്

നിന്റെ
ഉടലിൽ നിന്നും ഒന്നുമറിയാതെ
ഇന്നത്തേയ്ക്ക്
മുലപ്പാൽ പോലെ
ഒലിച്ചിറങ്ങുകയാണ്
അന്ന് ഞാൻ..

Comments

  1. ഹോ.എത്ര കട്ടിയാ.

    പലവട്ടം ക്രൂരമായി വായിച്ചു.

    ReplyDelete
    Replies
    1. ദുഷ്ട ക്രൂരമായി വായിച്ചോ
      സാരമില്ല
      ഇനി ചോദിക്കാനും പറയാനും ഒക്കെ
      ഞങ്ങള്ക്ക് ആളുണ്ട് കേട്ടാ
      ദിവ്യേ ദേ നിന്റെ കുറുമ്പൻ കുറുമ്പ് കാട്ടി

      ഒത്തിരി സന്തോഷം സുധി വായനയ്ക്ക് അഭിപ്രായത്തിനു

      Delete
    2. ഹാ ഹാ ഹ ..ബൈജുച്ചേട്ടാ!!!

      Delete
    3. ബൈജു ഭായ് .... എല്‍ .... ബോഡെല്ലേ വിട്ടു കളയാം......

      Delete
  2. വാക്കുകള്‍കൊണ്ട് ഒരു ലോകം..

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ ഭായ് വളരെ സ്നേഹം സന്തോഷം

      Delete
  3. ഭാവനയുടെ പെയ്ത്താണ് ഇവിടെ.

    ReplyDelete
    Replies
    1. വളരെ നന്ദി അങ്ങോട്ട്‌ ബ്ലോഗ്ഗിലെയ്ക്ക് വരുന്നുണ്ട്
      സ്നേഹപൂർവ്വം നന്ദി
      ജോസ്ലെറ്റ്

      Delete
  4. Replies
    1. വളരെ നന്ദി ഉദയപ്രഭൻ
      കുറെ ആയി കണ്ടിട്ട്
      ഈ വരവിനു ഒത്തിരി സന്തോഷം
      താങ്കളുടെ കഥ ബ്ലോഗിൽ വരുന്നുണ്ട്
      കഥകൾ വായിക്കണം അവിടെ സജീവമാണെന്ന് കരുതുന്നു

      Delete
  5. ജന്മ ജന്മാന്തരങ്ങൾ കഴിഞ്ഞാലും
    പ്രണയത്തിന്റെ സൂത്ര വാക്യം
    മാറില്ല എന്ന് കവി തെളിയിക്കുന്നു.

    ReplyDelete
    Replies
    1. അതെ പ്രണയത്തിന്റെ പ്രമേയം എത്രോയോ പഴക്കമുള്ളതാണ്
      പക്ഷെ ഓരോ തവണയും പുതുമ അതല്ലേ അതിന്റെ സുഖവും
      നന്ദി ബിപിൻ ഭായ്

      Delete
  6. മരിച്ചു പോയ നമ്മുടെ ഉടലുകളെ നമ്മൾ
    രതി കൊണ്ട് പരിചയപ്പെടുത്തുന്നു

    ReplyDelete
    Replies
    1. മുരളി മാഷെ ഒത്തിരി സന്തോഷം നല്ല വരികൾ ക്ക്
      സ്നേഹം

      Delete
  7. എവിടെ നിര്‍ത്തണമോ ....അവിടെ നിര്‍ത്തി..... ഗാഭീര്യം ..... മോഹനം.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി