Skip to main content

ഹൈക്കുവിൽ ഒരു കൈ

1)എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം 
മഴയിലെ 
താഴെ വീഴാത്തൊരു തുള്ളിയാകണം




2)ഉറക്കത്തിനും മരണത്തിനും 
ഇടയിൽ ഗുളികയുടെ 
ഒരു കിടക്ക




3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ
ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു 
നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ്



4) വിഷം ഇല്ലാതെ കയറെടുക്കാതെ 
കുറച്ചു സമയം മാത്രം എടുത്തു 
സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ



5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ 
തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു
മരണം



6) നെഞ്ചിൽ കൊത്തിയ 
രണ്ടു മീസാൻ കല്ലുകൾക്കിടയിൽ 
സ്ത്രീത്വത്തെ അടക്കി കാലം



7) തിരയുടെ കൈ പിടിച്ചു 
കരയുടെ തിണ്ണ നിരങ്ങുന്നു
കണ്ണീരോടെ കടൽ



8) വിറച്ച ചുണ്ടുകൾ
ഒരു ചുംബനം 
പുതച്ചുറങ്ങുന്നു



9) പ്രണയിനിയുടെ മുഖം മേഘം പോലെ
സൂര്യ ചുംബനത്തിൽ 
ചിരി വെയിൽനാളം പോലെ



10) പിറന്ന ഉടനെ 
മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു 
കുഞ്ഞി മഴ


11) വൈബ്രേഷൻ മോഡിൽ ഹൃദയം 
എടുക്കുവാൻ മടിച്ചു 
മരണം



12) തൊണ്ട നനയ്ക്കുവാൻ
ചില്ലറതെണ്ടി
ആയിരത്തിന്റെനോട്ട്



13) ഒരു ചുംബനം 
ചിരിയിൽ നമ്മുടെ 
ചുണ്ട് കൊത്തുന്നു



14) സുന്ദരി മഴ 
വീണു കഴിഞ്ഞപ്പോൾ 
വെറും വെള്ളം




15)പിറന്നു വീണ മഴ കുഞ്ഞുങ്ങൾക്ക്‌ 
ഞെട്ട് തിരിച്ചിട്ടു മുല കൊടുക്കുന്നു
ഇലകൾ



16)ചുംബനം ചൂട് പിടിച്ച്‌ തീയിലേയ്ക്ക് വീണു നാം 
രതി ആണെന്നറിഞ്ഞ് 
അതണയ്ക്കാതെ സ്വയം കെട്ടു നാം




17)ശുദ്ധമഞ്ഞിൽ
ചൂട് വെയിലൊഴിചു 
കടുപ്പത്തിൽ ഒരു ചുംബനച്ചായ




18)മുടി അഴിച്ചിട്ടു നിലവിളിക്കുന്നുണ്ട്‌ വഴി ..
കൊഴിഞ്ഞു വീണ വെള്ള പുതച്ച 
പൂക്കൾ കണ്ടു




19)അകത്തു അലസിയ ഗർഭം 
ധ്യാന കുപ്പായത്തിൽ 
മുട്ടയുടെ സസ്യേതര അസഭ്യ ചിന്ത




20)രാത്രി, പരിചയമില്ലാത്ത വെട്ടം 
പേടിച്ചരണ്ടു വഴി മാറി 
ഇരുട്ട്




21)കണ്‍പീലികളാൽ കണ്ണുനീരു തുഴഞ്ഞു
വിരഹക്കടൽ കടന്നൊരു 
പെണ്ണ്




22)മഞ്ഞു വെണ്ണ 
സൂര്യന്റെ ഉറിയിൽ 
വെയിലിന് ഉണ്ണിക്കണ്ണന്റെ കള്ള ചിരി   



23)ഓരോ ചുംബനത്തിലും അടർന്നു വീണു 
ചുണ്ടുകൾ 
വാകപ്പൂക്കൾ തൻ പ്രണയപൂക്കളം




24)കടലിലേയ്ക്ക് കുളിച്ചു കയറി; 
തിര,
കരയ്ക്ക്‌ ബലി!




25)മരവുരി  
ഇല 
തണുത്ത് നാണം നനഞ്ഞ്‌ മരം




26)ചോരയിൽ കഴുകിയിട്ടും 
നെഞ്ചത്തിട്ട് ഉണക്കിയിട്ടും 
ഹൃദയത്തിൽ മാറാതെ സ്നേഹക്കറ





27)പൊള്ളുന്ന പനി
മഴ 
കൊണ്ടൊരൂഞ്ഞാൽ



28)മഴ വരുന്നുണ്ടോ 
വഴിക്കണ്ണുമായി പുഴ 
വഴിവക്കത്ത്




29)ഒരു രാവു മുഴുവൻ ഇരുട്ടിനു വെട്ടം, പുലർന്നപ്പോൾ 
മാവിൻ മൂട്ടിൽ, ഉപേക്ഷിച്ചനിലയിൽ; 
മിന്നാം മിന്നി..




30)രാത്രിവണ്ടി അറിയാതെ കടന്നു പോയി 
നിലാവിന്റെ വിരൽ പിടിച്ചു വിഷാദ ഭാവത്തിൽ 
നടന്നകലുന്നു ചന്ദ്രൻ



31)വെട്ടാനൊരുങ്ങും മഴുവിന് 
ഹസ്തദാനം 
മരക്കുട



32)മഴയത്തും എടുക്കാതെ 
പുഴയത്തും കുടിക്കാതെ ജലമില്ലാത്തിടത്
ജടുതിയിൽ ഒരു വേനൽദാഹം



33)നിലാവിന്റെ പകർപ്പിൽ
മനസ്സെന്ന്
സാക്ഷ്യപ്പെടുത്തൽ



34)വെളുക്കെ ചിരിക്കുന്നുണ്ട് 
കണ്ണുകൾ
കറുപ്പൊളിപ്പിച്ചു




35)മാവ് പരുവപ്പെടുത്തി 
മനസ്സിൽ ചുട്ടടുക്കുന്നു 
കനൽ ചിതചിന്തകൾ




36)ചുണ്ടത് വിരിഞ്ഞിട്ടുണ്ടോരുമ്മ 
ആരും കാണാതെ 
നിന്റെ ചിരിയിൽ ചൂടിക്കാൻ!




37)ഒരു പുൽനാമ്പിന്റെ കൈ പിടിച്ചു; 
നടക്കുന്നു, തളർന്നു പോയൊരു- 
ജീവിതം.




38)വഴിമാറാത്ത പ്രകാശം 
അന്ധന്റെ 
സൗമ്യവഴി




39)മഴയെഴുതി 
മിന്നൽ
മിഴികൾ



40)ഇരുചക്ര ശലഭ വാഹനം 
ഹെൽമെറ്റു വെയ്ക്കാൻ 
നീ മറന്നുവോ പുഷ്പമേ?



41)പലചരക്കു കടയിൽ
കടം പെരുകി കടൽ
എഴുതിത്തള്ളാൻ സുനാമി




42)മഴ നനഞ്ഞ മരങ്ങൾ 
ഇലപ്പീലി നീർത്തി
നടനം



43)കൂട്ടി വച്ച പണത്തിൽ 
പെറ്റു പെരുകി 
ദാരിദ്യത്തിന്റെ രോഗാണു




44)നുണക്കുഴിയിൽ നാണം 
ചാലിച്ച് കവിളത്ത് 
മുഖക്കുരുഉമ്മ




45)ഉറഞ്ഞിട്ടും വിറയ്ക്കാതെ സൗമ്യമൌനം 
ഒന്ന് ചൂടാക്കുമ്പോൾ വിറച്ചു സ്വയം നഷ്ടപ്പെട്ടു 
തിളച്ചദേഷ്യം




46)മാങ്ങയാടി 
സമയം പഴുത്തു 
മാവിനെ ചിതയിലേക്കെടുത്തു




47)രാത്രി, പരിചയമില്ലാത്ത വെട്ടം 
പേടിച്ചരണ്ടു വഴി മാറി 
ഇരുട്ട്




48)ജലനീല ശംഖൂതി 
കടൽകൃഷ്ണൻ
തിരകര യുദ്ധം തുടങ്ങി




49)അകം പൊള്ളയായ തുള്ളികൾ 
പുറം പൊള്ളിച്ചു 
കള്ള മഴ




50)ശമ്പളമേ നീ 
വർണ്ണ ശബളിമ പകരാത്ത 
സ്വയം വെളുക്കുന്ന അലക്കുസോപ്പോ?




51)കസ്തൂരി രംഗൻ റിപ്പോർട്ട് 

മരക്കുരിശിൽ 
നിന്ന് മരം പിൻവലിച്ചു
സമരം



52)ഒരു ശവം കൊളുത്തി വലിക്കുന്നു

കഴുത്തിൽ കുരുക്കിട്ടു 
മരിച്ച ബീഡി



53)വിവസ്ത്രരായി കെട്ടി പുണർന്നു തിര

കടലിന്റെ നീല ചിത്രം ആസ്വദിച്ച്
കര


54)രാജൻ എന്ന് പേരുള്ള മഞ്ഞുതുള്ളി തിരഞ്ഞ് 

ഇലകളിൽ ഉരുളുന്നു 
ഒരച്ഛന്റെ കണ്ണുനീർ



55)കണക്കു കൂട്ടൽ തെറ്റിച്ചു മഴ

വഴി കാണിച്ചു കൊടുത്ത് മിന്നൽ
ഒച്ചയെടുത്ത്‌ ഇടി



56)മഴ പകുത്തു നമ്മളെ 

ഇടവപ്പാതിയായി 
പുണർന്നു പ്രണയിച്ചു നാം വെള്ളമായി



57)കൊത്തംകല്ലാടി കുട്ടി 

മഴത്തുള്ളിയാടി
കല്ല്‌


58)കൂട് വില്പ്പനയ്ക്ക് 

തെരുവിന്റെ ചില്ലയിലേയ്ക്ക്
ഒരു തൂക്കണാം കുരുവി കുടുംബം


59)കൃഷ്ണന്റെ ചുണ്ടിൽ 

ഒരോടക്കുഴൽ
ചിരി



60)നിലാവ് കൊണ്ടൊരു താരാട്ട് തഴുകി 
സ്വപ്നം കൊണ്ടോരുമ്മപുതച്ചു
ഉണ്ണിരാവിനു സുഖസുഷുപ്തി




നീ അഴിച്ചിട്ട മുടി മാത്രമേ
ഇപ്പോഴും എന്റെ നെഞ്ചിലുള്ളൂ
അതാണെന്റെ നെഞ്ചുറപ്പും



നട്ടെല്ലൊഴിവാക്കി മഴു; 
പുഴുവായി ഇഴയുന്നു മരങ്ങളിൽ ..
തിരഞ്ഞെടുപ്പ്



ഇലമുടി മാടി ഒതുക്കി 
വെയിൽ കണ്ണിൽ 
കള്ളനാണം



നീ വിരൽ മുറിച്ചു 
സീമന്ത രേഖയിൽ പുരട്ടുന്ന 
ചോരയായി ഇറ്റുന്നു ഞാൻ



കത്തുന്ന വിശപ്പ്‌ 
അണയ്ക്കാൻ വിയർപ്പ്
തെരുവിൽ ചുവപ്പണിഞ്ഞ ചുണ്ട്


മഴത്തുള്ളിയ്ക്ക് കൈയും നീട്ടി
തെരുവിൽ, വെയിലുടുത്ത 
മഴവിൽ കുട്ടി



തൊട്ടടുത്ത നിമിഷം ജീവിച്ചിരിക്കുവാൻ 
അനുനിമിഷവും ഏതോ മരത്തിന് 
ശ്വാസം കൊണ്ടരപേക്ഷ


മഞ്ഞു; മരത്തിൽ മഴത്തുള്ളി നട്ടു
വെയിൽ കിളിർത്തു
കിളി പൂപറിച്ചു


മേഘശിലകളിൽ 
ചുണ്ടുളിയാൽ ചുംബനഅളവിൽ
ഒറ്റസ്തന മഴത്തുള്ളിശിൽപം


മഴ 

ഒരു കൂട്ടം 
ആശ്ചര്യ ചിഹ്നങ്ങൾ

Comments

  1. Replies
    1. അജിത്‌ ഭായ് നിറഞ്ഞ സന്തോഷം നന്ദി

      Delete
  2. മനോഹരമായിരിക്കുന്നു എല്ലാ ഹൈക്കുവും.
    വിവിധ ഭാവങ്ങളെയെല്ലാം വളരെ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വളരെ സന്തോഷം വായനയ്ക്ക് അനുഗ്രഹത്തിന്

      Delete
  3. Replies
    1. റാംജി വളരെ സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  4. ഇന്ദ്രിയബദ്ധമായ ലോകജീവിതത്തിന്റെ സൂക്ഷ്മപ്രകൃതിയിലേക്ക് കണ്ണ് തുറക്കുന്നതും, അതിന്റെ ആന്തരികതയിലേക്ക് ചൂഴ്ന്നിറങ്ങിച്ചെല്ലുന്നതുമായ ആത്മാവിന്റെ ശബ്ദമാണ് ഹൈക്കു കവിതകൾ ...... ഒരനുഭവത്തിന്റെ അന്തർദർശനം മൂന്നു വരികളിലൂടെ പകർന്നുതരുന്ന ആ ഹൈക്കു പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനാവാൻ ഇതെഴുതിയ കാവ്യമനസ്സിന് എന്തുകൊണ്ടും അർഹതയുണ്ട്

    ReplyDelete
    Replies
    1. മാഷുമാരുടെ അനുഗ്രഹം പ്രോത്സാഹനം സ്കൂൾ കലാലയം കഴിഞ്ഞും ആ സ്നേഹം അനുഭവിക്കുന്നതിന്റെ സന്തോഷം മറച്ചു വയ്ക്കുന്നില്ല വളരെ നന്ദി സ്നേഹം മാര്ഗ നിർദേശങ്ങൾക്ക് പ്രദീപ്‌ മാഷെ

      Delete
  5. ഓരോ വരികളിലും
    മരണത്തിനുപ്പു
    വിളയുന്നു!! rr

    ReplyDelete
  6. തിരയുടെ കൈ പിടിച്ചു
    കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ ഇതാണ് ഏറെ പിടിച്ചത് ....

    ReplyDelete
  7. എല്ലാം നല്ല കിടുക്കനായിട്ടുണ്ട് ഭായ്. 7,11,12 & 14ഏറെ ഇഷ്ടമായി.


    ശുഭാശംസകൾ....

    ReplyDelete
  8. ഹൈകു പ്രവേശം നന്നായിരിക്കുന്നു.

    ReplyDelete
  9. ഹൈകു പ്രവേശം നന്നായിരിക്കുന്നു.

    ReplyDelete
  10. "എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം
    മഴയിലെ
    താഴെ വീഴാത്തൊരു തുള്ളിയാകണം" പുനര്‍വായന ആവശ്യം എന്ന് തോന്നുന്നു :(

    ReplyDelete
  11. ഏഴാമത്തെ വരികള്‍ ഒരുപാട് ഇഷ്ടമായി . PRAVAAHINY

    ReplyDelete
  12. ഇതെന്താണ് ഹൈക്കുകളുടെ പാസ്സിംഗ് ഔട്ട്‌ പരേഡോ ...

    ReplyDelete
  13. ഇവിടെ ലണ്ടനിൽ ട്യൂബ് ട്രെയിനുകളിൽ
    അനേകം ഹൈക്കു വരികൾ കാണാം.... ആരും വായിച്ച് പോകും
    പിന്നെ
    ഇതിലും കൊച്ചു വാക്കുകളിൽ
    ഒളിഞ്ഞിരിക്കുന്ന അനേകം കവിതകൾ കണ്ടു
    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  14. ആരാ ഇപ്പൊ പറഞ്ഞേ ഒരു കൈ എന്ന് ...ഇതൊരായിരം കൈയ്യാണ് ട്ടോ ഹൈക്കുവിൽ ...അഭിനന്ദനങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...